Wednesday, July 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കലോത്സവം നടന്നത് വിസിയുടെ അനുമതി ഇല്ലാതെ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 24, 2017, 04:59 pm IST
in Kerala

തിരുവനന്തപുരം: കേരള സര്‍വ്വകലാശാല കലോത്സവം നടന്നത് രക്ഷാധികാരിയായ വൈസ് ചാന്‍സലറുടെ അനുമതിയില്ലാതെ. സ്വാഗതസംഘം രൂപീകരണം മുതല്‍ സമാപനം വരെ വൈസ് ചാന്‍സലറുടെ നേതൃത്തില്‍ നടത്തണമെന്ന നിയമം അട്ടിമറിച്ചാണ് എസ്എഫ്‌ഐ യൂണിയന്‍ കലോത്സവം നടത്തിയത്.

സ്വാഗതസംഘം കമ്മറ്റി വൈസ് ചാന്‍സലര്‍ അംഗീകരിക്കണം. എന്നാല്‍ സ്വാഗതസംഘം രൂപീകരണംപോലും വിസിയെ അറിയിച്ചില്ല. സര്‍വ്വകലാശാലയ്‌ക്ക് അകത്തുള്ള വ്യക്തിയാണ് സ്വാഗതസംഘം ചെയര്‍മാന്‍ ആകേണ്ടത്. സിപിഎം നേതാവ് വി. ശിവന്‍കുട്ടിയെയാണ് ചെയര്‍മാനായി എസ്എഫ്‌ഐ യൂണിയന്‍ കൊണ്ടുവന്നത്. സബ് കമ്മറ്റികളുടെയും അവസ്ഥ വ്യത്യസ്ഥമല്ല. ഇവയ്‌ക്കൊന്നും രക്ഷാധികാരിയായ വിസിയുടെ അനുമതി വാങ്ങിയിട്ടില്ല. ഉദ്ഘാടന-സമാപന സമ്മേളനത്തിനുള്ള നോട്ടീസ് വിസിയെ കാണിച്ച് അനുമതി തേടിയില്ല.

നോട്ടീസ് നിറയെ പ്രോട്ടോക്കോള്‍ ലംഘനമാണ്. മുഖ്യമന്ത്രി പങ്കെടുക്കുന്ന ചടങ്ങില്‍ മുഖ്യ പ്രഭാഷകന് തുല്യമായ പരിഗണന നല്‍കേണ്ട വിസിയെയും പ്രൊ വിസിയെയും ആശംസയിലേക്ക് മാറ്റി. അതും ജനപ്രതിനിധിപോലുമല്ലാത്ത വി.ശിവന്‍കുട്ടിയുടെ പേരിനും സെനറ്റംഗമായ മേയര്‍ക്കും ശേഷം. ഇതോടെ വിസിയും പ്രോ വിസിയും ചടങ്ങില്‍ നിന്ന് വിട്ടുനിന്നു.

കലോത്സവ പരിപാടികള്‍ക്കൊന്നും വിസിയില്‍ നിന്ന് അനുമതി വാങ്ങിയിട്ടില്ല. കലോത്സവ നടത്തിപ്പില്‍ വന്‍ ക്രമക്കേടുകളാണ് പുറത്ത് വന്നുകൊണ്ടിരിക്കുന്നത്. വിധികര്‍ത്താക്കള്‍ക്ക് നല്‍കിയ തുകയില്‍പോലും വന്‍ ക്രമക്കേടുകളാണ് നടന്നത്. വേദി സജ്ജീകരണത്തിനും വന്‍തുകകള്‍ വകമാറ്റി ചെലവഴിച്ചിട്ടുണ്ട്. ഒന്‍പത് വേദികളില്‍ ഒരെണ്ണം മാത്രമാണ് താത്കാലികമായി തയ്യാറാക്കിയത്. അതിന്റെ പേരിലും വന്‍തുകകള്‍ ചെലവഴിച്ചു. സ്‌പോണ്‍സര്‍മാരില്‍ നിന്ന് വന്‍തുകകള്‍ കൈപ്പറ്റിയെങ്കിലും കണക്കുകള്‍ ആരെയും കാണിച്ചിട്ടില്ല.

ലുലുമാള്‍ ഉള്‍പ്പെടെയുള്ള വന്‍കിട സ്ഥാപനങ്ങളില്‍ നിന്ന് ലക്ഷങ്ങള്‍ സ്‌പോണ്‍സര്‍ഷിപ്പായി വാങ്ങി. എട്ട് ലക്ഷത്തിലധികം രൂപയാണ് സ്‌പോണ്‍സര്‍ഷിപ്പായി ലഭിച്ചത്. കൂടാതെ സര്‍വ്വകാലശാലയില്‍നിന്ന് കലോത്സവത്തിന് 15 ലക്ഷവും. ഇത്രയും തുകയുണ്ടായിട്ടും മത്സരാര്‍ത്ഥികള്‍ക്ക് വേണ്ട അടിസ്ഥാന സൗകര്യം പോലും ഒരുക്കിയിരുന്നില്ല. പരസ്യപ്രചരണത്തിനായി ചുരുക്കം പോസ്റ്ററുകള്‍ മാത്രമാണ് അച്ചടിച്ചത്. ആര്‍ച്ചുകളും ബോര്‍ഡുകളും സ്‌പോണ്‍സര്‍ ചെയ്തിട്ടുള്ളവയാണ്. ഇതിന്റെ പേരിലും വന്‍തുകകള്‍ വെട്ടിച്ചിട്ടുണ്ട്.

എല്ലാവിധ സാമ്പത്തിക ഇടപാടുകളും അന്വേഷിക്കുമെന്ന് വൈസ്ചാന്‍സലര്‍ തീരുമാനമെടുത്തിട്ടുണ്ട്. ഇതിന് പിന്നാലെയാണ് കലോത്സവവുമായി ബന്ധപ്പെട്ട് വിസിക്കുണ്ടായ വധ ഭീഷണിയും സ്റ്റുഡന്റ് സര്‍വ്വീസ് ഡയറക്ടറെ ആക്രമിച്ചതും. അനുമതിയില്ലാതെ നടന്ന കലോത്സവം വിസിക്ക് റദ്ദ്‌ചെയ്യാം. എന്നാല്‍ യൂണിയന്റെ ഭാഗത്ത് നിന്നുണ്ടായ തെറ്റുകള്‍ക്ക് വിദ്യാര്‍ത്ഥികള്‍ കഷ്ടത്തിലാകരുതെന്ന നിലപാടിലാണ് സര്‍വ്വകലാശാല അധികൃതര്‍.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സ്കൂൾ ഉച്ചഭക്ഷണത്തിൽ നിന്നും ബിരിയാണിയും ഫ്രൈഡ് റൈസും ഔട്ട്; ഇനി മുതൽ ചോറും രണ്ട് കറികളും മാത്രം, മെനു പരിഷ്കരിച്ച് സർക്കാർ

Kerala

വിദ്യാര്‍ത്ഥികള്‍ തയ്യാറായിക്കോള്ളൂ…. ഓണപ്പരീക്ഷ ആഗസ്റ്റ് 13 മുതല്‍; 21ന് സ്‌കൂള്‍ അടയ്‌ക്കും

Kerala

സ്വർണ്ണവില ഒരു ലക്ഷത്തിലേക്ക്? ഇന്നും വില കുറഞ്ഞു

Kerala

കണ്ണൂരില്‍ കാര്‍ നിയന്ത്രണം വിട്ട് പോസ്റ്റിലിടിച്ചു; മൂന്നുപേര്‍ക്ക് പരുക്ക്

Kerala

കരിങ്കല്‍ സാമഗ്രികള്‍ കൊണ്ടുവരുന്നതിന് തമിഴ്‌നാട് വിലക്ക്; നിര്‍മാണമേഖല പ്രതിസന്ധിയിലേക്ക്

പുതിയ വാര്‍ത്തകള്‍

ഡോ. നിശാന്ത് തോപ്പിലിന് അമേരിക്കയിലെ കാലിഫോര്‍ണിയ പബ്ലിക് യൂണിവേഴ്‌സിറ്റിയുടെ ഡോക്ടര്‍ ഓഫ് ലിറ്ററേച്ചര്‍ ബഹുമതി സമ്മാനിക്കുന്നു

ഡോ. നിശാന്ത് തോപ്പിലിന് ഡി.ലിറ്റ് ബഹുമതി

സിപിഎമ്മിന്റെ ദയനീയ പരാജയം; ഉത്തവാദിത്തം ഏറ്റെടുക്കാതെ കേന്ദ്ര, സംസ്ഥാന നേതൃത്വങ്ങള്‍

അഴിമതിക്കെതിരെ വിജിലൻസിന്റെ ‘വിസില്‍’ പദ്ധതി; ആദ്യ കമാൻഡോയായി നിവിൻ പോളി

എസ് ശ്രീജിത്തിനെ ഡിജിപിയാക്കുമെന്ന് സൂചന: മുഖ്യമന്ത്രിക്ക് ശുപാർശ നൽകി ചീഫ് സെക്രട്ടറി

ജന്മനാ വൈകല്യം ബാധിച്ച കുട്ടികളുടെ ചിത്രം ഉപയോഗിച്ച് പണംതട്ടി: മുസ്‌ല്യാർക്കെതിരെ പരാതി

സിപിഎം റിപ്പോര്‍ട്ട്: ബിജെപിക്ക് ആധിപത്യം; അഴിമതിയും ധാര്‍ഷ്ട്യവും പ്രതിച്ഛായ തകര്‍ത്തു

സംസ്ഥാന സര്‍ക്കാരിന്റെ പട്ടികജാതി ജനദ്രോഹ നയങ്ങള്‍ക്കെതിരെ ബിജെപി പട്ടിക ജാതി മോര്‍ച്ചയുടെ ആഭിമുഖ്യത്തില്‍ നടന്ന മാര്‍ച്ച് വി. മുരളീധരന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യുന്നു

പട്ടികജാതി ക്ഷേമഫണ്ടുകളുടെ ദുരുപയോഗം നിയമത്തിലൂടെ തടയണം: വി. മുരളീധരന്‍

‘രാഷ്‌ട്രപതിമാരുടെ ചിത്രങ്ങളോട് ഇപ്പോഴും അയിത്തം’: വി. മുരളീധരന്‍ എംഎല്‍എ

അഖില്‍ മാരാരുടെ പ്രസ്താവന വസ്തുതാവിരുദ്ധം: സാബു ജേക്കബ്

കോമണ്‍വെല്‍ത്ത് ഗെയിംസ് 2026: മെഡല്‍ വേട്ട തുടരുന്നു; ഭാരതം എട്ടാം സ്ഥാനത്ത്, ഓസ്ട്രേലിയ മുന്നില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.