Sunday, June 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

മുഖ്യമന്ത്രിയുടെ മൂന്നാര്‍ നാടകം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 8, 2017, 08:41 pm IST
in Vicharam

മൂന്നാറിലെ കയ്യേറ്റങ്ങളെയും അത് ഒഴിപ്പിക്കുന്നതിനെയും കുറിച്ചുള്ള ചര്‍ച്ചകള്‍ കാലങ്ങളായി തുടരുന്നതാണ്. ചര്‍ച്ചകള്‍ സജീവമാകുമ്പോഴും കയ്യേറ്റങ്ങള്‍ നടന്നുകൊണ്ടേയിരിക്കുന്നു. മാറിമാറി വരുന്ന സര്‍ക്കാരുകളുടെ കാലത്ത് കയ്യേറ്റങ്ങള്‍ വാര്‍ത്തകളില്‍ ഇടംനേടുമ്പോള്‍ പ്രതിപക്ഷപാര്‍ട്ടികള്‍ പ്രതിഷേധവുമായി രംഗത്തെത്തും. അപ്പോള്‍ മാത്രമാണ് നടപടികളെടുത്തുവെന്ന് വരുത്തിതീര്‍ക്കാനുള്ള സര്‍ക്കാരിന്റെ നെട്ടോട്ടം. ഇപ്പോഴും അതുതന്നെയാണ് സംഭവിക്കുന്നത്.

പതിവുപോലെ ഇത്തവണയും സര്‍വ്വകക്ഷിയോഗം വിളിച്ചു. മൂന്നാറിന്റെ പേരില്‍ എല്ലാവരും കണ്ണീരൊഴുക്കി. ഒടുവില്‍ മുഖ്യമന്ത്രി കുറെ നടപടികളും പ്രഖ്യാപിച്ചു. അതില്‍ ഒന്നുപോലും നടപ്പിലാകില്ലെന്ന് യോഗത്തിനെത്തിയവര്‍ക്കെല്ലാം അറിയാം. കാരണം പ്രഖ്യാപനങ്ങള്‍ എങ്ങനെ പ്രാവര്‍ത്തികമാക്കണമെന്നുള്ളതിന് യാതൊരു പദ്ധതിയും തയ്യാറാക്കപ്പെടുന്നില്ല. ഞായറാഴ്ച നടന്ന യോഗവും വെറും പ്രഹസനം.

മൂന്നാറിലെ കയ്യേറ്റക്കാരെ ഒഴിപ്പിക്കുന്നതിന് ഒരു വിട്ടുവീഴ്ചയുമുണ്ടാകില്ലെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ യോഗത്തിലെ പ്രഖ്യാപനം. കേരളം പലതവണ കേട്ടിട്ടുള്ള വാചകമാണിത്. മുന്‍ മുഖ്യമന്ത്രിമാരായ വി.എസ്. അച്യുതാനന്ദനും ഉമ്മന്‍ചാണ്ടിയും ഇതുതന്നെ പറഞ്ഞിരുന്നു. പക്ഷേ, ഒന്നും നടന്നില്ല. കയ്യേറ്റമൊഴിപ്പിക്കുന്നതിനെക്കുറിച്ച് അഭിപ്രായ രൂപീകരണത്തിനാണ് മുഖ്യമന്ത്രി സര്‍വ്വകക്ഷിയോഗം വിളിച്ചുചേര്‍ത്തത്. മാധ്യമപ്രവര്‍ത്തകരുടെയും മതനേതാക്കളുടെയും പരിസ്ഥിതി പ്രവര്‍ത്തകരുടെയും യോഗം ഇതോടനുബന്ധിച്ചുണ്ടായിരുന്നു. ഈ മൂന്നു യോഗങ്ങള്‍ക്കും പ്രത്യേക ഉദ്ദേശ്യമുണ്ടായിരുന്നു.

മൂന്നാര്‍ ഒഴിപ്പിക്കലുമായി ബന്ധപ്പെട്ട് ഇടതുമുന്നണിയിലെ അസ്വാരസ്യങ്ങളും കയ്യേറ്റങ്ങളുടെ നേതൃസ്ഥാനം മന്ത്രി എം.എം. മണിക്കും സിപിഎമ്മിനുമാണെന്നതും മാധ്യമങ്ങള്‍ പുറത്തുകൊണ്ടു വന്നതാണ്. സര്‍ക്കാരിന്റെ അന്വേഷണത്തില്‍ കണ്ടെത്തിയതില്‍ കൂടുതല്‍ കയ്യേറ്റങ്ങള്‍ മാധ്യമപ്രവര്‍ത്തകര്‍ പുറത്തുകൊണ്ടുവന്നിട്ടുണ്ട്. കുരിശുനാട്ടിയുള്ള കയ്യേറ്റങ്ങളുള്‍പ്പടെ പലതും ഇത്തരത്തിലാണ് പുറത്തറിഞ്ഞത്.

കയ്യേറ്റമൊഴിപ്പിക്കാന്‍ രൂപവത്കരിച്ച ഭൂസംരക്ഷണ സേനയ്‌ക്ക് മാധ്യമങ്ങള്‍ നല്‍കുന്നത് വലിയ പിന്തുണയുമാണ്. ഇതെല്ലാം സര്‍ക്കാരിനെ അലോസരപ്പെടുത്തുന്നുണ്ട്. കയ്യേറ്റമൊഴിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ഇടതുമുന്നണിയില്‍ പ്രശ്‌നങ്ങളൊന്നുമില്ലെന്ന് വരുത്തിത്തീര്‍ക്കാനായിരുന്നു മാധ്യമ പ്രവര്‍ത്തകരുമായുള്ള യോഗത്തില്‍ മുഖ്യമന്ത്രിയുടെ ശ്രമം. പ്രശ്‌നങ്ങളുണ്ടെന്ന് വരുത്താന്‍ മാധ്യമങ്ങള്‍ ശ്രമിക്കേണ്ടന്ന് പതിവുശൈലിയിലുള്ള മുന്നറിയിപ്പും നല്‍കി.

പാപ്പാത്തിച്ചോലയിലെ കുരിശുപൊളിച്ച് കയ്യേറ്റമൊഴിപ്പിച്ചതിനെ പരസ്യമായി വിമര്‍ശിച്ചയാളാണ് മുഖ്യമന്ത്രി. മതനേതാക്കളെ വിളിച്ച് കയ്യേറ്റമൊഴിപ്പിക്കല്‍ ആലോചിക്കുകവഴി താന്‍ കുരിശുനാട്ടിയവര്‍ക്കൊപ്പമാണെന്ന സന്ദേശം ഒരിക്കല്‍കൂടി നല്‍കുകയാണ് അദ്ദേഹം ചെയ്തത്. മൂന്നാറിലും പരിസരപ്രദേശത്തുമായി നിരവധി ക്രൈസ്തവ മതസ്ഥാപനങ്ങള്‍ ഏക്കറുകണക്കിന് ഭൂമി കയ്യേറി പ്രവര്‍ത്തിക്കുന്നുണ്ട്. ഇതിനെല്ലാം പട്ടയം നല്‍കണമെന്ന ആവശ്യമാണ് യോഗത്തില്‍ അവര്‍ ഉന്നയിച്ചത്. അതിനോടുള്ള മുഖ്യമന്ത്രിയുടെ അനുഭാവ സമീപനം നേരത്തെ ബോധ്യപ്പെട്ടതാണ്. എന്നാല്‍ മൂന്നാറിലെ എല്ലാ അനധികൃത കെട്ടിടങ്ങളും നീക്കം ചെയ്യണമെന്ന പരിസ്ഥിതി പ്രവര്‍ത്തകരുടെ ആവശ്യത്തില്‍ മുഖ്യമന്ത്രിക്ക് ഒട്ടും അനുഭാവമില്ലെന്നത് വ്യക്തം.

റവന്യു നിയമങ്ങള്‍ ദുര്‍ബലമായതിനാലാണ് മൂന്നാറിലെ കയ്യേറ്റങ്ങള്‍ ഫലപ്രദമായി തടയാന്‍ സര്‍ക്കാരിനു കഴിയാത്തതെന്ന അഭിപ്രായവും നേരത്തെ തന്നെ ഉയര്‍ന്നിട്ടുള്ളതാണ്. അതിനാലാണ് മൂന്നാറിനെ വനനിയമത്തിന്റെ പരിധിയില്‍ കൊണ്ടുവരണമെന്ന ആവശ്യം പരിസ്ഥിതി പ്രവര്‍ത്തകരില്‍ നിന്നുണ്ടാകുന്നത്. ഏലമലക്കാടുകള്‍ വനമാണെന്ന സത്യവാങ്മൂലം സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ നല്‍കിയിട്ടുള്ളതുമാണ്. വനനിയമങ്ങള്‍ കൂടുതല്‍ ശക്തമായതിനാല്‍ നടപടികളും കര്‍ശനമാകുമെന്നാണ് പ്രതീക്ഷ.

വന്‍കിട കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കുന്നതിനാണ് മുന്‍ഗണന എന്ന മുഖ്യമന്ത്രിയുടെ നിലപാട് മുഴുവന്‍ കയ്യേറ്റക്കാരെയും സഹായിക്കുന്നതാണ്. വന്‍കിട കയ്യേറ്റക്കാര്‍ പലരും കോടതിയെ സമീപിച്ചിട്ടുണ്ട്. കോടതി നിര്‍ദ്ദേശത്തിന്റെയോ വിധിയുടെയോ അടിസ്ഥാനത്തിലല്ലാതെ അവരെ ഒഴിപ്പിക്കാനാകില്ല. പാട്ടവ്യവസ്ഥകള്‍ തെറ്റിച്ച വന്‍കിട തോട്ടമുടമകളും കയ്യേറ്റക്കാരാണ്. ഇവരില്‍ പലരും കോടതിയെ സമീപിച്ചിട്ടുണ്ട്.

കുരിശുനാട്ടിയുള്ള കയ്യേറ്റക്കാരും വന്‍കിടക്കാരാണ്. മതത്തിന്റെ മറവിലുള്ള ഇത്തരം കയ്യേറ്റങ്ങളെ സംരക്ഷിക്കുമെന്ന പരസ്യനിലപാടാണ് പിണറായിക്കുള്ളത്. തല്‍ക്കാലം ചെറുകിട കയ്യേറ്റക്കാരെ ഒഴിവാക്കി വന്‍കിടക്കാരെ പിടിക്കുമെന്ന മുഖ്യമന്ത്രിയുടെ തീരുമാനം എല്ലാ കയ്യേറ്റക്കാര്‍ക്കും സംരക്ഷണം നല്‍കാന്‍ ഉദ്ദേശിച്ചുള്ളതുതന്നെയാണ്. എല്ലാത്തരം കയ്യേറ്റങ്ങളെയും കയ്യേറ്റങ്ങളായി കണ്ട് ഒഴിപ്പിക്കാനുള്ള ആര്‍ജ്ജവമാണ് മുഖ്യമന്ത്രിയില്‍ നിന്നുണ്ടാകേണ്ടത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Sport

മോദിയുടെ ഭരണത്തിന്‍കീഴില്‍ ഭാരതത്തിന്റെ അത്ലറ്റിക്സില്‍ വന്‍കുതിപ്പ്, ലോംഗ് ജംപില്‍ ദേശീയ റെക്കോഡ് സ്ഥാപിച്ച ആന്‍സി സോജന്‍

Kerala

66ാം വയസ്സിലും എന്തൊരു എനര്‍ജി…ലാലേട്ടന്റെ ഇല്ലുമിനാച്ചി നൃത്തം വൈറല്‍

Kerala

നീറ്റ് പേപ്പര്‍ ചോര്‍ച്ചയ്‌ക്ക് കാരണക്കാരനായ പ്രൊഫ. കുല്‍ക്കര്‍ണിയുടെ വീടും മൂന്ന് നില കോച്ചിംഗ് സെ‍ന്‍ററും ബുള്‍ഡോസര്‍ പൊളിച്ചിട്ടും വാര്‍ത്തയായില്ല

World

പാകിസ്ഥാനിൽ സൈനിക ക്യാമ്പിന് നേരെ ആക്രമണം; മൂന്ന് റേഞ്ചേഴ്‌സ് ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു

India

പിന്നില്‍ അജ്ഞാതന്‍? മൂന്ന് ഉന്നത ലഷ്‌കർ ഭീകരരെ പാകിസ്ഥാനിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി, അതിൽ ഹാഫിസ് സയീദിന്റെ അടുത്ത സഹായിയും

പുതിയ വാര്‍ത്തകള്‍

സാഹിത്യവിമര്‍ശക ശാരദക്കുട്ടി (ഇടത്ത്)

സംഘിയായ ലക്ഷ്മിപ്രിയയ്‌ക്കെതിരെ കൂട്ടആക്രമണം; ശ്വേതമേനോനെ മാറ്റിനിര്‍ത്തി, ലക്ഷ്മീപ്രിയയെ ഒറ്റതിരിഞ്ഞ് ആക്രമിക്കാന്‍ ഗൂഢാലോചന?

ഉണ്ട ചോറിന് ഗീനാകുമാരി നന്ദി കാട്ടി…ഇഡിയെ ആക്രമിച്ച സിപിഎം ഗുണ്ടയ്‌ക്ക് ജാമ്യം കിട്ടാന്‍ പ്രോസിക്യൂട്ടര്‍ ഗീനാകുമാരി കോടതിയില്‍ പറഞ്ഞത് കേട്ടോ?

‘ ഞാനാണ് ചിതയ്‌ക്ക് തീ കൊളുത്തിയത് , ആ ചൂട്ട് ഇർഫാന എടുത്ത് പിടിച്ചതാണ് , ഭർത്താവ് ഇക്ബാലാണ് പടം എടുത്തത് ‘ ; സേവാഭാരതി മംഗല്പാടി അദ്ധ്യക്ഷൻ രഘു

മേയര്‍ വി.വി. രാജേഷിനെ പുറത്താക്കുക അസാധ്യം; അവിശ്വാസപ്രമേയത്തിന് ആഹ്വാനവുമായി ശബരീനാഥന്‍; മൗനം പാലിച്ച് ശിവന്‍കുട്ടി

ബിജെപി തകരും എന്ന് ആരും വിചാരിക്കേണ്ട ; വിവി രാജേഷ് തിരുവനന്തപുരം എം പിയും , ആശാനാഥ് എം എൽ എയുമാകുമെന്ന് സാബു ജേക്കബ്

ഇന്ത്യ കണ്ട ഏറ്റവും ശക്തനായ പ്രധാനമന്ത്രിയാണ് മോദിയെന്ന് കോൺഗ്രസ് നേതാവ് ശർമ്മിഷ്ഠ ; 2014 ലെ വിജയം മോദിയ്‌ക്ക് ലഭിച്ച ജനവിധി

സംസ്ഥാനത്ത് 10 പേര്‍ക്ക് കൂടി ഷിഗെല്ല

ജില്ലകളില്‍ ഡിഎംഒമാരെ നിയമിച്ച് സര്‍ക്കാര്‍

അൻസിബ മദ്യപിക്കുന്നതോ അൻസിബക്ക് ഒരു പുരുഷ സുഹൃത്തുള്ളതോ ആണോ നിങ്ങളുടെ പ്രശ്നം? ലക്ഷ്മിപ്രിയയ്‌ക്കെതിരെ ഭാഗ്യലക്ഷ്മി

സെന്‍സര്‍ ചെയ്യാത്ത സിനിമ പ്രദര്‍ശിപ്പിച്ചു: ‘മോളിവുഡ് ടൈംസ്’ ന്റെ നിര്‍മ്മാതാവ് ആഷിക്ക് ഉസ്മാനെ ചോദ്യം ചെയ്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.