Friday, May 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Literature

മരയ: ലാവണ്യത്തിന്റെ മയൂരനൃത്തമില്ലാതെ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 15, 2017, 03:30 pm IST
in Literature

എഴുത്തുകാരന്‍ നേരിട്ട് കഥയില്‍ ഇടപെടുന്ന രീതി പുതുമയല്ലെങ്കിലും ടി.പത്മനാഭന്റെ കഥകളില്‍ പൊതുവെ സാധാരണമല്ല. വികാര സാന്ദ്രമായ വാക്കുകളിലൂടെ ജീവിതത്തെ ചാരി നില്‍ക്കുന്ന ഒരു കഥ പറഞ്ഞുപോവുകയാണ് പത്മനാഭന്റെ രീതി. മരയ എന്ന പുതിയ കഥയില്‍ ഇങ്ങനെ കഥ പറഞ്ഞു പോകുന്നതിനിടയില്‍ പത്മനാഭന്‍ എന്ന കഥാകൃത്ത് കഥയില്‍ കടന്നു നില്‍ക്കുന്നുണ്ട്. എടുത്തു പറയത്തക്ക പ്രത്യേകതയൊന്നുമില്ലാത്ത മരയ പക്ഷേ, തരിശു കാഴ്ചകളില്‍ നിന്നും പച്ചപ്പിലേക്കുള്ള കാഴ്ചമാറ്റം നല്‍കുന്ന തണലും തണുപ്പുമായി ഈ കടന്നു നില്‍പ്പു മാറുന്നു.

എഴുത്തുകാരന്റെ നേരിട്ടുള്ള ഇടപെടല്‍ എന്നു തോന്നിക്കുന്ന ഭാഗം വരുമ്പോഴാണ് കഥാസൗന്ദര്യത്തിന്റെ മരതക കാന്തി വെളിപ്പെടുന്നത്. ഇതു കഥയ്‌ക്ക് അറിയാതെ രണ്ടു ഖണ്ഡം തീര്‍ക്കുന്നു. ഒന്ന് ഭാവനകൊണ്ടുള്ള യാഥാര്‍ഥ്യം. രണ്ട് യാഥാര്‍ഥ്യത്തില്‍ തീര്‍ത്ത ഭാവന. സിസ്റ്റര്‍ മരയ കഥാകൃത്തായ പത്മനാഭനോട് പ്രകാശം പരത്തിയ പെണ്‍കുട്ടി, ഗൗരി എന്നീ കഥകളെക്കുറിച്ചു പറയുന്നു. ഇതോടെ കഥയുടെ രണ്ടാം ഭാഗമെന്നു പറയാവുന്ന ഭാഗം കൂടുതല്‍ സജീവമാകുന്നു. അല്ലെങ്കില്‍ ലൈവാകുന്നു. സിനിമയുടെ സെക്കന്റ് ഹാഫിലെ പ്രേക്ഷകനെ പിടിച്ചിരുത്തുന്ന മുന്നേറ്റമെന്നു പറയാവുന്ന പോലെ കഥയിലും മുന്നേറ്റം ഉണ്ടാകുകയാണ്. സിനിമയില്‍ കാണുംപോലെ കഥയില്‍ വായനയിലൂടെ ഈ കാഴ്ചയുണ്ടാകുന്നു. പക്ഷേ അതിനു മുന്‍പ് മരയയെ കാണുമ്പോള്‍ എവിടെയോവെച്ച് കണ്ടപോലെയെന്നു കഥാകൃത്തിനു തോന്നുന്നതും മറ്റുമുള്ള ഭൂതകാല സംഭവങ്ങള്‍ വായനക്കാരന്‍ ഊഹിക്കുന്നതുപോലെ തന്നെ. മരയയ്‌ക്ക് പ്രണയത്തിന്റെ ഇന്നലെകള്‍ സമ്മാനിക്കുന്നതില്‍ പുതുമ ഒട്ടുംതന്നെ അനുഭവപ്പെടുന്നില്ല.

ഭാവനയും യാഥാര്‍ഥ്യവും ഇടകലര്‍ത്തുമ്പോഴും മാജിക്കല്‍ റിയലിസം എന്നു പറയാവുന്ന മാനത്തിലേക്ക് ഇത് ഉയരുന്നില്ല. കഥാകൃത്തിന്റെ ഒരു ടെക്‌നിക് എന്നു പറയാവുന്ന ഒരുതരം രീതിയായിട്ടേ കാണാനാവൂ. സങ്കീര്‍ണ്ണമോ അല്ലെങ്കില്‍ വളരെ പ്രിയപ്പെട്ടതോ ആയ ചില വികാര സന്ദര്‍ഭങ്ങളില്‍ ഒരു വാചകം പൂര്‍ത്തിയാവുന്നിടത്ത് അര്‍ദ്ധോക്തിയില്‍ വാക്ക് അപൂര്‍ണ്ണമായി അവസാനിക്കുന്നുവെന്നു തോന്നുകയും എന്നാല്‍ പൂണ്ണമായിത്തിരുന്നതുമായ എഴുത്തിലെ പത്മനാഭന്റെതു മാത്രമായ ടെക്‌നിക് പക്ഷേ ഈ കഥയില്‍ കൂടുതലായി കാണാനാവുന്നില്ല. ഒരു വാചകത്തിന്റെ മാത്രം അവസാന വാക്കിന്റെ അപൂര്‍ണ്ണതയില്‍…പൂര്‍ണ്ണതയില്‍ ഇതുകാണാം. എന്നാലും കഥയിലെ ലാവണ്യാനുഭൂതിയുടെ മയൂരനൃത്തം മരയയിലില്ല.

മലയാളത്തില്‍ ഏറ്റവും സാധാരണവും ലളിതവുമായ പദങ്ങള്‍കൊണ്ട് കഥ രചിക്കുന്ന പത്മനാഭന്റെ സാഹിത്യ സമ്പ്രദായം മരയയിലും കാണാം. സാഹിത്യ വാക്കുകളുടെ അനാര്‍ഭാടം ഒഴിവാക്കിയാണ് ഈ കഥാകൃത്ത് സാഹിത്യം സൃഷ്ടിക്കുന്നത്.

 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

തൃണമൂല്‍ കള്ളന്മാര്‍ എന്ന മുദ്രാവാക്യവുമായി യാത്രക്കാരില്‍ ചിലര്‍ ഫ്ലൈറ്റില്‍ മഹുവ മൊയ്ത്രയെ തടഞ്ഞു

India

രാഹുല്‍ ഗാന്ധിയുടെ അജണ്ട സെറ്റ് ചെയ്യുന്നതാര്? തെര. പ്രചാരണങ്ങള്‍ മാറ്റി നിക്കോബാറില്‍ പോയി, വോട്ടെണ്ണും മുന്‍പ് മസ്കറ്റില്‍, എല്ലാം ചൈനയ്‌ക്ക് വേണ്ടി?

വിജയ് മുട്ടില്‍ പ്രാര്‍ത്ഥിച്ച് മുന്നോട്ട് നടക്കുന്നു
India

നടന്‍ വിജയിന് പിന്നില്‍ നിശ്ശബ്ദമായി കരുനീക്കുന്നത് മതപരിവര്‍ത്തനലോബിയോ?

Kerala

ക്രിമിനല്‍ പശ്ചാത്തലമുള്ളവര്‍ക്ക് സ്ഥാനക്കയറ്റം വേണ്ട: സര്‍ക്കാരിന് മനുഷ്യാവകാശ കമ്മീഷന്റെ നിര്‍ദ്ദേശം

Kerala

പത്തനംതിട്ടയില്‍ രോഗിയുമായി പോയ ആംബുലന്‍സ് തലകീഴായി മറിഞ്ഞ് ഒരാള്‍ മരിച്ചു

പുതിയ വാര്‍ത്തകള്‍

മുഖ്യമന്ത്രി ആരാകും: എഐസിസി നിരീക്ഷകര്‍ ദല്‍ഹിക്ക് മടങ്ങി

നടന്‍ ജീവയുടെ അച്ഛന്‍ ആര്‍.ബി ചൗധരിയുടെ മരണവാര്‍ത്ത കേട്ട് വീട്ടിലെത്തിയ വിജയ് ജീവയെ കാണുന്നു (ഇടത്ത്) വിജയ് ജീവയെ കെട്ടിപ്പുണരുന്നു (വലത്ത്)

വിജയ് കെട്ടിപ്പുണര്‍ന്നപ്പോള്‍ നടന്‍ ജീവയുടെ പൊട്ടിക്കരച്ചില്‍….ജീവയുടെ അച്ഛന്റെ മരണത്തിന് ശേഷം വിജയ് ജീവയുടെ വീട്ടില്‍ എത്തിയപ്പോള്‍ (വീഡിയോ)

മുസ്ലീം ജയില്‍ ഉദ്യോഗസ്ഥയും കൊലക്കേസില്‍ ശിക്ഷിക്കപ്പെട്ട ഹിന്ദു തടവുകാരനുമായി വിവാഹം വേദമന്ത്രങ്ങളോടെ നടത്തിയത് വിഎച്ച്പി,ആശംസയുമായി ബജ്‌റംഗ്ദള്‍

മറക്കില്ല , പൊറുക്കില്ല…. കോൺഗ്രസിൻ്റേത് കൊടും ചതി ; സഖ്യത്തിലായിരിന്നിട്ടും പിന്നിൽ നിന്ന് കത്തി കുത്തിയിറക്കി ; രോഷാകുലനായി സ്റ്റാലിൻ

കേരള കോണ്‍ഗ്രസ്-എം തിരിച്ചെത്തിയാല്‍ മുടിയനായ പുത്രനെ സദ്യയൊരുക്കി വരവേറ്റതുപോലെ സ്വീകരിക്കും, അവര്‍ തോറ്റത് ദുഖകരം-അപു ജോണ്‍ ജോസഫ്

കിണര്‍ വൃത്തിയാക്കാന്‍ ഇറങ്ങിയ യുവാവ് സ്ലാബ് തകര്‍ന്ന് മരിച്ചു

മുസ്ലിംലീഗ് തലപൊക്കിത്തുടങ്ങി…”കുഴൽനാടാ, നിന്റെ കുഴലൂത്ത് ലീ​ഗിനെതിരെ വേണ്ട”; മാത്യു കുഴൽനാടനെ വെല്ലുവിളിച്ച് യൂത്ത് ലീഗ്

വിദ്യാഭ്യാസ വകുപ്പ് മുസ്ലീം ലീഗിന് നല്‍കുന്നത് വര്‍ഗീയ താത്പര്യങ്ങള്‍ സംരക്ഷിക്കപ്പെടാന്‍ സാഹചര്യമുണ്ടാക്കും- വി. മുരളീധരന്‍

മമത മാറിയാൽ രക്ഷയില്ല ; ബംഗാളിലെ കലാപത്തിന് പിന്നിൽ ബംഗ്ലാദേശി ജിഹാദികളും

തെരഞ്ഞെടുപ്പ് പന്തയത്തില്‍ തോറ്റു; സി.പി.എം അനുഭാവി മഹേഷ് തന്റെ കറവപ്പശുവിനെ മുസ്ലിം ലീഗ് പ്രവര്‍ത്തകന് നല്‍കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.