Thursday, May 14, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Varadyam

ഡോ. രാജേന്ദ്ര സിങ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 30, 2017, 10:09 am IST
in Varadyam

പ്ലാച്ചിമട ജലസമരത്തിന്റെ 15-ാം വര്‍ഷം പാലക്കാട് കളക്ടറേറ്റിന് മുന്നില്‍ ആരംഭിച്ച നിരാഹാര സമരത്തില്‍ പങ്കെടുക്കാനാണ് മാഗ്‌സാസെ അവാര്‍ഡും (2001) ജല നോബല്‍ എന്നു വിശേഷിപ്പിക്കുന്ന സ്‌റ്റോക് ഹോം (2015) അവാര്‍ഡും നേടിയ ഡോ. രാജേന്ദ്ര സിങ് പാലക്കാട്ടെത്തിയത്. സമരച്ചൂടും ഉച്ചച്ചൂടും പുകഞ്ഞു നില്‍ക്കെ, ജലത്തിനു വേണ്ടിയുള്ള പോരാട്ടങ്ങളിലെ നായകന്‍ പറഞ്ഞു, ”ഈ സമരം ലോകത്തിനു പാഠമാകണം, പ്രകൃതി ജലം ജനങ്ങള്‍ക്കാണ് നല്‍കിയത്; കോര്‍പ്പറേറ്റുകള്‍ക്കല്ല. ജലത്തില്‍ അവകാശം അതത് പ്രദേശത്തെ ജനങ്ങള്‍ക്കാകണം.”

ജലപുരുഷന്‍ എന്നാണ് സിങ് ഇപ്പാള്‍ അറിയപ്പെടുന്നത്. ‘ഇക്കാലത്തെ ഭഗീരഥന്‍’ എന്ന വിശേഷണമാണ് കൂടുതല്‍ ചേരുക. പാപാത്മാക്കളുടെ മോക്ഷത്തിന്, മുമ്പെങ്ങും ഉണ്ടായിട്ടില്ലാത്ത പ്രയത്‌നം നടത്തി, ആകാശത്തുനിന്ന് ഗംഗയെ ഭൂമിയിലും പാതാളത്തിലുമൊഴുക്കിയതാണ് പുരാണത്തിലെ ഭഗീരഥന്റെ കഥ; ഭഗീരഥ പ്രയത്‌നം. പാതാളത്തിലാണ്ടുപോയ നദികളെ ഭൂമിയില്‍ പുനരവതരിപ്പിക്കുന്ന പ്രയത്‌നത്തിലാണ് ഈ നവ ഭഗീരഥന്‍.

ഏഴു നദികളാണ് രാജസ്ഥാനില്‍ മാത്രം രാജേന്ദ്ര സിങ് പുനഃസൃഷ്ടിച്ചത്. 10,000 മഴവെള്ള പ്രകൃതി സംഭരണികള്‍ കണ്ടെത്തി സംരക്ഷിച്ചു. രാജസ്ഥാനില്‍ ഭൂഗര്‍ഭ ജലനില 100 അടിതാഴെയായിപ്പോയത് 13 അടിവരെ ഉയര്‍ത്തിയെത്തിച്ചു. 11 ജില്ലകളില്‍, 850 ഗ്രാമങ്ങളില്‍ 4,500 ചെറുതടയണകള്‍ കെട്ടിപ്പൊക്കിയാണ് ഇത് സാധിച്ചത്; മണ്ണും കല്ലും അതത് പ്രദേശത്തെ ജനങ്ങളുടെ അദ്ധ്വാനവും നാട്ടു സാങ്കേതിക വിദ്യയും കൊണ്ട്.

സിങ്ങിന്റെ യത്‌നത്തിനു തുണയായി ഒരു സേനയുണ്ടായിരുന്നു, ഇന്നും ഉണ്ട്; തരുണ്‍ ഭാരത് സേന (ടിബിഎസ്). യുപിയില്‍ ജനിച്ച്, ദല്‍ഹിയില്‍ വളര്‍ന്ന്, രാജസ്ഥാനില്‍ എത്തിപ്പെട്ട്, അവിടത്തുകാര്‍ക്കിടയില്‍ അവിടത്തുകാരനായി മാറിയ സിങ്ങിന്റെ ജീവചരിത്രം അത്ഭുതപ്പെടുത്തുന്നതാണ്. ജന്മികുടുംബത്തില്‍ ജനനം. ആയുര്‍വേദ ഡോക്ടറായി, ഗാന്ധിയന്‍ ജീവിത പദ്ധതിയില്‍ ആകൃഷ്ടനായി, ജോലിയുപേക്ഷിച്ച്, സാമൂഹ്യ സേവനത്തിനിറങ്ങിത്തിരിച്ചു.

പ്രയത്‌നങ്ങളില്‍ പലതിലും പലവട്ടം പരാജയപ്പെട്ടു. ഒപ്പം നിന്നവര്‍ പിണങ്ങിപ്പിരിഞ്ഞിട്ടും പതറാതെ, ഒടുവില്‍ ഗ്രാമീണരില്‍നിന്ന് ശരിയായ ജീവിതലക്ഷ്യവും മാര്‍ഗ്ഗവും അറിഞ്ഞു. പരീക്ഷിച്ച് വിജയിച്ച സിങ്ങിന്റെ ജീവചരിത്രം പാഠപുസ്തകമാക്കാവുന്നതാണ് ആര്‍ക്കും.

അടിയന്തരാവസ്ഥയില്‍ പങ്കെടുത്തുള്ള പോരാട്ടം കഴിഞ്ഞാല്‍ 30 വര്‍ഷം നീണ്ട ജലസമരമാണ് ഈ അറുപതുകാരന്റെ ഏറ്റവും വലിയ തുടര്‍സമരം.

കന്യാകുമാരിയില്‍നിന്ന് ചെന്നൈവരെ ജല സന്ദേശയാത്ര മെയ് അവസാനം നടത്താന്‍ തീരുമാനിച്ചിരിക്കുകയാണ് രാജേന്ദ്ര സിങ്. പാലക്കാട്ട്, ജന്മഭൂമിയുമായി സിങ് സുദീര്‍ഘമായി സംസാരിച്ചു….

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

ആത്മസാക്ഷാത്കാരം എന്നതിന്റെ അര്‍ത്ഥമെന്താണ്?

Samskriti

ചിലന്തിവിഷത്തിനു ചികിത്സയുള്ള അമ്പലം

Samskriti

വിശ്വഗുരുവിനെ തേടി

Cricket

ടെസ്റ്റ് റാങ്കിങ്: ഒന്നാമന്‍ ബുംറ തന്നെ

Football

ആഞ്ചെലോട്ടി ഒഴിവാക്കിയ ഒന്നാന്തരം ബ്രസീലിയന്‍മാര്‍

പുതിയ വാര്‍ത്തകള്‍

തായിലാന്‍ഡ് ഓപ്പണ്‍ ബാഡ്മിന്റണ്‍: സിന്ധു, ലക്ഷ്യ, ശ്രീകാന്ത് പ്രീക്വാര്‍ട്ടറില്‍

ഐപിഎല്‍: മാറിമറിയുന്ന ആവേശക്കാഴ്‌ച്ച

ബെംഗളൂരുവില്‍ നടന്ന മെക്കോ മെറിറ്റസ് കപ്പ് ഒന്നാം റൗണ്ടിന് ശേഷം ട്രോഫികളുമായി റായോ റേസിങിന്റെ അഥര്‍വ, കിയാന്‍ ഷാ, ആരവ് എന്നിവര്‍

മെക്കോ മെറിറ്റസ് കപ്പ്: റയോ റേസിങിന് ഇരട്ട നേട്ടം

2026 ഫിബ അണ്ടര്‍-18 ഏഷ്യാ കപ്പ് അഹമ്മദാബാദില്‍; ഭാരതം വേദിയാകുന്നത് മൂന്നാം തവണ

വിജയിന്‍റെ ചെറുപ്പത്തിലെ ബാപ്റ്റിസം ചടങ്ങ് പള്ളിയില്‍ നടക്കുന്നു (ഇടത്ത്) ലോട്ടറി രാജാവ് സാന്‍റിയാഗോ മാര്‍ട്ടിനും ഭാര്യ ലീമാ മാര്‍ട്ടിനും (വലത്ത്)

വിജയ് തന്റെ പാര്‍ട്ടി കെട്ടിപ്പടുക്കുന്നതിന് കഴിഞ്ഞ രണ്ട് വര്‍ഷത്തില്‍ 3000 കോടി ചെലവഴിച്ചുവെന്ന് ആരോപണം, ഈ പണം എവിടെ നിന്ന്?

‘ അന്ന് ഒരാൾ പോലും എന്നെ ഒന്ന് നോക്കാൻ പോലും കൂട്ടാക്കിയില്ല , ശ്രീ ശ്രീ രവിശങ്കറാണ് എന്റെ അഹങ്കാരം തീർത്തത് ‘ ; രജനികാന്ത്

മനോജ് കെ ജയനും രംഭയും ദുബായില്‍ കണ്ടുമുട്ടിയപ്പോള്‍ (ഇടത്ത്) ഹരിഹരന്‍റെ സര്‍ഗ്ഗം എന്ന സിനിമയില്‍ കുട്ടന്‍തമ്പുരാന്‍ എന്ന കഥാപാത്രമായി മനോജ് കെ ജയനും തങ്കമണി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച രംഭയും (വലത്ത്)

‘സര്‍ഗം’ എന്ന സിനിമയ്‌ക്ക് ശേഷം 33 വർഷങ്ങൾ കടന്നുപോയി, വീണ്ടും മനോജ് കെ ജയനും രംഭയും ദുബായില്‍ കണ്ടുമുട്ടിയപ്പോള്‍

തെരഞ്ഞെടുപ്പ് വിജയത്തിനായി വരാഹിദേവിയെ വച്ച പൂജാമുറി ; പൂജാമുറിയിലെ ഭണ്ഡാരത്തിൽ പണമിടാതെ പുറത്തിറങ്ങാത്ത സ്റ്റാലിനും , ഉദയനിധിയും

ബിജെപി നേതാവ് സുവേന്ദു അധികാരി (ഇടത്ത്) മമത ബാനര്‍ജി (വലത്ത്)

മമതയെ വീണ്ടും വെട്ടിലാക്കി സുവേന്ദു അധികാരി, ഭവാനിപൂര്‍ നിലനിര്‍ത്തി നന്ദിഗ്രാം സീറ്റ് ഒഴിവാക്കും

ഗണഗീതത്തിന് ഉചിതമായ റീല്‍സ് സൃഷ്ടിക്കാന്‍ കോളേജ് സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ മത്സരം വിജയികള്‍ക്ക് ക്യാഷ് പ്രൈസ്, എന്‍ട്രി സൗജന്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.