Wednesday, May 27, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

കേജ്‌രിവാളിന് ഇനി സുഖമായുറങ്ങാം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 27, 2017, 08:55 pm IST
in Vicharam

ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാള്‍ ഇത്രയും നാള്‍ വല്ലാത്ത ഒരു ആശങ്കയിലായിരുന്നു. ദല്‍ഹിക്ക് പുറത്ത് തന്റെ ആം ആദ്മി പാര്‍ട്ടിയെ വ്യാപിപ്പിക്കണം. സംസ്ഥാനങ്ങളോരോന്നും പിടിച്ചെടുക്കണം.

രണ്ടുവര്‍ഷം കഴിഞ്ഞ് നടക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തനിച്ച് ഭൂരിപക്ഷം കിട്ടിയില്ലെങ്കിലും കിട്ടാവുന്ന ചെറുപാര്‍ട്ടികളെയെല്ലാം കൂട്ടികെട്ടി പ്രധാനമന്ത്രി പദത്തിലെത്തണം. അതിനുള്ള ദാഹവും മോഹവുമാണ് കേജ്‌രിവാളിന്. അതിനായി ഓടിനടക്കുകയായിരുന്നു. പഞ്ചാബിലും യുപിയിലും ഗുജറാത്തിലും കേരള ഹൗസിലുമെല്ലാം ഓടിക്കിതച്ച് അദ്ധ്വാനിക്കുന്നതിനിടയില്‍ ഉറങ്ങാനെവിടെ നേരം! ദല്‍ഹിക്കുശേഷം പഞ്ചാബായിരുന്നു ലക്ഷ്യം. അതിനായി മുഴുവന്‍ സമയവും തെരഞ്ഞെടുപ്പ് പ്രചാരണത്തിലായിരുന്നു. ദല്‍ഹിയെ ശ്രദ്ധിക്കാനേ കഴിഞ്ഞില്ല. ഒടുവില്‍ പിടിച്ചതിനെവിട്ട് പറക്കുന്നതിന് പിന്നാലെ പോയതിന് സമമായി. നാല് എംപിമാരുമായി ശക്തിതെളിയിച്ച പഞ്ചാബില്‍ ആശ്വാസിക്കാന്‍ പറ്റുന്നവിധം സീറ്റൊന്നും കിട്ടിയില്ല. ഭരിക്കാനൊരുങ്ങി നിന്ന പാര്‍ട്ടി നിരങ്ങി നീങ്ങേണ്ട സ്ഥിതിയിലായി. തോറ്റമ്പിയപ്പോള്‍ വോട്ട് യന്ത്രം തോല്‍പ്പിച്ചുവെന്നായിരുന്നു വിലാപം.

ഗോവയില്‍ നല്ല സാന്നിധ്യമറിയിക്കും. ചിലപ്പോള്‍ ഭരിക്കും എന്നുവരെ പറഞ്ഞു. കിട്ടിയ സീറ്റാകട്ടെ വട്ടപ്പൂജ്യം. പഞ്ചാബിലും ദല്‍ഹിയിലും ആം ആദ്മി പാര്‍ട്ടിയുടെ തോല്‍വിക്ക് കാരണം വോട്ട് യന്ത്രമാണെന്നത് ചരിത്രപരമായ വിഡ്ഡിത്തമെന്നാണ് ആ പാര്‍ട്ടിയുടെ പഞ്ചാബിലെ എം.പി.ഭഗവന്ത് മന്‍ പ്രസ്താവിച്ചത്. വോട്ടിംഗ് യന്ത്രത്തെ പഴിക്കുന്നതിനുപകരം പാര്‍ട്ടിയുടെ വീഴ്ചയാണ് പരിശോധിക്കേണ്ടതെന്ന മാന്റെ അഭിപ്രായം മാനിക്കേണ്ടതാണ്. പാലിക്കാന്‍ കഴിയാത്ത വാഗ്ദാനങ്ങള്‍ യാതൊരു പഞ്ഞവുമില്ലാതെ വാരിവിതറി. ജനങ്ങള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്നു. പറഞ്ഞതൊന്നും നടപ്പാക്കാന്‍ കഴിഞ്ഞില്ല. ആ സമയത്താണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ തടഞ്ഞേ അടങ്ങൂ എന്നവാശിയില്‍ രംഗത്തിറങ്ങിയത്.

ഭരിക്കാന്‍ ചുമതലയേല്‍പ്പിച്ച മുഖ്യമന്ത്രി പോലീസിനെ, ലഫ്റ്റനന്റ് ഗവര്‍ണറെ, റിസര്‍വ് ബാങ്കിനെ എന്നുവേണ്ട എല്ലാറ്റിനേയും എതിര്‍ക്കാനും സമരം ചെയ്യാനും ഇറങ്ങിത്തിരിച്ചപ്പോള്‍ കാലിന്നടിയില്‍ നിന്ന് മണ്ണൊലിപ്പ് ശക്തമായിരുന്നു. ദല്‍ഹി നിയമസഭയിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ കേജ്‌രിവാളിന്റെ പാര്‍ട്ടി മൂന്നാം സ്ഥാനത്തേക്ക് കൂപ്പുകുത്തി. കെട്ടിവച്ച കാശുപോലും കിട്ടിയില്ല. ഇപ്പോഴിതാ നഗരസഭാ തെരഞ്ഞെടുപ്പിലും ദയനീയ തോല്‍വി. പത്ത് ശതമാനം വോട്ടാണ് ആം ആദ്മി പാര്‍ട്ടിക്ക് നഷ്ടപ്പെട്ടത്. 270 സീറ്റിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ 40 സീറ്റുകൊണ്ട് മുഖ്യമന്ത്രിയുടെ പാര്‍ട്ടിക്ക് തൃപ്തിപ്പെടേണ്ടിവന്നു. ഏറെ പിന്നില്‍ മൂന്നാമതായി കോണ്‍ഗ്രസിന്റെ സ്ഥാനം.

ബിജെപിക്കെതിരെ എല്ലാവരും ചേര്‍ന്നാലും ഏറെ അകലത്തേ നില്‍ക്കാന്‍ കഴിയൂ. ബിജെപിയുടെ ഈ കുതിപ്പ് ജനപ്രിയ നടപടികളുടെ അംഗീകാരമാണ്. തുടര്‍ ഭരണത്തിനുള്ള ഉറച്ചകാല്‍വയ്‌പാണ്. ദല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പില്‍ ബിജെപി മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തോടെ മൂന്നു കോര്‍പ്പറേഷനുകളും നേടി. ആംആദ്മി പാര്‍ട്ടിയും കോണ്‍ഗ്രസും അമ്പേ തകര്‍ന്നടിഞ്ഞ ജനവിധിക്ക് ദല്‍ഹിയിലെ ജനങ്ങളോട് പ്രധാനമന്ത്രി നരേന്ദ്ര മോദി നന്ദി അറിയിച്ചത് ആത്മാര്‍ത്ഥതയോടെയാണ്. അതേസമയം, ഛത്തീസ്ഗഢിലെ മാവോയിസ്റ്റ് ആക്രമണത്തില്‍ 25 സൈനികര്‍ വീരമൃത്യു വരിച്ചതിന്റെ പശ്ചാത്തലത്തില്‍ വിജയാഘോഷം വേണ്ടെന്ന ബിജെപി തീരുമാനവും മാതൃകാപരമാണ്. മൂന്നു കോര്‍പ്പറേഷനുകളിലെ 270 സീറ്റുകളില്‍ നൂറ്റിഎണ്‍പത്തിനാല് സീറ്റും നേടിയാണ് ബിജെപി ഹാട്രിക് വിജയം കൊയ്തത്.

വടക്കന്‍ ദല്‍ഹി, തെക്കന്‍ ദല്‍ഹി, കിഴക്കന്‍ ദല്‍ഹി കോര്‍പ്പറേഷനുകളില്‍ വീണ്ടും അധികാരത്തിലെത്തിയ ബിജെപിയുടെ വിജയം ആധികാരികമാണ്. വടക്കന്‍ ദല്‍ഹിയില്‍ 103ല്‍ 66 സീറ്റുകളും ബിജെപി നേടി. ആപ്പിന് 22, കോണ്‍ഗ്രസിന് 15 സീറ്റുകള്‍. തെക്കന്‍ ദല്‍ഹിയില്‍ 104ല്‍ 70 സീറ്റുകളില്‍ ബിജെപി വിജയിച്ചു. ആപ്പിന് 16, കോണ്‍ഗ്രസിന് 12 സീറ്റുകള്‍. കിഴക്കന്‍ ദല്‍ഹിയില്‍ 63ല്‍ 48 സീറ്റുകളും ബിജെപിക്കൊപ്പം. ആപ്പിന് 10 സീറ്റ്, കോണ്‍ഗ്രസ് മൂന്നു സീറ്റിലൊതുങ്ങി. കോണ്‍ഗ്രസിന്റെ സകല പ്രതീക്ഷകളും ആംആദ്മി പാര്‍ട്ടിയെ പോലെ അസ്തമിച്ചിരിക്കുന്നു. പുതിയ ഇന്ത്യയ്‌ക്കായി പുതിയ പ്രതീക്ഷയുമായി മുന്നോട്ടുപോകാനുള്ള ശ്രമത്തിന് ഉറച്ച പിന്‍ബലമാണ് ബിജെപിക്ക് ഇപ്പോള്‍ ലഭിച്ചിരിക്കുന്നത്. കേജ്‌രിവാളിന് ഇനി സുഖമായി ഉറങ്ങാം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വി. ഡി. സതീശന്‍ അമിത് ഷായുമായി കൂടിക്കാഴ്ച നടത്തി,പിണറായിയുടെ വീട്ടിലെ ഇ ഡി റെയ്ഡില്‍പ്രതികരിക്കാതെ മുഖ്യമന്ത്രി

India

വെയിലത്ത് ഇളംപ്രായമുള്ള കുഞ്ഞിനെ നടത്തിക്കുന്ന അച്ഛന്‍ ഒക്കത്തിരുത്തിയത് നായയെ….ആ ചിത്രത്തിന് പിന്നിലെ കഥ കേട്ട് കരയാത്തവര്‍ ഇല്ല….

Kerala

കായംകുളത്ത് വന്‍ തീപ്പിടിത്തം: വസ്ത്രവ്യാപാര ശാലയും ജിമ്മും കത്തി നശിച്ചു

Kerala

ഇ ഡി ക്കെതിരായ സിപിഎം ആക്രമണം ലജ്ജാകരം: രാജീവ് ചന്ദ്രശേഖര്‍

Kerala

ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിച്ചത് ലജ്ജാകരം: കുമ്മനം രാജശേഖരന്‍

പുതിയ വാര്‍ത്തകള്‍

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്‌ട്രം: മനീഷാ സംത്

കേരളത്തിലെ ഇട്ടാവട്ടത്തിൽ തായം കളിക്കുന്നത് പോലെയല്ല ഇഡിയെ ആക്രമിച്ചാല്‍… സിപിഎം ഗുണ്ടകള്‍ അനുഭവിക്കാന്‍ പോകുന്നത്…

കൈക്കൂലി വാങ്ങവെ ഡിവൈഎസ്പി വിജിലന്‍സ് പിടിയിലായി, പിടികൂടിയത് ഓടിച്ചിട്ട്

പാകിസ്ഥാനെയും, ചൈനയെയും വിറപ്പിക്കാൻ ഇന്ത്യ : S-400 ട്രയംഫ് അതിർത്തിയിലേയ്‌ക്ക് : ഇനി തിരിച്ചടി ദ്രുതവേഗത്തിൽ

ഇഡി ഉദ്യോഗസ്ഥര്‍ക്ക് എതിരായ സി പി എം ആക്രമണം: ഗവര്‍ണര്‍ ഡി ജി പിയോട് റിപ്പോര്‍ട്ട് തേടി

കേരളത്തില്‍ ഭരണം മാറിയതോടെ വീണ്ടും തലപൊക്കി ന‍ടന്‍ ബാല…കോടികളുടെ സ്വത്തെല്ലാം കോകിലയ്‌ക്ക് നല്‍കിയെന്ന് ബാല

കാമുകനില്‍ നിന്നാണ് ഗര്‍ഭിണിയായതെന്ന് നവജാത ശിശുവിനെ ശുചിമുറിയിലൂടെ പുറത്തെറിഞ്ഞ കേസിലെ പ്രതിയായ യുവതി

കോതമംഗലം റൂട്ടിലെ കല്ലില്‍ ഭഗവതി ക്ഷേത്രത്തില്‍ പോയിട്ടുണ്ടോ? ശാന്തമായ ഗുഹാക്ഷേത്രം…ഈ റൂട്ടില്‍ പിന്നെയുമുണ്ട് ഒന്‍പത് വിനോദ സഞ്ചാരകേന്ദ്രങ്ങള്‍….

ഇ ഡി സംഘത്തിനെതിരായ ആക്രമണം: ആഭ്യന്തര മന്ത്രാലയം റിപ്പോര്‍ട്ട് തേടിയേക്കും

വ്യോമസേനയുടെ ഗതി മാറ്റാൻ അഞ്ചാം തലമുറ യുദ്ധവിമാനം വരുന്നു ; സജ്ജമാക്കാൻ ടാറ്റ അടക്കമുള്ള കമ്പനികൾ : എഎംസിഎ വിമാനങ്ങൾക്കായി 16000 കോടിയുടെ പദ്ധതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.