Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

ആറളം ഫാമിലെ പ്ലാന്റേഷന്‍ തൊഴിലാളി സമരം : ആത്മഹത്യാ ഭീഷണി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 2, 2017, 05:37 pm IST
in Kannur

ഇരിട്ടി: ആറളം ഫാമിലെ പ്ലാന്റേഷന്‍ തൊഴിലാളികളെ കാര്‍ഷിക മേഖലയിലെ തൊഴിലാളികളായി അംഗീകരിക്കണമെന്നാവശ്യപ്പെട്ട് പ്ലാന്റേഷന്‍ തൊഴിലാളികള്‍ നടത്തി വരുന്ന സമരം 25 ദിവസം പിന്നിട്ടിട്ടും ഒത്തുതീര്‍പ്പിലെത്തിക്കാന്‍ നടപടിയില്ലാത്തതില്‍ പ്രതിഷേധിച്ച് ആദിവാസി സ്ത്രീ തൊഴിലാളികള്‍ ഉള്‍പടെ പതിനാറ് തൊഴിലാളികള്‍ ഫാം ഓഫീസിന് മുകളില്‍ കയറി ആത്മഹത്യ ഭീഷണി മുഴക്കുന്നു. കെട്ടിടത്തിന് മുകളില്‍ കയറിയ പതിനാറ് പേരില്‍ മൂന്നുപേര്‍ സ്ത്രീത്തൊഴിലാളികളാണ്. മണ്ണെണ്ണയൊഴിച്ച് തീകൊളുത്തുമെന്ന് വിളിച്ചുപറഞ്ഞാണ് ഈ സംഘം ഫാം എംഡിയുടെ മുറിയുടെ മുകളില്‍ ടെറസില്‍ കയറിയിരിക്കുന്നത്.

ഫാമിലെ താല്ക്കാലിക തൊഴിലാളികളെ സ്ഥിരം തൊഴിലാളികളായി അംഗീകരിച്ചപ്പോഴും പ്ലാന്റേഷന്‍ തൊഴിലാളികളുടെ കാര്യത്തില്‍ തീരുമാനം ഉണ്ടായിട്ടില്ല. പ്ലാന്റേഷനില്‍ 33 തൊഴിലാളികളാണ് വര്‍ഷങ്ങളായി കുറഞ്ഞകൂലിക്ക് പണിയെടുക്കുന്നത്. മൂന്നാഴ്‌ച്ചയായി തുടരുന്ന സമരത്തെ തുടര്‍ന്ന് പ്ലാന്റേഷന്‍ മേഖല പൂര്‍ണ്ണമായും നിശ്ചലമായിരിക്കുകയാണ്. കഴിഞ്ഞ ദിവസം മുഴുവന്‍ തൊഴിലാളികളും സമരത്തോട് അനുഭാവം പ്രകടിപ്പിച്ച് പണിമുടക്കിയിരുന്നു.എന്നാല്‍ എംഡി സ്ഥലത്തില്ലെന്നും അറിയുന്നു.

ഇരിട്ടി ഡിവൈഎസ്പി പ്രജീഷ് തോട്ടത്തിലിന്റെ നേതൃത്വത്തില്‍ പോലീസും ഫയര്‍ ഫോഴ്‌സും സ്ഥലത്തെത്തി അനുനയത്തിലൂടെ സമരക്കാരെ കെട്ടിടത്തില്‍ നിന്ന് താഴെയിറക്കാന്‍ ശ്രമം തുടങ്ങിയിട്ടുണ്ട്. വിവിധ യൂണിയന്‍ പ്രതിനിധികളായ കെ.ബി.ഉത്തമന്‍, കെ.വേലായുധന്‍, കെ.ടി.ജോസ്, കെ.കെ.ജനാര്‍ദനന്‍ തുടങ്ങിയവര്‍ സ്ഥലത്തുണ്ട്. സമരത്തിന് പിന്തുണയറിയിച്ച് സണ്ണിജോസഫ് എംഎല്‍എ ഇന്നലെ സമരപന്തലിലെത്തിയിരുന്നു.

സമരം നടത്തുന്ന തൊഴിലാളികളുമായി സംസാരിച്ച എംഎല്‍എ തൊഴിലാളികളുടെ ആവശ്യം ന്യായമാണെന്നും സമരം അവസാനിപ്പിക്കാന്‍ മാനേജ്‌മെന്റ് നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു. തൊഴിലാളികളെ കാര്‍ഷിക മേഖലയിലെ തൊഴിലാളികളായി അംഗീകരിക്കണമെങ്കില്‍ പ്രത്യേക ഉത്തരവ് വേണമെന്ന മാനേജ്‌മെന്റിന്റെ വാദം അടിസ്ഥാനമില്ലാതതാണ്. കരാര്‍ തൊഴിലാളികളെ സ്ഥിരം തൊഴിലാളികളായി അംഗീകരിക്കുന്ന ഉത്തരവില്‍ പ്ലാന്റേഷന്‍ തൊഴിലാളികളുടെ കാര്യവും ഉള്‍പ്പെട്ടിരുന്നു. നേരത്തെ സംസ്ഥാന സര്‍ക്കാര്‍ പ്ലാന്റേഷന്‍ തൊളിലാളികളുടെ കൂലി പരിഷ്‌ക്കരിച്ചപ്പോള്‍ ആറളം ഫാമിലെ തൊഴിലാളികള്‍ക്ക് അതിന്റെ ആനുകുല്യം നല്‍കിയിരുന്നില്ല. ഫാമിലെ തൊഴാലാളികളെല്ലാം കാര്‍ഷിക മേഖലയിലേക്ക് മാറുന്നതായി കാണിച്ച് നേരത്തെ തന്നെ തൊഴിലാളികളില്‍ നിന്നും അപേക്ഷ വാങ്ങിയിരുന്നു. ഇപ്പോള്‍ പരിഷ്‌ക്കരിച്ച ശമ്പളം പോലും തൊഴിലാളികള്‍ക്ക് ലഭിക്കാതായിരിക്കുകയാണ്. ഇക്കാര്യങ്ങളെല്ലാം ജില്ലാ ഭരണകൂടത്തെയും ബന്ധപ്പെട്ടവരെയും അറിയിക്കുമെന്നും എംഎല്‍എ സമരക്കാര്‍ക്ക് ഉറപ്പു നല്‍കിയിരുന്നു.

എന്തുതന്നെയാണെങ്കിലും ഏഷ്യയിലെ തന്നെ ഏറ്റവും മികച്ച ഫാമെന്ന ഖ്യാതിയുള്ള ഇവിടെ സമരവും ഉദ്യോഗസ്ഥ മാനേജ്‌മെന്റ് കെടുകാര്യസ്ഥതയും കാരണം ഫാം ദിനം പ്രതി നശിക്കുകയാണ്. ഫാമില്‍ നടീല്‍ വ്‌സതുക്കള്‍ ഉത്പാദിപ്പിക്കാന്‍ തന്നെ നിലവിലെ മാനേജ് മെന്റ് ഇത്തവണ വേണ്ടത്ര പണം അനുവദിക്കാതിരുന്നത് സ്വകാര്യ ഫാമുകളെ സഹായിക്കാനാണെന്ന് ആരോപണമുണ്ട്. കരാര്‍ അടിസ്ഥാനത്തിലാണ് ഇപ്പോഴുള്ള എംഡി പ്രവര്‍ത്തിക്കുന്നത്. വിജിലന്‍സ് ഡയറക്ടറായിരുന്ന ഡോ. ജേക്കബ്ബ് തോമസ് അഴിമതി അന്വേഷിക്കാന്‍ അടുത്തയിടെ എത്തിയപ്പോള്‍ മുന്‍കൂട്ടി വിവരം അറിയിച്ചിട്ടും ഈ എംഡി എത്തിയിരുന്നില്ലന്ന ആരോപണവും നിലനില്‍ക്കുകയാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഗഡ് ചിരോളി…മഹാരാഷ്‌ട്രയിലെ കുപ്രസിദ്ധ മാവോയിസ്റ്റ് സങ്കേതം..ഈ വനത്തില്‍ ഭൂഗര്‍ഭ ആയുധ നിര്‍മ്മാണ ഫാക്ടറി കണ്ടെത്തി സൈന്യം തകര്‍ത്തു

Kerala

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട്:മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി ഡിവൈഎഫ്‌ഐ നേതാവ് റിബേഷ് രാമകൃഷ്ണന്‍

Kerala

പിഎം ശ്രീ: പിന്‍മാറിയാല്‍ കേന്ദ്രസര്‍ക്കാരില്‍നിന്നുള്ള രണ്ടായിരം കോടി നഷ്ടമാകുമെന്ന് മന്ത്രി എന്‍.ഷംസുദ്ദീന്‍

Football

ബ്രസീലോ ജപ്പാനോ? ആദ്യ ഇലവനില്‍ നെയ്‌മര്‍ കളിക്കില്ല, വിനീഷ്യസില്‍ പ്രതീക്ഷയര്‍പ്പിച്ച് ബ്രസീല്‍ ജീവന്‍മരണപ്പോരിനൊരുങ്ങി ജപ്പാന്‍

Kerala

ഹണി റോസിനെതിരെയുളള അധിക്ഷേപ പരാമര്‍ശങ്ങളില്‍ ഖേദം പ്രകടിപ്പിച്ച് ബോബി ചെമ്മണ്ണൂര്‍

പുതിയ വാര്‍ത്തകള്‍

ഉയര്‍ന്ന വിലയ്‌ക്ക് വൈദ്യുതി വാങ്ങാന്‍ കെ എസ് ഇ ബിക്ക് അനുമതി നല്‍കി വൈദ്യുതി റെഗുലേറ്ററി കമ്മീഷന്‍

ആര്‍എസ്എസിനെതിരായ വിവാദപരാമര്‍ശം: കര്‍ണാടക ആഭ്യന്തരമന്ത്രി പ്രിയങ്ക് ഖാര്‍ഗെയ്‌ക്ക് നോട്ടീസ്

അയോധ്യരാമക്ഷേത്രത്തിലെ സംഭാവന തട്ടിപ്പ് സിബിഐയെക്കൊണ്ട് അന്വേഷിപ്പിക്കണമെന്ന ഹര്‍ജി അടിയന്തരമായി കേള്‍ക്കാന്‍ വിസമ്മതിച്ച് സുപ്രീംകോടതി

റെജി ചെറിയാന്‍ എം എല്‍ എയുടെ കാര്‍ ബൈക്കിലിടിച്ച് യുവാവിന് ഗുരുതര പരിക്ക്

ദൽഹിയിലും മഴക്കാലം വരുന്നു; ജൂലൈ 4 മുതൽ

ക്രിക്കറ്റ് പരിശീലനത്തിന് എത്തിയ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചു: 4ാമത്തെ കേസില്‍ കോച്ചിന് 28 വര്‍ഷം കഠിന തടവും പിഴയും

രാമക്ഷേത്ര മോഷണക്കേസിലെ ടിന്നു യാദവ് ഉൾപ്പെടെയുള്ള എട്ട് പ്രതികളെയും 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു

സാമ്പത്തിക പിന്നാക്കാവസ്ഥയില്ലാത്ത ഭാര്യമാര്‍ക്ക് ജീവനാംശം നല്‍കേണ്ടെന്ന് കര്‍ണാടക ഹൈക്കോടതി

തുടർച്ചയായ മഴ; മുംബൈ നഗരത്തിൽ വെള്ളക്കെട്ടുണ്ടാക്കി

അരുണാചൽ സംബന്ധിച്ചു വരുന്നത് വ്യാജവാർത്ത: സൈന്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.