Sunday, May 17, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kozhikode

തിരക്കൊഴിയാതെ വിപണി ജനം നഗരത്തിലേക്കൊഴുകി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 22, 2017, 08:29 pm IST
in Kozhikode

കോഴിക്കോട്: വിഷു ആഘോഷത്തിന്റെ ഭാഗമായി വസ്ത്രങ്ങളും മറ്റുസാധനങ്ങളും വാങ്ങുന്നതിനായി ജനം നഗരത്തിലേക്കൊഴുകി. മിഠായിത്തെരുവ്, പാളയം, വിവിധ ഷോപ്പിംഗ് മാളുകള്‍ തുടങ്ങിയ കച്ചവടകേന്ദ്രങ്ങളില്‍ ഇന്നലെ രാവിലെ മുതല്‍ വലിയ തിരക്കാണ് അനുഭവപ്പെട്ടത്. സമീപജില്ലകളില്‍ നിന്നും ആളുകള്‍ നഗരത്തിലേക്കൊഴുകുന്ന കാഴ്ചയായിരുന്നു. സ്ത്രീകളും കുട്ടികളുമടക്കമുള്ള കുടുംബാംഗങ്ങള്‍ ഒന്നിച്ചാണ് വിഷുക്കോടി വാങ്ങാനായി നഗരത്തിലെത്തിയത്. ചില റോഡുകളില്‍ വാഹന ഗതാഗതം തടസ്സപ്പെടുന്നതരത്തില്‍ വരെയെത്തി കാര്യങ്ങള്‍.

നഗരത്തിലെ പ്രധാന വസ്ത്ര വ്യാപാര കേന്ദ്രമായ മിഠായിത്തെരുവില്‍ രാവിലെ മുതല്‍ തന്നെ ആളുകള്‍ എത്തിയിരുന്നു. തിരക്ക് വര്‍ദ്ധിച്ചത് ഉച്ചയ്‌ക്ക് ശേഷമാണ്. കാലു കുത്താന്‍ കഴിയാത്ത തിരക്കായിരുന്നു മിഠായിത്തെരുവില്‍. വൈകിട്ട് ഇടയ്‌ക്കൊന്ന് മഴയെത്തിനോക്കിയത് അല്പനേരം കച്ചവടക്കാരെ ആശങ്കയിലാഴ്‌ത്തി. എന്നാല്‍ മഴമാറിയതോടെ കച്ചവടവും ഉഷാറായി.

തെരുവുകച്ചവടവും സജീവമായിരുന്നു. മിഠായിത്തെരുവിനു പുറമെ മാനാഞ്ചിറ ബസ്‌സ്റ്റോപ്പ് പരിസരങ്ങളിലും, എല്‍ഐസിക്ക് സമീപവും തെരുവുകച്ചവടം പൊടിപൊടിച്ചു. പുതിയ ബസ്സ്റ്റാന്റ് പരിസരം വരെ നീണ്ടു കിടക്കുന്ന വഴിയോര വസ്ത്രകച്ചവടം വര്‍ണ ശബളമായ കാഴ്ചയാണ് സമ്മാനിച്ചത്. കുട്ടികളുടെയും സ്ത്രീകളുടെയും വസ്ത്രങ്ങളാണ് വഴിയോര കച്ചവടത്തില്‍ പ്രധാനാമായി ഉള്ളത്. വസ്ത്രങ്ങള്‍ക്ക് പുറമെ കണി കാണാനുള്ള ശ്രീകൃഷ്ണ വിഗ്രഹ വില്‍പ്പനക്കാര്‍, കളിപ്പാട്ട വില്‍പ്പനക്കാര്‍, പാത്രവില്‍പ്പനക്കാര്‍ തുടങ്ങിയവരും തെരുവുകച്ചവടത്തില്‍ സജീവ സാന്നിദ്ധ്യമായിരുന്നു. വിവിധ വര്‍ണ്ണങ്ങളിലുള്ള കൃഷ്ണവിഗ്രഹങ്ങള്‍ക്ക് ആവശ്യക്കാര്‍ ഏറെയായിരുന്നു. പ്ലാസ്റ്റര്‍ഓഫ് പാരീസ് കൊണ്ടുള്ള കാര്‍മുകില്‍ വര്‍ണ്ണത്തിലുള്ള വിഗ്രഹങ്ങള്‍ക്ക് പുറമെ ചുവപ്പും പച്ചയും മഞ്ഞയും കറുപ്പും നിറത്തിലുള്ള വിഗ്രഹങ്ങളും വില്പനക്കുണ്ടായിരുന്നു.

ബീച്ചിലും സരോവരത്തും ടൗണ്‍ഹാളിന് സമീപത്തും മാനാഞ്ചിറ പരിസരത്തുമെല്ലാം നടക്കുന്ന വിവിധപ്രദര്‍ശനങ്ങളിലും മേളകളിലും നല്ല തിരക്കനുഭവപ്പെട്ടു. വിവിധ മേളകളില്‍ കൈത്തറി വസ്ത്രങ്ങള്‍ക്ക് ആവശ്യക്കാര്‍ ഏറെയായിരുന്നു.

കണിവെള്ളരിയും കണിക്കൊന്നയും വില്ക്കാനെത്തിയവരെ കൊണ്ട് പാളയം മാര്‍ക്കറ്റും പരിസരവും നിറഞ്ഞു. ഒരു പിടി കൊന്നപ്പൂവിന് 30 രൂപയായിരുന്നു വില. കണിവെള്ളരിയാകട്ടെ 30 രൂപമുതല്‍ 50 വരെ വിലയ്‌ക്കാണ് വിറ്റുപോയത്. പച്ചക്കറികള്‍ക്ക് പുറമെ പൂക്കളും പഴവര്‍ഗ്ഗങ്ങളും വാങ്ങാനായും പാളയത്തേക്ക് ആളുകള്‍ ഒഴുകിയെത്തി. പാളയം മാര്‍ക്കറ്റിന് സമീപത്തെ പൂജാ സാധനങ്ങള്‍ വില്‍ക്കുന്ന കടകളിലും ഇന്നലെ നല്ല തിരക്ക് അനുഭവപ്പെട്ടു.

പടക്കത്തിന് ആളുകളുടെ പ്രിയം കൂടി വരുന്നതായാണ് വില്‍പ്പന കാണിക്കുന്നത്. പുതിയങ്ങാടിയിലെയും വലിയങ്ങാടിയിലെയും പടക്ക വില്‍പ്പന കടകളില്‍ ഇന്നലെ നല്ല തിരക്കായിരുന്നു. വിസ്മയിപ്പിക്കുന്ന വര്‍ണപ്പൊലിമയില്‍ എത്തുന്ന പടക്കങ്ങള്‍ക്കാണ് ആവശ്യക്കാര്‍ കൂടുതല്‍. പുലിമുരുകനാണ് ഇത്തവണ പടക്കവിപണിയിലെ താരം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Astrology

വാരഫലം: 2026 മെയ് 18 മുതല്‍ 24 വരെ; ഈ നാളുകാര്‍ക്ക് വിവാഹ കാര്യം തീരുമാനമാകും, വ്യവഹാരാദികളില്‍ വിജയമുണ്ടാകും,

News

അനധികൃത നിർമ്മാണങ്ങൾക്കെതിരേ ബംഗാളിലാകെ ബുൾഡോസർ ഉരുളും: മന്ത്രി ദിലീപ് ഘോഷ്

World

കോംഗോയില്‍ എബോള ഭിതി; ആഗോള ആരോഗ്യ അടിയരാവസ്ഥ പ്രഖ്യാപിച്ച് ലോകാരോഗ്യ സംഘടന

Varadyam

സംഗീതരംഗത്ത് നിന്ന് സംവിധാനത്തിലേക്ക്

Varadyam

പാതിരി മലയാളം എന്ത്‌കൊണ്ട് ആധുനിക മലയാളമായില്ല?

പുതിയ വാര്‍ത്തകള്‍

കഥ: നഷ്ടവസന്തത്തിന്റെ നിഴലുകള്‍

വയനാട്ടിൽ ‘പോസ്റ്റർ യുദ്ധം’; രാഹുലിനും പ്രിയങ്കയ്‌ക്കുമെതിരെ രൂക്ഷവിമർശനം, പോലീസ് കേസെടുത്തു

20 വർഷത്തെ സൗദി ജയിൽവാസത്തിന് ശേഷം അബ്ദുൽ റഹീം നാട്ടിലേക്ക്; മോചനം മെയ് 19ന്

എസ് എസ് എല്‍ സി പുനര്‍മൂല്യനിര്‍ണ്ണയം; മെയ് 22 വരെ അപേക്ഷിക്കാം

ആ​ഗോ​ള അ​യ്യ​പ്പ സം​ഗ​മം പാ​ളി; സി​പി​എം പ​ത്ത​നം​തി​ട്ട ജി​ല്ലാ ക​മ്മി​റ്റി​യി​ൽ വി​മ​ർ​ശ​നം

തപസ്യ സുവര്‍ണജയന്തി ആഘോഷ സമാപനത്തോടനുബന്ധിച്ച് വി.എം. കൊറാത്ത് ജന്മശതാബ്ദി മാധ്യമ വിചാരത്തില്‍ എം.എന്‍. കാരശ്ശേരി സംസാരിക്കുന്നു. ടി.എസ്. നീലാംബരന്‍, കെ.വി.എസ്. ഹരിദാസ്, എ.കെ. അനുരാജ്, എന്‍.എം. പിയേഴ്‌സണ്‍ എന്നിവര്‍ സമീപം

മാധ്യമ നൈതികതയിലൂന്നി വി.എം. കൊറാത്ത് ജന്മശതാബ്ദി മാധ്യമ സെമിനാര്‍

ആരോഗ്യ മേഖലയില്‍ ധാര്‍മികമായ പെരുമാറ്റം ഉണ്ടാകണം: പുണ്യ സലില ശ്രീവാസ്തവ

“നവസിനിമയുടെ നിഴലും വെളിച്ചവും’’ ചലച്ചിത്രവിചാരത്തില്‍ പി. വിജയകൃഷ്ണന്‍ സംസാരിക്കുന്നു

നവസിനിമകളിലെ ചതിക്കുഴികളിലേക്ക് വിരല്‍ ചൂണ്ടി ചലച്ചിത്രവിചാരം

തപസ്യ പ്രതിനിധി സമ്മേളനത്തില്‍ ആര്‍എസ്എസ് ഉത്തരപ്രാന്ത കാര്യവാഹ് പി.എന്‍. ഈശ്വരന്‍ സംസാരിക്കുന്നു

തപസ്യ വളര്‍ച്ചയുടെ പുതിയഘട്ടത്തിലേക്ക് മുന്നേറണം പി.എന്‍. ഈശ്വരന്‍

ഗര്‍ഭിണി കാറിനുള്ളില്‍ വെന്തുമരിച്ച സംഭവം : തീപടര്‍ന്നത് പിന്നില്‍ നിന്ന്; ഷോര്‍ട്ട് സര്‍ക്യൂട്ട് അല്ലെന്ന് എംവിഡി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.