തൊടുപുഴ: നഗരസഭ ബസ് സ്റ്റാന്‍ഡില്‍ കെഎസ്ആര്‍ടിസി ഓപ്പറേറ്റിങ് സെന്റര്‍ അനുവദിച്ച സംഭവത്തില്‍ ചര്‍ച്ച ഇന്ന്. സ്വകാര്യ ബസുകള്‍ സ്റ്റാന്‍ഡ് ബഹിഷ്ക്കരിച്ചതോടെയാണ് തീരുമാനം താല്‍ക്കാലികമായി മാറ്റിവച്ചത്. നഗരസഭ ചെയര്‍പേഴ്സണ്‍ സഫിയ ജബ്ബാറിന്റെ അദ്ധ്യക്ഷതയില്‍ ഇന്ന് വൈകിട്ട് 3ന് ചെയര്‍പേഴ്സണിന്റെ ചേമ്പറിലാണ് ചര്‍ച്ച. പ്രൈവറ്റ് ബസ് ഓണേഴ്സ് അസോസിയേഷന് നേതാക്കള്‍, സംയുക്ത ട്രേഡ് യൂണിയന് നേതാക്കള്‍, കെഎസ്ആര്‍ടിസി അധികൃതര്‍ എന്നിവരും ചര്‍ച്ചയില്‍ പങ്കെടുക്കും. എന്‍ക്വയറി കൗണ്ടര്‍ എന്ന പേരില്‍ കെഎസ്ആര്‍ടിസിയുടെ ഓപ്പറേറ്ററിങ് സെന്റര്‍ സ്വകാര്യ ബസ് സ്റ്റാന്‍ഡില്‍ അനുവദിക്കില്ല എന്ന വാദവുമായാണ് സ്വകാര്യ ബസ് ഉടമകള്‍ രംഗത്തെത്തിയത്. ഇത് തങ്ങളുടെ സര്‍വ്വീസിനെ ബാധിക്കുമെന്ന് ചൂണ്ടിക്കാണിച്ച് ബുധനാഴ്ച സ്വകാര്യ ബസുകള്‍ സ്റ്റാന്റ് ബഹിഷ്ക്കരിച്ചിരുന്നു. ഇതേതുടര്‍ന്ന് കൗണ്‍സില്‍ ഇടപെട്ട് ചര്‍ച്ച നടത്തിയതിന് ശേഷം മാത്രമേ തീരുമാനം കൈക്കൊള്ളു എന്ന് ഉറപ്പ് നല്‍കിയിരുന്നു. അതേസമയം യാതൊരു കാരണവശാലും കെഎസ്ആര്‍ടിസി ഓപ്പറേറ്ററിങ് സെന്റര്‍ ആരംഭിക്കാന്‍ അനുവദിക്കില്ലെന്ന നിലപാടിലാണ് സ്വകാര്യ ബസ് ഉടമകള്‍.
ഈ നിലപാട് എങ്ങനെ പരിഹാരത്തിലേക്കെത്തുമെന്നതാണ് പ്രശ്നം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: