ഇഞ്ചിയോണ്‍ (ദക്ഷിണ കൊറിയ): ജോഷ്വാ സെര്‍ജന്റിന്റെ ഗോളില്‍ സെനഗലിനെ തോല്‍പ്പിച്ച് അമേരിക്ക അണ്ടര്‍-20 ലോകകപ്പിന്റെ ഗ്രൂപ്പ് എഫില്‍ ഒന്നാം സ്ഥാനത്തെത്തി.ഏകപക്ഷീയമായ ഒരു ഗോളിനാണ് അമേരിക്ക സെനഗലിനെ തോല്‍പ്പിച്ചത്.മറ്റു മത്സരങ്ങളില്‍ ഫ്രാന്‍സും സൗദി അറേബ്യയും ന്യൂസിലന്‍ഡും വിജയം നേടി.
ഫ്രാന്‍സ് മടക്കമില്ലാത്ത നാലു ഗോളുകള്‍ക്ക് വീയറ്റ്നാമിനെ തോല്‍പ്പിച്ചു.ഈ വിജയത്തോടെ അവര്‍ക്ക് നോക്കൗട്ടില്‍ സ്ഥാനമുറപ്പായി.
സൗദി അറേബ്യ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് ഇക്വഡോറിനെ പരാജയപ്പെടുത്തി. സൗദിയുടെ ആദ്യ വിജയമാണിത്. ന്യൂസിലന്‍ഡ് ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് ഹോണ്ടൂറാസിനെ കീഴടക്കി.
സെനഗലിനെതിരായ മത്സരത്തിന്റെ 34-ാം മിനിറ്റിലാണ് സാര്‍ജന്റ് അമേരിക്കയുടെ വിജയഗോള്‍ നേടിയത്. ലൂക്കാ ഡി ലായില്‍ നിന്ന് പാസ് വാങ്ങി മുന്നേറിയ സാര്‍ജന്റ് പ്രതിരോധ നിരക്കാരനെ മറികടന്ന് പന്ത് വലയിലാക്കി.ഈ ടൂര്‍ണമെന്റില്‍ സാര്‍ജന്റിന്റെ മൂന്നാം ഗോളാണിത്. ആദ്യ മത്സരത്തില്‍ ഇക്വഡോറിനെതിരെ രണ്ട് ഗോള്‍ നേടി സാര്‍ജന്റ് ടീമിനെ തോല്‍വിയില്‍ നിന്ന് കരകയറ്റിയിരുന്നു.
ആദ്യ മത്സരത്തിന്റെ തുടക്കത്തില്‍ ഇക്വഡോറിനെതിരെ തകര്‍ന്ന അമേരിക്കയുടെ പ്രതിരോധം ഇന്നലെ മികവുകാട്ടി.ഗോള്‍ വഴങ്ങാതെ അമേരിക്കന്‍ പ്രതിരോധ നിര പിടച്ചു നിന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: