Wednesday, July 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ന്യായങ്ങള്‍ തെറ്റിച്ച ന്യായാധിപന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 9, 2017, 10:19 pm IST
in India

ചെന്നൈ: ചിന്നസ്വാമി സ്വാമിനാഥന്‍ കര്‍ണ്ണന്‍, അതാണു മുഴുവന്‍ പേര്, തമിഴ്‌നാട്ടിലെ കൂഡല്ലൂര്‍ ജില്ലയില്‍ ജനനം. രാഷ്‌ട്രപതിയുടെ മെഡല്‍ നേടിയ അധ്യാപകനാണ് അച്ഛന്‍. അമ്മ കമലം അമ്മാള്‍ മക്കളുടെ വിദ്യാഭ്യാസത്തില്‍ ഏറെ ശ്രദ്ധിച്ചിരുന്നു.

മംഗലാംപെട്ട് ഹൈസ്‌കൂള്‍, വിരുദാചലം ആര്‍ട്‌സ് കോളെജ്, ചെന്നൈയിലെ ന്യൂ കോളെജ് എന്നിവിടങ്ങളിലെ പഠനത്തിനു ശേഷം മദ്രാസ് ലോ കോളെജില്‍ നിന്ന് 1983 ല്‍ നിയമത്തില്‍ ബിരുദം നേടി. പഠിക്കുന്ന കാലത്ത് എന്‍സിസിയിലും നാഷണല്‍ സര്‍വീസ് സ്‌കീമിലും സജ്ജീവമായിരുന്നു.

അഭിഭാഷകനായി പ്രവര്‍ത്തിച്ചു തുടങ്ങുമ്പോള്‍ മികച്ച സേവനത്തിനു പ്രശംസ കിട്ടി കര്‍ണ്ണന്. കേന്ദ്ര സര്‍ക്കാരിന്റെ സ്റ്റാന്‍ഡിങ് കോണ്‍സല്‍ പദവി വരെയെത്തിയതിനു ശേഷമാണ് ജഡ്ജിയായത്. 2009 മാര്‍ച്ച് മുപ്പതിനാണ് കര്‍ണ്ണന്‍ മദ്രാസ് ഹൈക്കോടതിയില്‍ ജഡ്ജിയായത്.

മൂന്നു മാസം കഴിഞ്ഞപ്പോള്‍ത്തന്നെ വാര്‍ത്തകളില്‍ ഇടം നേടി. ദളിതനായ തന്നോട് സഹപ്രവര്‍ത്തകരായ ജഡ്ജിമാര്‍ വിവേചനപരമായി പെരുമാറുന്നു എന്നു കാണിച്ച് ദേശീയ പട്ടികജാതി കമ്മീഷന് പരാതി കൊടുത്തപ്പോഴായിരുന്നു അത്. ഒരു ഹൈക്കോടതി ജഡ്ജി ഇത്തരത്തിലൊരു പരാതി നല്‍കുന്നത് ഇന്ത്യയുടെ ചരിത്രത്തില്‍ ആദ്യമായിരുന്നു. കമ്മീഷന്റെ അന്നത്തെ ചെയര്‍മാന്‍ പി.എല്‍. പുനിയ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എസ്. എച്ച്. കപാഡിയയ്‌ക്ക് ഈ പരാതി കൈമാറി.

2014ല്‍ ജസ്റ്റിസ് കര്‍ണ്ണന്‍ എല്ലാവരേയും വീണ്ടും ഞെട്ടിച്ചു. ജഡ്ജിമാരുടെ നിയമനത്തെ സംബന്ധിച്ചു സമര്‍പ്പിച്ച പൊതുതാത്പര്യ ഹര്‍ജി ഡിവിഷന്‍ ബെഞ്ച് പരിഗണിച്ചു കൊണ്ടിരിക്കെ ആ കോടതിമുറിയിലേക്കു കയറിച്ചെന്ന് തനിക്ക് ഇക്കാര്യത്തില്‍ വിയോജിപ്പുകളുണ്ടെന്നും സത്യവാങ്മൂലം സമര്‍പ്പിക്കുമെന്നും പറയുകയായിരുന്നു. തന്റെ പരിഗണനയ്‌ക്കു വരാത്ത വിഷയത്തില്‍, മറ്റൊരു കോടതി മുറിയില്‍ കയറിച്ചെന്ന് ഒരു ജഡ്ജി ഇത്തരത്തില്‍ പെരുമാറുന്നതും ചരിത്രത്തിലാദ്യം.

ഇതെക്കുറിച്ച് അന്നത്തെ മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആര്‍. കെ. അഗര്‍വാള്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് പി. സദാശിവത്തിന് ഇപ്പോള്‍ കേരള ഗവര്‍ണര്‍) കത്തയച്ചു. സഹപ്രവര്‍ത്തകരായ ജഡ്ജിമാര്‍ ജസ്റ്റിസ് കര്‍ണ്ണനെ ഭയപ്പെടുന്നു. അദ്ദേഹം പരിധി വിട്ട് പ്രവര്‍ത്തിക്കുന്നു. അഭിഭാഷകര്‍ ബഹിഷ്‌കരിക്കുന്നു. അദ്ദേഹത്തെ മറ്റൊരു ഹൈക്കോടതിയിലേക്കു സ്ഥലം മാറ്റണം എന്നായിരുന്നു ആ കത്തിലെ ആവശ്യം.

മദ്രാസ് ഹൈക്കോടതിയിലെ മറ്റൊരു ജഡ്ജിക്കെതിരെ പീഡന ആരോപണം ജസ്റ്റിസ് കര്‍ണ്ണന്‍ ഉന്നയിച്ചത് 2015ല്‍. തൊട്ടു പിന്നാലെ നിയമവൃത്തങ്ങളെ ഞെട്ടിച്ച്, ഹൈക്കോടതി ചീഫ് ജസ്റ്റീസിന്റെ ഉത്തരവു തന്നെ കര്‍ണ്ണന്‍ റദ്ദാക്കി. ജഡ്ജിമാരുടെ നിയമനം സംബന്ധിച്ച് അന്നത്തെ ചീഫ് ജസ്റ്റിസ് എസ്. കെ. കൗള്‍ പുറപ്പെടുവിച്ച ഉത്തരവിനെതിരെ സ്വമേധയാ കേസെടുക്കുകയായിരുന്നു കര്‍ണ്ണന്‍. പിന്നീട് സുപ്രീം കോടതി ഇടപെട്ട് കര്‍ണ്ണന്റെ നടപടി റദ്ദാക്കി. ജഡ്ജിമാരെ തെരഞ്ഞെടുക്കാനുള്ള കൊളീജിയം സംവിധാനത്തേയും അന്ന് കര്‍ണ്ണന്‍ രൂക്ഷമായി വിമര്‍ശിച്ചിരുന്നു.

വളരെ ദുര്‍ബലമായ കേസുകള്‍ നല്‍കുകയാണെന്നും തന്നെ ഡമ്മിയാക്കുകയാണെന്നും ആരോപിച്ച് കര്‍ണ്ണന്‍ 2015 നവമ്പറില്‍ ദീര്‍ഘ കാലത്തെ അവധിയില്‍ പോയി. 2016 മാര്‍ച്ച് പതിനൊന്നിന് കര്‍ണ്ണനെ കൊല്‍ക്കത്ത ഹൈക്കോടതിയിലേക്ക് സ്ഥലം മാറ്റി. സംഘര്‍ഷം അവസാനിച്ചില്ല, സുപ്രീം കോടതിയുമായി കര്‍ണ്ണന്‍ വീണ്ടും കൊമ്പു കോര്‍ത്തു.

ഇന്നലെ കര്‍ണ്ണനെ ആറുമാസം തടവിനു ശിക്ഷിച്ച സുപ്രീം കോടതി ഉത്തരവില്‍ എത്തി നില്‍ക്കുന്നു ഈ സംഘര്‍ഷം. ഇതിനോട് ജസ്റ്റിസ് കര്‍ണ്ണന്‍ എങ്ങിനെ പ്രതികരിക്കും എന്നു കാത്തിരിക്കുകയാണ് നിയമലോകം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നെന്മാറ ഇരട്ടക്കൊലക്കേസ്; പ്രതി ചെന്താമരയ്‌ക്കുള്ള ശിക്ഷാവിധി ഇന്ന്

Kerala

ആറന്മുള വിമാനത്താവളം: തെരഞ്ഞെടുപ്പു ഫലം വന്നയുടന്‍ നീക്കവും തുടങ്ങി

India

മേക്കേദാട്ടു അണക്കെട്ട്; തമിഴ്നാടിനെതിരെ അത്തിബെല്ലെ– ഹൊസൂർ അതിർത്തിയിൽ കന്നഡ അനുകൂല സംഘടനകളുടെ ബന്ദ് ഇന്ന്

Kerala

പള്ളുരുത്തി ഭീകരരുടെ ഒളിത്താവളമാകുന്നു; പ്രവീണ്‍ നെട്ടാരു വധക്കേസിലെ മുഖ്യപ്രതിയുടെ അറസ്റ്റ് ഇവിടെ നിന്ന്

World

പാകിസ്ഥാന്‍ ഞെട്ടി; സ്വന്തം ഭരണ സംവിധാനം, കറൻസി, ദേശീയ ഗാനം; സ്വാതന്ത്ര്യം പ്രഖ്യാപിച്ച് ‘ബലൂചിസ്ഥാൻ’

പുതിയ വാര്‍ത്തകള്‍

കേരളത്തിലെ ഊര്‍ജ്ജ മേഖലയിലെ സമഗ്രമായ പരിവര്‍ത്തനത്തിന് ഫലപ്രദമായ നിര്‍ദേശങ്ങള്‍ അടങ്ങുന്ന നിവേദനം കേന്ദ്ര ഊര്‍ജ സഹമന്ത്രി ശ്രീപദ് യശോ നായികിന് കെഎസ്ഇബി ഓഫീസേഴ്‌സ് സംഘ് കൈമാറുന്നു

ഊര്‍ജ മേഖലയിലെ സമഗ്രപരിവര്‍ത്തനത്തിന് നിര്‍ദേശങ്ങളുമായി സംഘ്

സമസ്തയുടെ ആവശ്യങ്ങളും മതവിഭാഗീയ അജണ്ടയും

ഭാരതം-യുകെ സമഗ്ര സാമ്പത്തിക, വ്യാപാര കരാര്‍ ഇന്ന് മുതല്‍ പ്രാബല്യത്തില്‍; ഭാരതത്തിനായി തുറക്കുന്നത് വിപുലമായ അവസരങ്ങള്‍

ചരിത്രം വഴിമാറുന്നു: ഭാരതത്തില്‍ ഹരിത ഹൈഡ്രജന്‍ വിപ്ലവം

കേരളത്തിന്റെ സ്പേസ്ടെക് സ്റ്റാർട്ടപ്പിന് ചരിത്രനേട്ടം; വീണ്ടും ബഹിരാകാശം തൊട്ട് ഹെക്‌സ്‌ 20

സോയൂസ് 2.1എ; ഡോക്കിങ് പൂർത്തിയായി, അനിൽ മേനോനും സംഘവും ബഹിരാകാശ നിലയത്തിലെത്തി

കർണാടക മുൻ മന്ത്രിയും മുതിർന്ന ബിജെപി നേതാവുമായ എസ്.വി. രാമചന്ദ്ര ഗൗഡ അന്തരിച്ചു

സിങ്കപ്പൂർ കോടതിയിൽ ബൈജു രവീന്ദ്രന് തിരിച്ചടി; ആറ് മാസത്തെ തടവ് ശിക്ഷ റദ്ദാക്കണമെന്ന ഹർജി തള്ളി

സ്പെയിനിന് വേണ്ടി ആദ്യ ഗോള്‍ നേടിയ മികെല്‍ ഒയാഴ്സബാലിന്‍റെവിജയാഹ്ളാദം.

എംബാപ്പെയെ നിഷ്പ്രഭനാക്കി യമാലും കൂട്ടരും…സ്പെയിന്‍ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് ഫ്രാന്‍സിനെ തോല്‍പിച്ചു

അമേരിക്ക ഇറാനില്‍ നടത്തിയ മിസൈല്‍ ആക്രമണം(ഇടത്ത്) അമേരിക്കയ്ക്കെതിരെ പ്രതിഷേധിച്ച് 180 ഇറാന്‍ എംപിമാര്‍ (വലത്ത്)

ഗൾഫില്‍ ഭീതി; കുവൈത്തിനെ ഇറാന്‍ ആക്രമിച്ചു, അമേരിക്കയെ വെറുതെ വിടരുതെന്ന ആവശ്യവുമായി ഇറാനിലെ 180 എംപിമാര്‍ –

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.