Sunday, May 17, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kozhikode

കനോലികനാല്‍ നവീകരണം: കുടിയൊഴിപ്പിക്കാന്‍ അനുവദിക്കില്ലെന്ന് സംരക്ഷണസമിതി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 24, 2017, 09:43 am IST
in Kozhikode

കോഴിക്കോട്: കനോലികനാല്‍ വികസനത്തിന്റെ പേരില്‍ സമീപവാസികളെയും വ്യാപാരസ്ഥാപനങ്ങളും ഒഴിപ്പിക്കാനുള്ള നീക്കത്തിനെതിരെ പ്രതിഷേധം വ്യാപകമാകുന്നു.

11.2 കിലോമീറ്റര്‍ നീളമുള്ള ഇ.കെ. കനാല്‍ 14 മീറ്റര്‍ വീതി കൂട്ടുവാനാണ് പദ്ധതി. 530 വീട്ടുകാരെയും 110 കടകളെയും പദ്ധതിയുടെ ഭാഗമായി ഒഴുപ്പിക്കേണ്ടിവരുമെന്നതാണ് പദ്ധതിക്കെതിരെ സമരസമിതി എതിര്‍പ്പ് ഉന്നയിക്കാന്‍ കാരണം. കനാല്‍ ആഴം കൂട്ടുമ്പോള്‍ സമീപ പ്രദേശങ്ങളിലുള്ള കിണറുകളിലെ വെള്ളം ഉപയോഗശൂന്യമാകും. ശുദ്ധജലത്തിന്റെ ലഭ്യതകുറയുന്നത് ഗുരുതര പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുമെന്നാണ് നാട്ടുകാര്‍ പറയുന്നത്. കനാല്‍ ആഴം കൂട്ടിയാല്‍ വേലിയേറ്റവും വേലിയിറക്കവും മൂലമുള്ള സ്വാഭാവിക ഒഴുക്ക് ഇല്ലാതാവും. കനാലിന്റെ ഇരുവശവും കോണ്‍ക്രീറ്റ് ഭിത്തികള്‍ കെട്ടുവാനാണ് പദ്ധതി. ഇതുമൂലം കണ്ടല്‍കാടുകളിലേക്ക് വരുന്ന ഉപ്പുവെള്ളത്തിന്റെ ലഭ്യത കുറയുകയും കണ്ടല്‍കാടുകള്‍ നശിക്കുകയും ചെയ്യും. കണ്ടല്‍കാടിന്റെ നാശം മത്സ്യസമ്പത്തിനെ പ്രതികൂലമായി ബാധിക്കും.

കനാല്‍ 14 മീറ്റര്‍ വീതിയാക്കി കപ്പല്‍ ഗതാഗതത്തിന് സിംഗിള്‍ ലൈന്‍ ട്രാഫിക്കിന് സാദ്ധ്യമാക്കുവാനാണ് 1100 കോടിരൂപയുടെ ഡിപിആര്‍ തയ്യാറാക്കിയത്. കനാല്‍ ദേശീയ ജലപാതയിലേക്ക് ഉയര്‍ത്തിയാല്‍ മാത്രമേ ഗതാഗതം രണ്ട് ദിശയിലേക്ക് സാദ്ധ്യമാവുകയുള്ളു. കനാല്‍ 32 വീതികൂട്ടുമ്പോള്‍ ആയിരക്കണക്കിന് വീട്ടുകാരെയും വ്യാപാരികളെയും ഒഴുപ്പിക്കേണ്ടിവരും.

പ്രോജക്ട് ലാഭകരമാക്കി കാണിക്കാന്‍ തെറ്റായ വിവരങ്ങള്‍ ഉപയോഗിച്ചാണ് ഇറിഗേഷന്‍ ഡിപ്പാര്‍ട്ടുമെന്റ് ഡിപിആര്‍ തയ്യാറാക്കിയതെന്ന് ആക്ഷേപം ഉയര്‍ന്നു. 2016 വര്‍ഷത്തില്‍ ഇ.കെ. കനാലിലൂടെ 100 ടണ്‍ ചരക്ക് ഗതാഗതം കനാലിലൂടെ നടക്കുന്നതായും അത് 2020 ആകുമ്പോഴക്കും 4600000 ടണ്‍ ആയി വര്‍ദ്ധിക്കുമെന്നാണ് തെറ്റായി കാണിച്ചിരിക്കുന്നത്. ബോട്ടിലൂടെ യാത്രക്ക് ഒരാള്‍ക്ക് 4.5 രൂപയും റോഡിലൂടെയുള്ള യാത്രക്ക് ഒരാള്‍ക്ക് 30 രൂപയെന്നുമാണ് കാണിച്ചിരിക്കുന്നത്. തുല്യ ദൂരയാത്രക്ക് റോഡില്‍ വരുന്ന ചെലവ് 9 രൂപയില്‍ താഴെയാണ്. ചരക്ക് ഗതാഗതത്തിന്റെ നിരക്കും കൂട്ടിയാണ് കാണിച്ചിരിക്കുന്നത്. ഇങ്ങനെ തെറ്റായ കണക്കുകള്‍ ഉപയോഗിച്ചാണ് ഡിപിആര്‍ തയ്യാറാക്കിയതും ഈ പ്രോജക്ട് ലാഭകരമാണെന്ന് വരുത്താനുമാണെന്നാണ് ആക്ഷേപം.

ഇ.കെ. കനാല്‍ 14 മീറ്റര്‍ വീതി കൂട്ടി ലാഭകരമല്ലാത്ത ഈ പദ്ധതിക്ക് ശ്രമിക്കുന്നതിന് പകരം ചുരുങ്ങിയ ചിലവില്‍ കല്ലായിക്കും എരഞ്ഞിക്കലിനും ഇടക്കുള്ള ദൂരം കടലില്‍ കൂടി ചരക്ക് ഗതാഗതമാക്കി മാറ്റാന്‍ സാധിക്കുമെന്ന് കനോലി കനാല്‍ തീരജന സംരക്ഷണ സമിതി പറയുന്നത്. കനാല്‍ വികസനം ജനദ്രോഹമാക്കുന്നതിനെതിരെ സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ 8ന് വൈകിട്ട് 3ന് മുതലക്കുളം മൈതാനിയില്‍ ജനകീയ പ്രതിഷേധ സദസ് സംഘടിപ്പിക്കും. എം.കെ. രാഘവന്‍ എംപി ഉദ്ഘാടനം നിര്‍വ്വഹിക്കും.

വാര്‍ത്താസമ്മേളനത്തില്‍ കനോലി കനാല്‍ തീരജന സംരക്ഷണ സമിതി ഭാരവാഹികളായ അരവിന്ദാക്ഷന്‍, ഷംസുദ്ദീന്‍, മൊയ്ദ്ദീന്‍ കണ്ണംകോടന്‍, രാജന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മുസ്ലിംലീഗ് മന്ത്രിമാരുടെ പട്ടിക സാദിഖലി തങ്ങള്‍ നിയുക്ത മുഖ്യമന്ത്രിക്ക് കൈമാറി

Kerala

കേരളത്തിൽ ബിജെപി അധികാരത്തിൽ എത്തിയേക്കാം ; അവർ മുകളിലേയ്‌ക്ക് വരും, വോട്ട് കൂടിയിട്ടുണ്ടെന്നും ജി. സുധാകരൻ

Kerala

സത്യപ്രതിജ്ഞ ചടങ്ങിനായി സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു, സുരക്ഷാ മുന്നൊരുക്കങ്ങള്‍ പൂര്‍ത്തിയായതായി ഡിജിപി

India

സംവരണം 8 ശതമാനമാക്കണം ; മതപരിവർത്തന നിരോധനവും, ഗോവധനിരോധനവും പിൻവലിക്കണം ; ആവശ്യവുമായി കർണാടക മുസ്ലീം സംഘടനകൾ

Kerala

പിണറായിയെ പ്രതിപക്ഷ നേതാവാക്കിയതിൽ പി.ബിയിൽ ഭിന്നത; നേതൃമാറ്റം ആവശ്യപ്പെട്ട് ജില്ലാ ഘടകങ്ങൾ

പുതിയ വാര്‍ത്തകള്‍

യുഡിഎഫില്‍ മന്ത്രിസ്ഥാനത്തെച്ചൊല്ലി തര്‍ക്കം രൂക്ഷം; ടേം വ്യവസ്ഥ പറ്റില്ലെന്ന് മാണി സി കാപ്പൻ

സിന്ധു നദീജല കരാർ : ആർബിട്രേഷൻ കോടതി ഉത്തരവ് തള്ളി ഇന്ത്യ ; രാജ്യത്തിന്റെ പരമാധികാരത്തെ തൊട്ടു കളിക്കരുതെന്ന് താക്കീത്

ഭർത്താവിന്റെ ബാങ്ക് അക്കൗണ്ട് ഭാര്യ കൈകാര്യം ചെയ്യുന്നതിൽ എന്താണ് തെറ്റ് : ജയം രവിയ്‌ക്കെതിരെ ഭാര്യാമാതാവ് സുജാത

സിപിഎമ്മിലെ വിമർശന ‘പ്രളയം’; അമ്പരന്ന് നേതാക്കൾ, വിളറുമോ പിളരുമോ എന്ന് ആശങ്ക

യുപിയിൽ കോടതി ഉത്തരവ് പ്രകാരം, അഭിഭാഷകരുടെ കൈയേറി നിർമ്മിച്ച ഓഫീസുകൾ പൊളിക്കുന്നു

വാരഫലം: 2026 മെയ് 18 മുതല്‍ 24 വരെ; ഈ നാളുകാര്‍ക്ക് വിവാഹ കാര്യം തീരുമാനമാകും, വ്യവഹാരാദികളില്‍ വിജയമുണ്ടാകും,

അനധികൃത നിർമ്മാണങ്ങൾക്കെതിരേ ബംഗാളിലാകെ ബുൾഡോസർ ഉരുളും: മന്ത്രി ദിലീപ് ഘോഷ്

കോംഗോയില്‍ എബോള ഭിതി; ആഗോള ആരോഗ്യ അടിയരാവസ്ഥ പ്രഖ്യാപിച്ച് ലോകാരോഗ്യ സംഘടന

സംഗീതരംഗത്ത് നിന്ന് സംവിധാനത്തിലേക്ക്

പാതിരി മലയാളം എന്ത്‌കൊണ്ട് ആധുനിക മലയാളമായില്ല?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.