Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam

തടവുകാരുടെ മോചനം നിയമപരമാകണം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 25, 2017, 09:27 am IST
inVicharam

ടി.പി. ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതികള്‍

ആയിരം കുറ്റവാളികള്‍ രക്ഷപ്പെട്ടാലും ഒരു നിരപരാധിപോലും ശക്ഷിക്കപ്പെട്ടുകൂടാ എന്നാണ് നമ്മുടെ നീതിശാസ്ത്രം. എന്നാല്‍ പലകാരണങ്ങളാലും നിപരാധികള്‍ ശിക്ഷിക്കപ്പെടാറുണ്ട്. അതിന് സമൂഹവും പോലീസുമെല്ലാം കാരണക്കാരുമാണ്. ജയിലില്‍ കിടക്കാന്‍ വിധിക്കപ്പെട്ടവരില്‍ നിരപരാധിയാണെന്ന് ബോധ്യപ്പെട്ടാല്‍ കോടതിയുടെ സമ്മതത്തോടെ കേസുകള്‍ പിന്‍വലിക്കാനും പ്രതികളെ വിട്ടയ്‌ക്കാനും സര്‍ക്കാരിന് അവകാശമുണ്ട്.

കുറ്റവാളികളെ ശിക്ഷയുടെ ഭാഗമായി നിര്‍ബന്ധിതമായി പാര്‍പ്പിക്കുന്നത് ജയിലിലാണ്. ജയില്‍പുള്ളികള്‍ പൗരാന്മാരാണെങ്കിലും പലപൗരാവകാശങ്ങളും അവര്‍ക്ക് നിഷേധിക്കപ്പെടുന്നുണ്ട്. ജയിലില്‍ കിടക്കുന്നവര്‍ വിചാരണയിലൂടെ കുറ്റവിമുക്തരാകുന്നതുവരെയും ശിക്ഷാകാലാവധി തീരുന്നമുറയ്‌ക്കുമാണ് മോചിപ്പിക്കപ്പെടുന്നത്.

എന്നാല്‍ രാഷ്‌ട്രീയ താല്‍പര്യം മാത്രം നോക്കി കുറ്റവാളികളെ തുറന്നുവിടുന്നത് നമ്മുടെ നീതിന്യായവ്യവസ്ഥകളെ വെല്ലുവിളിക്കുന്നതാണ്. അടുത്തിടെ ഏതാനും കൊടുംകുറ്റവാളികള്‍ ഉള്‍പ്പെടെ 1850 തടവുകാരെ വിട്ടയക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനം വന്‍വിവാദമായിരുന്നു. ആ തീരുമാനം കേരള ഹൈക്കോടതി സ്റ്റേ ചെയ്തിരിക്കുകയാണ്. വിട്ടയയ്‌ക്കാന്‍ തയ്യാറാക്കിയ പട്ടികയില്‍ ചിലരെങ്കിലും അര്‍ഹതപ്പെട്ടവരുണ്ടാകും. നിരപരാധികളുമുണ്ടാകാം. എന്നാല്‍ കേരളത്തെ നടുക്കിയ സംഭവങ്ങളില്‍ ഉള്‍പ്പെട്ട കൊടുംകുറ്റവാളികളുടെ പേരുകളും ഉള്‍ക്കൊള്ളുന്നതായി പറയപ്പെടുന്നു. സര്‍ക്കാര്‍ വൃത്തങ്ങള്‍ അത് നിഷേധിക്കുന്നുണ്ടെങ്കിലും പട്ടിക പ്രസിദ്ധപ്പെടുത്തി എതിരഭിപ്രായത്തിന്റെ മുനയൊടിക്കാന്‍ തയ്യാറായിട്ടുമില്ല.

കോടതി എന്ത് ഉത്തരവുകള്‍ പുറപ്പെടുവിച്ചാലും അതു നടത്തേണ്ടത് എക്‌സിക്യൂട്ടീവാണ്. കേസുകള്‍ പിന്‍വലിക്കാനും ശിക്ഷാ ഇളവിനും പിഴ കുറയ്‌ക്കുകയോ തിരിച്ചു കൊടുക്കുകയോ ചെയ്യാനും സര്‍ക്കാറിനുള്ള അധികാരം അസാധാരണ സന്ദര്‍ഭങ്ങളില്‍മാത്രം പ്രയോഗിക്കുവാനുള്ള അസാധാരണ അധികാരമാണ്. ആ അധികാരം വിവേചനരഹിതമായി പ്രയോഗിക്കാനാണ് ഇടതുമുന്നണി സര്‍ക്കാര്‍ തയ്യാറായത്. ഇപ്പോള്‍ ജയില്‍ വകുപ്പ് ശിക്ഷാ ഇളവിനായി നല്‍കിയവരുടെ പട്ടികയില്‍ കൊടുംകുറ്റവാളികളും ടി.പി. ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതികളും പെടുന്നു.

തൃശൂരില്‍ സെക്യൂരിറ്റി ജീവനക്കാരനെ കാറിടിച്ചു കൊലപ്പെടുത്തിയ നിസാം, കാരണവര്‍ വധക്കേസ് പ്രതി ഷെറിന്‍ എന്നിവരും ഉണ്ടത്രെ. ജയില്‍ ആസ്ഥാനത്തെ വിവരാവകാശ ഓഫീസര്‍ നല്‍കിയ മറുപടിയില്‍ ശിക്ഷാ ഇളവിനായി സര്‍ക്കാരിനു സമര്‍പ്പിച്ച തടവുകാരുടെ പട്ടികയിലാണ് കൊടുംകുറ്റവാളികളും പെട്ടത്. ജയില്‍വകുപ്പ് നല്‍കിയ പട്ടിക സര്‍ക്കാര്‍ ഗവര്‍ണര്‍ക്ക് അയച്ചെങ്കിലും ഗവര്‍ണര്‍ ജസ്റ്റിസ് പി.സദാശിവം ലിസ്റ്റ് മടക്കി. പട്ടികയില്‍പ്പെട്ട ഭൂരിഭാഗം പേരും സുപ്രീംകോടതി നിശ്ചയിച്ച മാനദണ്ഡത്തില്‍പ്പെടുന്നവരല്ലെന്നു ചൂണ്ടിക്കാട്ടിയാണ് ഗവര്‍ണര്‍ ശുപാര്‍ശ തിരിച്ചയച്ചത്.

കൊടുംകുറ്റവാളികളെ ഒഴിവാക്കി പുതിയ ലിസ്റ്റ് നല്‍കിയില്ലെങ്കില്‍ അര്‍ഹരായ പാവപ്പെട്ട തടവുകാര്‍ക്ക് ആനുകൂല്യം ലഭിക്കില്ലെന്ന ആശങ്ക നിലനില്‍ക്കെയാണ് തൃശൂര്‍ സ്വദേശി തടവുകാരെ അന്യായമായി മോചിപ്പിക്കുന്നതിനെതിരെ ഹൈക്കോടതിയിലെത്തിയത്. തുടര്‍ന്നാണ് സര്‍ക്കാറിന്റെ തീരുമാനം തടഞ്ഞ് ഹൈക്കോടതി ഉത്തരവുണ്ടായത്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അധികാരത്തിലെത്തിയപ്പോഴെല്ലാം കുറ്റവാളികളെ അസമയത്ത് തുറന്നുവിടുന്നത് പതിവാണ്. ആദ്യമന്ത്രിസഭയാണതിന് കീഴ്‌വഴക്കം സൃഷ്ടിച്ചത്. ഇ.എം.ശങ്കരന്‍ നമ്പൂതിരിപ്പാടിന്റെ ഒന്നാം മന്ത്രിസഭ നൂറുകണക്കിന് കേസുകള്‍ പിന്‍വലിച്ചാണ് അമ്പരപ്പുണ്ടാക്കിയത്. പട്ടാപ്പകല്‍ പോലീസുകാരനെ കുത്തിക്കൊന്ന കേസില്‍ തടവുശിക്ഷ അനുഭവിച്ചുവന്ന അന്നത്തെ സ്പീക്കറുടെ സഹോദരന്‍ വേലായുധന്‍ തമ്പി ഉള്‍പ്പെടെ മോചിപ്പിക്കപ്പെട്ടവരില്‍ 56 പേര്‍ കൊലപ്പുള്ളികളായിരുന്നു.

കമ്മ്യൂണിസ്റ്റുപാര്‍ട്ടി അധികാരത്തില്‍ വരുമ്പോള്‍ വിചാരണയിലിരുന്ന കേസുകള്‍ മാത്രമല്ല, കമ്യൂണിസ്റ്റുകളുടെമേല്‍ പിന്നീട് എടുത്ത കേസുകളും സര്‍ക്കാര്‍ തുടര്‍ച്ചയായി പിന്‍വലിച്ചുകൊണ്ടിരുന്നു. 1958 ജൂലൈ 5 ന് ചോദ്യത്തിനുത്തരമായി 354 കേസുകള്‍ പിന്‍വലിക്കുകയും 326 പേരുടെ പിഴ ഇളവുകൊടുക്കുകയും ചെയ്തിട്ടുണ്ടെന്ന് നിയമമന്ത്രി നിയമസഭയില്‍ പ്രസ്താവിച്ചു. അവയില്‍ ഭൂരിപക്ഷം കേസുകളിലെയും പ്രതികള്‍ കമ്മ്യൂണിസ്റ്റുകാരാണെന്നും സമ്മതിക്കേണ്ടിവന്നു.

1957 ഏപ്രിലില്‍ കമ്മ്യൂണിസ്റ്റുപാര്‍ട്ടി അധികാരം ഏറ്റെടുത്തശേഷം ആദ്യത്തെ രണ്ടുമാസത്തിനകം ഗവണ്മെന്റ് പിന്‍വലിച്ച 119 കേസുകളില്‍ 106 കേസുകളും കമ്മ്യൂണിസ്റ്റുകാര്‍ പ്രതികളായിരുന്നു. അവയില്‍ ആകെ 1076 പേരായിരുന്നു പ്രതികള്‍. ബാക്കി 13 എണ്ണത്തില്‍ രണ്ടെണ്ണം 17 ഐഎന്‍ടിയുസിക്കാരുടെയും അഞ്ചെണ്ണം 51 ആര്‍എസ്പിക്കാരുടെയും ആറെണ്ണം 122 പിഎസ്പിക്കാരുടെയും പേരിലുള്ള തൊഴില്‍ത്തര്‍ക്കങ്ങളോ രാഷ്‌ട്രീയ പ്രക്ഷോഭങ്ങളോ സംബന്ധിച്ച കേസുകളായിരുന്നു. എന്നാല്‍ കമ്മ്യൂണിസ്റ്റുകള്‍ പ്രതികളായുള്ള കേസുകളില്‍ രണ്ടെണ്ണം കൊലപാതകങ്ങളും മറ്റു പലതും മോഷണം, തീവെയ്‌പ് തുടങ്ങിയ കുറ്റങ്ങളും സംബന്ധിച്ചുള്ള കേസുകളുമായിരുന്നു. പാര്‍ട്ടി താല്‍പര്യമല്ലാതെ മറ്റൊരു കാരണവും ഇതിനില്ല. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നത് അനാവശ്യമായ രീതിയാണ്. അതുതന്നെയാവണം ഹൈക്കോടതിയുടെ നിഗമനത്തിനും കാരണം. തടവുകാരുടെ മോചനം നിയമാനുസരണം തന്നെയാവണം.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

യാത്രക്കിടെ റോഡിൽ മരക്കൊമ്പ് വീണ് അപകടം; 85 ശതമാനം വൈകല്യം സംഭവിച്ച യുവാവിന് 2.77 കോടി നഷ്ടപരിഹാരം

India

കാവിക്കൊടിയുമായി മസ്ജിദിന് മുന്നിൽ ഗണപതി ഘോഷയാത്ര നടത്തിയത് ഇഷ്ടമായില്ല : വിശ്വാസികൾക്കെതിരെ പൊലീസിൽ പരാതി നൽകി കോൺഗ്രസ്

പി. നാരായണന്റെ ഷഷ്ടിപൂര്‍ത്തി വേളയില്‍ പി.ഇ.ബി. മേനോന്‍, ജന്മഭൂമി മാനേജര്‍ മോഹനന്‍ (അപ്പു ചേട്ടന്‍), കെ കുഞ്ഞിക്കണ്ണന്‍, നാരായണ്‍ജിയുടെ കുടുംബാംഗങ്ങള്‍ എന്നിവര്‍
Varadyam

കെ കുഞ്ഞിക്കണ്ണനെ ഓര്‍ക്കുമ്പോള്‍

Kerala

ഒളിച്ചോടിയിട്ടും രക്ഷയില്ല; അഞ്ഞൂർ മാക്കാലിക്കാവ് ക്ഷേത്രത്തിലെ പഞ്ചലോഹ വിഗ്രഹ മോഷണം : കുപ്രസിദ്ധ മോഷ്ടാവ് മരപ്പട്ടി മനാഫ് പിടിയിൽ

Kerala

പാറശാലയിൽ മദ്യലഹരിയിൽ ഭാര്യയുടെ കഴുത്തറുത്ത് ഭർത്താവ്; യുവതി ​ഗുരുതരാവസ്ഥയിൽ

പുതിയ വാര്‍ത്തകള്‍

നടി മഞ്ജു വാര്യരെ അപകീർത്തിപ്പെടുത്തുന്ന ഉള്ളടക്കം നീക്കാൻ സാമൂഹിക മാധ്യമങ്ങളോട് കോടതി

എന്‍എന്‍ പിള്ളയും കുടുംബവും എന്നായിരുന്നു ഞങ്ങളെ പറഞ്ഞിരുന്നത് ; എല്ലാവര്‍ക്കും ഞങ്ങളോട് പുച്ഛമായിരുന്നു ; വിജയരാഘവന്‍

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം വേണ്ടി വരുമെന്ന് കെഎസ്ഇബി

കേന്ദ്ര സര്‍വ്വീസില്‍ 1748 ജൂനിയര്‍ എന്‍ജിനീയര്‍ ഒഴിവുകള്‍; സപ്തംബര്‍ 22 വരെ ഓണ്‍ലൈനില്‍ അപേക്ഷിക്കാം

കൊച്ചി കപ്പല്‍ശാലയില്‍ നാവികസേനയ്ക്കായി നിര്‍മിക്കുന്ന പുതുതലമുറ മിസൈല്‍ കപ്പലിന് കീലിടുന്നു

കൊച്ചി കപ്പല്‍ശാലയില്‍ മിസൈല്‍ കപ്പല്‍ നിര്‍മാണം തുടങ്ങി

ചീറ്റ സംരക്ഷണ പദ്ധതിക്ക് പുതിയ ഉണര്‍വ്; കുനോയില്‍ ജനിച്ച പെണ്‍ ചീറ്റക്ക് നാല് കുഞ്ഞുങ്ങള്‍

സിയാലില്‍ സ്ഥാപിക്കുന്ന ആധുനിക ബ്രിഡ്ജ് മൗണ്ടഡ് എക്യുപ്‌മെന്റ് എയറോബ്രിഡ്ജ് വഴി വിമാനവുമായി ബന്ധിപ്പിച്ചിരിക്കുന്നു

പാര്‍ക്ക് ചെയ്ത വിമാനങ്ങള്‍ക്ക് വൈദ്യുതി: ആധുനിക സംവിധാനമൊരുക്കി സിയാല്‍

തച്ചങ്കരിയെ രക്ഷിക്കാന്‍ ശിപാര്‍ശക്കത്ത്; ആ വിഐപി പി.ജെ. കുര്യനോ?

പൂജവെപ്പ്: ഒക്ടോബര്‍ 19ന് അവധി നല്‍കണം – ബിജെവിഎസ്

ഏഷ്യൻ ഗെയിംസില്‍ മലയാളിക്ക് ചരിത്ര മെഡല്‍; ഷൂട്ടിംഗില്‍ വിദര്‍ശ കെ വിനോദിന് വെള്ളി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.