പേരാമ്പ്ര: ഭരണകൂടത്തിന്റെ പിന്തുണയോടെ പോലീസ് ബിജെപി പ്രവര്‍ത്തകര്‍ക്ക് നേരെ വന്നാല്‍ അതിനെതിരെ ബഹുജന കൂട്ടായ്മ സംഘടിപ്പിക്കുമെന്ന് ബിജെപി ജില്ലാ പ്രസിഡണ്ട് ടി.പി. ജയചന്ദ്രന് പറഞ്ഞു. പാലേരി, കിഴക്കന്‍ പേരാമ്പ്ര, കൈതക്കല്‍, കല്ലോട് എന്നീ സ്ഥലങ്ങളില്‍ ബിജെപി പ്രവര്‍ത്തകരെ ആക്രമിച്ച് പരിക്കേല്‍പ്പിക്കുകയും വീടുകള്‍ക്കും സ്ഥാപനങ്ങള്‍ക്കും നേരെ ബോംബെറിയുകയും അടിച്ചു തകര്‍ക്കുകയും ചെയ്ത കേസുകളിലെ പ്രതികളെ അറസ്റ്റ് ചെയ്യാന്‍ പോലീസ് തയ്യാറായിട്ടില്ല. സിപിഎം പാര്‍ട്ടി ഓഫീസുകള്‍ സാമാന്തര പോലീസ് സ്റ്റേഷനുകളായി പ്രവര്‍ത്തിക്കുകയാണ്. ബിജെപി പ്രവര്‍ത്തകര്‍ക്ക് നേരെ ജാമ്യമില്ലാ വകുപ്പുകള്‍ ചേര്‍ത്ത് കേസുകള്‍ ചുമത്തുന്നു. ക്രമസമാധാന പ്രശ്നം ചര്‍ച്ച ചെയ്യാന്‍ വിളിച്ചു ചേര്‍ക്കുന്ന യോഗങ്ങളില്‍ പോലും ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ പങ്കെടുക്കാതെ ചര്‍ച്ച പ്രഹസനമാക്കുന്നു. സമാധാന ശ്രമങ്ങളുമായി ബിജെപി സഹകരിക്കുമ്പോള്‍ അത് പാര്‍ട്ടിയുടെ ബലഹീനതയായി കാണരുതെന്നും അദ്ദേഹം പറഞ്ഞു. ബിജെപി സംസ്ഥാന സമിതി അംഗം എം.മോഹനന്, മണ്ഡലം ജനറല്‍ സെക്രട്ടറി എ. ബാലചന്ദ്രന്, കര്‍ഷക മോര്‍ച്ച ജില്ല ജനറല്‍ സെക്രട്ടറി കെ.കെ. രജീഷ്, ഇ. പ്രദീപ് കുമാര്‍, ഇല്ലത്ത് മോഹനന് തുടങ്ങിയവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: