ലക്നൗ: അഖിലേന്ത്യാ വികസന അജൻഡയിൽ സംസ്ഥാനത്തെ ഉൾപ്പെടുത്താൻ ഉത്തർപ്രദേശിന് 1,263 കോടി രൂപ കേന്ദ്രം അനുവദിച്ചു. സംസ്ഥാനത്തിന്റെ സ്മാർട്ട് സിറ്റി പദ്ധതികള്‍ക്ക് കീഴിലുള്ള നഗരങ്ങളിലേക്കുള്ള ഫണ്ടുകൾ ആദ്യ ഘട്ടത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് കേന്ദ്ര ടൂറിസം മന്ത്രി കെ. വെങ്കയ്യ നായിഡു പറഞ്ഞു.
രാജ്യം വികസിപ്പിച്ചെടുക്കാൻ മോദി സർക്കാർ തീരുമാനിച്ചതിനാൽ, ഉത്തര്‍പ്രദേശിന്റെ വികസനം അത്യന്താപേക്ഷിതമാണെന്ന് വെങ്കയ്യ നായിഡു പറഞ്ഞു. നിർഭാഗ്യവശാൽ, കഴിഞ്ഞ സര്‍ക്കാര്‍ കേന്ദ്രവുമായി സഹകരിച്ചിട്ടില്ല. യോഗി സര്‍ക്കാര്‍ ശരിയായ ദിശയിലേക്ക് നീങ്ങുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പിന്നോക്ക സംസ്ഥാനങ്ങളുടെ പട്ടികയിൽ നിന്ന് ഉത്തർപ്രദേശിനെ നീക്കം ചെയ്യുക എന്നതാണ് നമ്മുടെ മുൻഗണനയെന്നും നായിഡു കൂട്ടിച്ചേർത്തു.
പദ്ധതികൾ അവലോകനം ചെയ്യുമ്പോൾ പ്രശ്നങ്ങൾക്ക് പരിഹാരം കാണും. സ്മാർട് സിറ്റി പദ്ധതി പ്രകാരം ആദ്യഘട്ടത്തില്‍ ആഗ്ര, കാൺപൂർ, വാരാണസി എന്നിവിടങ്ങളിലേക്കായി 107 കോടി രൂപയും ലക്നൗവിലേക്ക് 119 കോടി രൂപയും മീററ്റ്, റായ്ബറേലിക്ക് രണ്ട് കോടി രൂപയും അനുവദിച്ചു. കൂടാതെ മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയിയുടെ പേരിലുള്ള അമൃത് പദ്ധതിക്കും ഈ തുക നൽകുമെന്ന് നായിഡു പറഞ്ഞു. ഈ പദ്ധതിക്കുള്ള ആദ്യ രണ്ട് ഗഡുക്കള്‍ നല്‍കിക്കഴിഞ്ഞു. മൂന്നാമത്തെ ഗഡുവായി 300 കോടി രൂപ ഇന്ന് തന്നെ അനുവദിക്കുമെന്നും നായിഡു വ്യക്തമാക്കി.
അമൃത് പദ്ധതി പ്രകാരമുള്ള അഹോത് പദ്ധതിക്ക് കീഴിൽ 61 നഗരങ്ങളാണുള്ളത്. നഗരത്തിലെ ഗതാഗത പദ്ധതിയുടെ കീഴിൽ ലക്നൗ മെട്രോയ്‌ക്ക് 446 കോടി രൂപ അനുവദിച്ചു.
റിയൽ എജറ്റൻറ് റഗുലേറ്ററി അതോറിറ്റിയെ സംസ്ഥാനത്ത് നിയമിക്കാൻ പ്രതിജ്ഞാബദ്ധമാണെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: