ന്യൂദല്‍ഹി: പാസ്പോര്‍ട്ട് പുതുക്കാന്‍ തെറ്റായ വിവരങ്ങള്‍ നല്കിയ കോണ്‍ഗ്രസ് നേതാവ് ജഗദീഷ് ടൈറ്റ്ലര്‍ക്ക് എതിരെ കേസ് എടുക്കാന്‍ പ്രേത്യക സിബിഐ കോടതി സിബിഐയോട് നിര്‍ദ്ദേശിച്ചു.
കേസ് ഇപ്പോള്‍ തന്നെ എടുക്കാമെങ്കിലും അത് സിബിഐക്ക് വിടുകയാണ്,. പ്രത്യേക ജഡ്ജി ഭരത് പരാശരന് പറഞ്ഞു. പാസ്പോര്‍ട്ട് പുതുക്കുന്നതില്‍ എതിര്‍പ്പില്ലെന്നുള്ള സര്‍ട്ടിഫിക്കറ്റ് നല്‍കണമെന്നഭ്യര്‍ഥിച്ച് ടൈറ്റ്ലര്‍ കോടതിയില്‍ അപേക്ഷ നല്‍കിയിരുന്നു. ഈ അപേക്ഷ ടൈറ്റ്ലര്‍ പിന്‍വലിച്ചപ്പോഴാണ് വിവരം കോടതിയുടെ ശ്രദ്ധയില്‍ പെട്ടത്. അപ്പോഴാണ് ടൈറ്റ്ലര്‍ക്ക് പാസ്പോര്‍ട്ട് പുതുക്കിക്കിട്ടിയെന്നും കോടതി അറിഞ്ഞത്.
തനിക്കെതിരെ ഒരു ക്രിമിനല്‍ കേസുമില്ലെന്ന് പറഞ്ഞാണ് ഇയാള്‍ പാസ്പോര്‍ട്ട് പുതുക്കി വാങ്ങിയതെന്ന് സിബിഐ കോടതിയില്‍ അറിയിച്ചു. തുടര്‍ന്ന് ഇയാള്‍ക്കെതിരെ കേസ് എടുക്കാനും എങ്ങനെയാണ് പാസ്പോര്‍ട്ട് ലഭിച്ചതെന്ന് അന്വേഷിക്കാനും കോടതി ഉത്തരവിട്ടത്. സിഖ് വിരുദ്ധകലാപത്തില്‍ ഇയാള്‍ക്കെതിരെ നിരവധി കേസുകളുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: