കാഞ്ഞിരപ്പള്ളി: കുടിവെള്ളക്ഷാമം പരിഹരിക്കുകയെന്ന ലക്ഷ്യവുമായി മുന്നേറുകയാണ് കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്തിലെ പതിനൊന്നാം വാര്‍ഡ്. ആനക്കയം ചെക്ക് ഡാം 14നു എന്‍. ജയരാജ് എംഎല്‍എ ഉത്ഘാടനം ചെയ്യുന്നതോടെ പൂതക്കുഴിയും സമ്പൂര്‍ണ ജലസുഭിക്ഷ ഗ്രാമമാകും. സംസ്ഥാന ഭൂവികസന കോര്പറേഷന് അനുവദിച്ച 60 ലക്ഷം രൂപ ചെലവഴിച്ചാണ് ആനക്കയം ചെക്ക് ഡാം നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്. മുന്‍ പഞ്ചായത്തു ഭരണസമിതി നടപ്പാക്കിയ ആനക്കയം കുടിവെള്ള പദ്ധതിയില്‍നിന്നു പ്രതിദിനം ഒരുലക്ഷം ലിറ്റര്‍ വെള്ളം വിതരണം ചെയ്തു. ടൗണിലെ ഏറ്റവും വലിയ ജലസ്രോതസ്സായ ആനക്കയത്ത് കുളവും ഉയരം കൂടിയ വട്ടകപ്പാറ മലയില്‍ ജലസംഭരണിയും നിര്‍മിച്ചാണ് 200 കുടുംബങ്ങള്‍ക്കു വെള്ളം നല്‍കിവരുന്നത്. പദ്ധതിക്കുവേണ്ടി അന്ന് 20 ലക്ഷം രൂപയാണു ചെലവഴിച്ചത്. 11-ാം വാര്‍ഡിനെ സമ്പൂര്‍ണ ജലസുഭിക്ഷ ഗ്രാമമാക്കുകയാണ് അടുത്തലക്ഷ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: