പൂച്ചാക്കല്‍: പെരൂമ്പളം ദ്വീപിലേക്കുള്ള പാലത്തിനായി മണ്ണ് പരിശോധനയുടെ രണ്ടാംഘട്ടം തുടങ്ങി. പെരുമ്പളം നോര്‍ത്ത് ജെട്ടിയില്‍ നിന്നും 180 മീറ്റര്‍ അകലെയാണ് മണ്ണ് പരിശോധന നടത്തിയത്. 76 മീറ്റര്‍ താഴ്ചയില്‍ പാറ കണ്ടെത്തിയതിനെ തുടര്‍ന്ന് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി വിശദമായ പരിശോധന നടത്തി. 300 മീറ്റര്‍ അകലെ മാറി രണ്ടാം ഘട്ട മണ്ണ് പരിശോധന ആരംഭിച്ചു. അരൂക്കുറ്റി വടുതലയില്‍ നിന്ന് പെരുമ്പളം നോര്‍ത്ത് ജെട്ടിയിലേക്ക് പാലം നിര്‍മിക്കാനാണ് ധാരണയായിട്ടുള്ളത്. ഇത് സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം ജൂണ്‍ ആദ്യവാരം ഉണ്ടാകുമെന്നാണ് സൂചന. കൊച്ചിയിലെ സ്വകാര്യ ഏജന്‍സി നേതൃത്വത്തിലാണ് പരിശോധന നടത്തുന്നത്. വടുതലജെട്ടിയിലെയും പെരുമ്പളം നോര്ത്ത്ജെട്ടിയിലെയും കായല്ദൂരത്തിനിടെ എട്ട് സ്ഥലങ്ങളില്‍ കായലിന്റെ അടിത്തട്ടില്‍ പാറവരെ കുഴിച്ചുള്ള പരിശോധനയാണ് നടത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: