Thursday, June 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ഉണര്‍വിന്റെ കാലടിയൊച്ചകള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 8, 2017, 08:21 pm IST
in Samskriti

വില്വമംഗലം സ്വാമിയാര്‍ കിഴക്കുഭാഗത്തുവന്നു ഭജനമിരുന്ന് ദേവിയുടെ രൗദ്രഭാവം ശാന്തമാക്കിത്തീര്‍ത്തുവെങ്കില്‍ കിഴക്കേനട എന്തിന് പിന്നേയും പൂട്ടിയിടണം. കിഴക്കേ നടയ്‌ക്കലെ കതകിനു സുഷിരമുണ്ടെങ്കില്‍ അതില്‍ക്കൂടി ദേവിയുടെ ദൃഷ്ടികടക്കില്ലേ? പിന്നെ പൂട്ടിയിട്ടതുകൊണ്ട് വിശേഷമുണ്ടോ? അതു വിഷുവിന് മാത്രമേ തുറക്കൂ-വിഷുവിന് തുറക്കാമെങ്കില്‍ എന്തുകൊണ്ട് മറ്റു ദിവസങ്ങളില്‍ തുറന്നിട്ടുകൂടാ? വിഷുവിനു മാത്രം കരുണാമയിയും മറ്റു ദിവസങ്ങളില്‍ അതല്ലാതെയുമായിരിക്കും ദേവി എന്നുപറയുന്നത് ദേവിയെത്തന്നെ ഇടിച്ചുതാഴ്‌ത്തുകയല്ലെ? വന്നിരുന്നതുമുതല്‍ ദേവിക്കു പടിഞ്ഞാറു ശാന്തഭാവമായിരുന്നെങ്കില്‍ കിഴക്കുമാത്രം എന്തിനു രൗദ്രമായി? ഇങ്ങനെ പല ചോദ്യങ്ങളും ചിന്തിക്കുന്ന ഒരു വിശ്വാസിക്ക് അസൗകര്യമുണ്ടാക്കും.

വാസ്തവത്തില്‍, നാട്ടുകാരെല്ലാം ചേര്‍ന്ന് ഒരു സപ്താഹമോ അഖണ്ഡഭജനയോ അതുപോലെ എല്ലാവരും ഒരുമിച്ചുചേര്‍ന്ന്, പ്രകടനാത്മകമല്ലാത്ത, ഭക്തിനിര്‍ഭരമായ എന്തെങ്കിലും പരിപാടിയോ നടത്തി അമ്പലത്തിന്റെ കിഴക്കും പടിഞ്ഞാറും നടകള്‍ തുറന്നിടുകയാണ് ഇന്നുവേണ്ടത്. സോപാനദ്വയമുള്ള ആ അമ്പലത്തിന്റെ അപൂര്‍വത കേരളമെങ്ങും വിളിച്ചുപറയുകയാണ് വേണ്ടത്. ദേവിയുടെ ദൃഷ്ടിപഥത്തില്‍പ്പെട്ട പാടങ്ങള്‍ ഒരിക്കലും തരിശിടുകയില്ല എന്ന് നാട്ടുകാര്‍തന്നെ തീരുമാനിക്കുകയും വേണം.

തരിശിട്ടതിന്റെ ഭാരം ദേവിയുടെ മേല്‍ വച്ചുകെട്ടരുത്. വെള്ളത്തിനു ദൗര്‍ലഭ്യമുണ്ടായിരുന്ന കാലഘട്ടത്തില്‍ മറ്റു പോംവഴി ഇല്ലാത്തതുകൊണ്ടായിരിക്കാം ഒരുപക്ഷേ തരിശിട്ടത്. എന്നാല്‍ കുഴല്‍കിണറും പമ്പുമെല്ലാം ഗ്രാമാന്തരങ്ങളില്‍ പ്രവേശിച്ചുകഴിഞ്ഞ ഈ ശാസ്ത്രീയയുഗത്തില്‍ അത് അതേപടി തുടരണമെന്നില്ല.

ഉണ്ണി എല്ലുമുറിയെ പണിയെടുക്കുന്നതു കാണുമ്പോള്‍ അമ്മയുടെ രൗദ്രമെല്ലാം പമ്പ കടക്കും. അതോടെ ഇതുവരെ കൈമാറി വന്ന ഐതിഹ്യവും കൈമോശം വന്നുപോകും. അപ്പോള്‍ ഒരുതുള്ളി കണ്ണീര്‍പോലും വീഴ്‌ത്തേണ്ടതുമില്ല. അപൂര്‍വമായുള്ള രണ്ടു സോപാനങ്ങളുടെ മുന്‍പില്‍ എന്നും കാലത്തും വൈകിട്ടും തൊഴാന്‍ ഭക്തതതികള്‍ കൈകൂപ്പി നില്‍ക്കുമ്പോള്‍ അന്തരീക്ഷത്തില്‍ ഉണര്‍വും ഉന്മേഷവും അലതല്ലും. ഉണര്‍ന്ന ഹിന്ദുവിന്റെ അമ്പലവും ഉണരും.

മൂന്നാമതൊരു ഉദാഹരണം. ഇവിടെ ദേവി മാത്രമാണ് കഥാപാത്രം. കേരളം ആനകളുടെ നാട് എന്നാണ് പുറത്തുള്ളവര്‍ കൊട്ടിഘോഷിക്കാറ്. ആന എഴുന്നള്ളത്തില്ലാത്ത ക്ഷേത്രങ്ങള്‍ തന്നെ കുറവാണ്. ഇങ്ങനെയിരിക്കെ ഒരു ക്ഷേത്രത്തിലെ പ്രതിഷ്ഠാമൂര്‍ത്തിക്കു തോന്നി തനിക്ക് ആന വേണ്ടെന്ന്. പിന്നീട് ആന ആ വഴിക്കു പോകുമ്പോള്‍ ഗോപുരകവാടം താനേ അടഞ്ഞുവത്രെ.

ഇവിടേയും കഴിവുകെട്ട മനുഷ്യന്‍ തന്റെ കഴിവുകേടിനെ പിന്‍താങ്ങുകയും സാധൂകരിക്കുകയും ചെയ്യുന്ന വക്കാലത്ത് സര്‍വേശ്വരിയായ ദേവിയുടെ കൈയില്‍ കൊടുത്തിരിക്കുകയാണ്. സര്‍വചരാചരങ്ങളുടെയും മാതാവായ ജഗജ്ജനനി എന്തിന് ആനയെമാത്രം വേണ്ടെന്നുവക്കണം? ഭഗവല്‍ സാക്ഷാല്‍ക്കാരത്തിനുവേണ്ടി വെമ്പുന്ന യഥാര്‍ത്ഥ പണ്ഡിതന്‍ വിദ്യാവിനയസമ്പന്നനായ ബ്രാഹ്മണനേയും പശുവിനേയും ആനയേയും നായയെ തിന്നുന്ന കാട്ടുജാതിക്കാരനേയും ഒരുപോലെ കാണുന്നുവെന്നാണ് ഭഗവാന്‍ ഭഗവദ്ഗീതയില്‍ പറഞ്ഞിരിക്കുന്നത് (വിദ്യാവിനയസമ്പന്നേ, ബ്രാഹ്മണേ ഗവി ഹസ്തിനി, ശുനി ചൈവ ശ്വപാകേച, പണ്ഡിതാഃ സമദര്‍ശിനഃ) ആനയെ മാത്രം അതില്‍നിന്ന് ആ ശക്തിസ്വരൂപിണി ഒഴിച്ചുനിര്‍ത്തുമോ?

കാട്ടാളനായ ഭക്തന്‍ കടിച്ചുകൊടുക്കുന്ന ഇറച്ചിക്കഷണവും തുപ്പി ഒഴിക്കുന്ന വെള്ളവും നിവേദ്യവും അഭിഷേകവുമായി സ്വീകരിച്ച ഭക്തദാസന്‍, ആനയെ എഴുന്നള്ളിക്കാന്‍ ഭക്തന്മാര്‍ തീരുമാനിച്ചാല്‍ തിരസ്‌കരിക്കുമോ? അതുപോലെ ദേവിയും ആരാധ്യയായ അധിദേവതയെ അടിപറ്റിയ ആരാധകന്റെ അക്ഷന്തവ്യമായ അനാസ്ഥയില്‍ കുരുക്കിയിടുകയാണ് അതുവഴി ചെയ്യുന്നത്.

സത്യത്തില്‍ വേണ്ടത്, അയല്‍കരക്കാര്‍ അന്തസ്സോടെ ചെയ്യുന്നതുപോലെ തങ്ങളുടെ കരയിലെ കോവിലില്‍ അവരും അതികേമമായി, സാമാജികബോധത്തോടെ, അപകര്‍ഷബോധം കൊച്ചുകുഞ്ഞുങ്ങളില്‍ കടന്നുകൂടാത്ത വിധവും അഭിമാനബോധം ആഞ്ഞടിക്കുന്നവിധവും ഉത്സവം നടത്തുകയാണ്. ഐതിഹ്യം പറഞ്ഞു കഴിവുകേട് മൂടിവക്കരുത്. ഉണര്‍വിന്റെ ഭാഷയില്‍ അവര്‍ സംസാരിക്കണം-ഉണര്‍വിന്റെ വായു ശ്വസിക്കണം. അവരുടെ ഓരോ കാല്‍വപ്പിലും ഉണര്‍വിന്റെ കാലടിയൊച്ച കേള്‍ക്കണം.

 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കർണാടകയിൽ വീട്ടമ്മമാർക്ക് പ്രതിമാസം 2,000 രൂപ ധനസഹായം നൽകുന്ന ഗൃഹലക്ഷ്മി പദ്ധതിയിൽ സർവ്വത്ര അഴിമതി! സി എ ജി റിപ്പോർട്ട്

h1n1
Kerala

പാലക്കാട് വീണ്ടും എച്ച്1 എൻ1 മരണം; 77കാരൻ മരിച്ചത് പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ

India

പെണ്‍കുട്ടികളുടെ കാല് തടവി; തമിഴ്‌നാട് വിദ്യാഭ്യാസ മന്ത്രി വിവാദത്തില്‍; പോക്‌സോ കേസെടുക്കണമെന്ന് ഡിഎംകെ

India

ആവിഷ്‌കാര സ്വാതന്ത്ര്യത്തിന് നിയന്ത്രണം ഏർപ്പെടുത്തി ജുഡീഷ്യറിയെ ദുർബലപ്പെടുത്തി : അടിയന്തരാവസ്ഥയെ ഓർമപ്പെടുത്തി പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്

Kerala

പ്രായപൂര്‍ത്തിയാകാത്ത രണ്ട് കുട്ടികളെ പീഡിപ്പിച്ചു; അതിഥിത്തൊഴിലാളിക്ക് 111 വര്‍ഷം കഠിന തടവ്

പുതിയ വാര്‍ത്തകള്‍

കോൺഗ്രസ് നേതാക്കളുടെ അധികാരത്തോടുള്ള അത്യാഗ്രഹവും അഹങ്കാരവുമാണ് അടിയന്തരാവസ്ഥ ഏർപ്പെടുത്താൻ കാരണമായത് : അമിത് ഷാ

‘നമ്മളെ ഇഷ്ടപ്പെടാത്തവർക്ക് നമ്മൾ എന്ത് ചെയ്താലും ഇഷ്ടപ്പെടില്ല’; പൊതുവേദികളിൽ വരാൻ പേടി: രജനീകാന്ത്

ബ്ലേഡ് ഉപയോഗിച്ച് ആക്രമണം, ശവം പോലും വീട്ടുകാരെ കാണിക്കില്ലെന്ന് ഭീഷണി; 10 എസ്എഫ്ഐ പ്രവർത്തകർക്കെതിരെ കേസ്

ഞായര്‍ മുതല്‍ മഴ ശക്തമാകും; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

’10 ലക്ഷം വിലമതിക്കുന്ന വജ്രമാല കാണാതായി’; രവി മോഹന്റെ വീട്ടില്‍ മോഷണ വിവാദം, വീട്ടുജോലിക്കാരെ തടഞ്ഞുവെച്ചതായി ആരോപണം

വീണയ്‌ക്ക് ഇന്ന് തലയൂരാനാവില്ല; മാസപ്പടി കേസിൽ വീണ വീണ്ടും ഇ ഡിക്ക് മുന്നിലെത്തി, 134 സുപ്രധാന രേഖകളിൽ വിശദ ചോദ്യം ചെയ്യൽ

പൾസ്‌ പോളിയോ ഇമ്യൂണൈസേഷൻ 28ന്; 19.8 ലക്ഷം കുഞ്ഞുങ്ങൾക്ക്‌ തുള്ളിമരുന്ന് നൽകും

1975-ൽ അടിയന്തരാവസ്ഥ ഏർപ്പെടുത്തിയത് ഇന്ത്യൻ ഭരണഘടനയ്‌ക്കു നേരെയുള്ള നേരിട്ടുള്ള ആക്രമണം : കോൺഗ്രസിനെ കടന്നാക്രമിച്ച് പ്രധാനമന്ത്രി മോദി

ഓക്സിജന്‍ ദി ഡിജിറ്റല്‍ എക്സ്പേര്‍ട്ടിന്റെ നേതൃത്വത്തില്‍ ലെനോവയുടെ യോഗ സ്ലിം 7ഐ ഓറ ഫിഫ എഡീഷന്‍,
ഐഡിയപാഡ് സ്ലിം 3ഐ ലാപ്ടോപ്പുകളുടെ രാജ്യത്തെ ആദ്യലോഞ്ച് കൊച്ചിയില്‍ ഒളിമ്പ്യന്‍ അഞ്ജു ബോബി ജോര്‍ജ് നിര്‍വഹിക്കുന്നു

ലെനോവയുടെ ഫിഫ എഡീഷന്‍ ലാപ്ടോപ്പുകളുമായി ഓക്സിജന്‍

അയോദ്ധ്യ: അഞ്ച് വര്‍ഷത്തെ കണക്കുകള്‍ ഓഡിറ്റ് ചെയ്യണമെന്ന് റിപ്പോര്‍ട്ട്, തുടര്‍ നടപടി പ്രധാനമന്ത്രിയുടെ നിര്‍ദേശ പ്രകാരം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.