തിരുവനന്തപുരം: കേരളത്തില്‍ മാര്‍ക്സിസ്റ്റ് പാര്‍ട്ടി നടപ്പാക്കുന്ന ചുവപ്പ് ഭീകരതയ്ക്ക് താക്കീതായി ഭാരതീയ ജനതാ യുവമോര്‍ച്ചയുടെ നേതൃത്വത്തില്‍ ഏകദിന സെക്രട്ടേറിയറ്റ് ഉപരോധം ആരംഭിച്ചു. ഇന്നലെ വൈകീട്ട് 6.30നാണ് സെക്രട്ടേറിയറ്റിന്റെ സമര കവാടമായ വടക്കേഗേറ്റ് ഉപരോധിക്കാനാരംഭിച്ചത്. ഉപരോധം ഇന്നുരാവിലെ 10 ന് ദേശീയ അധ്യക്ഷ പൂനം മഹാജന് എംപി ഉദ്ഘാടനം ചെയ്തു.
യുവമോര്‍ച്ച ദേശീയ ഉപാധ്യക്ഷന്മാരായ മുരുഗാനന്ദം, മധുകേശ്വര്‍ ദേശായി, ജനറല്‍സെക്രട്ടറി അഭിജാത് മിശ്ര, സെക്രട്ടറി അനൂപ് കൈപ്പള്ളി, കാശ്മീരില്‍ നിന്നുള്ള ഉപാധ്യക്ഷന്‍ ഇജാസ് ഹുസൈന്, സംസ്ഥാന അധ്യക്ഷന്‍ പ്രകാശ് ബാബു, നേതാക്കളായ പ്രഫുല്‍ കൃഷ്ണ, ശ്രീരാജ് ശ്രീവിലാസം, ആര്. ഹരി, അഡ്വ ശിഖ, ഹരീഷ് കുമാര്‍, അജി തോമസ് എന്നിവരുടെ നേതൃത്വത്തിലാണ് ഉപരോധം .
കാസര്‍കോടു മുതലുള്ള പ്രവര്‍ത്തകര്‍ ഉപരോധത്തിന് എത്തിച്ചേര്‍ന്നിട്ടുണ്ട്. കേരളത്തിന് പുറത്തു നിന്ന് 180 പേരും എത്തി. ഏതാണ്ട് പതിനായിരത്തിലധികം പ്രവര്‍ത്തകര്‍ രാത്രിയോടെ എത്തിച്ചേര്‍ന്നു. ഉപരോധിക്കുന്ന പ്രവര്‍ത്തകര്‍ക്ക് രാത്രി ഭക്ഷണം കഞ്ഞിയും പയറും പപ്പടവുമായിരുന്നു. ഇന്നു രാവിലെ ഉപ്പുമാവും പഴവും നല്കി.
9.30 ന് ആയിരങ്ങള്‍ പങ്കെടുത്ത കൂറ്റന്‍ പ്രതിഷേധമാര്‍ച്ച് രക്തസാക്ഷി മണ്ഡപത്തില്‍ നിന്ന് ആരംഭിച്ചു. ദേശീയ അധ്യക്ഷ പൂനം മഹാജന് മാര്‍ച്ചിന് നേതൃത്വം നല്കി.
മാര്‍ച്ച് സെക്രട്ടേറിയറ്റിന് മുന്നിലെത്തിയശേഷം ഉദ്ഘാടനം നടക്കും. ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി മുരളീധര്‍റാവു, നേതാക്കളായ എച്ച്. രാജ, കുമ്മനം രാജശേഖരന് തുടങ്ങിയവര്‍ പങ്കെടുക്കും. തുടര്‍ന്ന് പൂനം മഹാജന്റെ നേതൃത്വത്തില്‍ സിപിഎം ഭരണത്തണലില്‍ അരങ്ങേറുന്ന നിഷ്ഠൂരമായ കൊലപാതകങ്ങളെക്കുറിച്ച് ഗവര്‍ണര്‍ ജസ്റ്റിസ് പി. സദാശിവത്തെ കണ്ട് പരാതി നല്‍കും. ഉപരോധം വൈകും വരെ തുടരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: