Friday, June 5, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

വൈകല്യം തളര്‍ത്തിയ ജീവിതത്തിന് തണലേകുന്നത് വര്‍ണക്കുടകള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 25, 2017, 10:51 pm IST
in Thiruvananthapuram

ശിവാകൈലാസ്

ആര്യനാട്: പതിനൊന്നുവര്‍ഷം മുമ്പ് ഒരു വിഷുക്കാലം. കണിയൊരുക്കാന്‍ വീട്ടുമുറ്റത്തെ മൂവാണ്ടന്‍ മാവില്‍ കയറി മാങ്ങ അടര്‍ത്തുന്നതിനിടെ അയാള്‍ കാല്‍വഴുതി നിലത്തുവീണു. നട്ടെല്ല് തകര്‍ന്ന് അരയ്‌ക്ക് കീഴ്‌പ്പോട്ട് തളര്‍ന്ന്, കിടക്കയെ ശരണം പ്രാപിച്ച ആ ശരീരം പിന്നീട് ചലിച്ചില്ല. വിവാഹം കഴിഞ്ഞ് അഞ്ചുമാസം പിന്നിടുന്നതിനിടെ തളര്‍ന്നുവീണ യുവത്വം. വിതുര മേമല ശ്രീഭവനില്‍ സുരേഷ് കുമാറാണ് (44) ആ ഹതഭാഗ്യന്‍.

പെയിന്റിംഗ് ജോലി ചെയ്ത് കുടുംബം പോറ്റിയിരുന്ന സുരേഷിന്റെ വീഴ്ച വീട്ടുകാര്‍ക്കും നാട്ടുകാര്‍ക്കും താങ്ങാവുന്നതിലും അപ്പുറമായിരുന്നു. അപകടസമയത്ത് സുരേഷിന്റെ ഭാര്യ ആശ മൂന്നുമാസം ഗര്‍ഭിണിയായിരുന്നു. പട്ടിണിയും ദാരിദ്ര്യവും ആ കൊച്ചു കുടുംബത്തില്‍ നിത്യസന്ദര്‍ശകനായി. ആകെയുണ്ടായിരുന്ന അഞ്ച് സെന്റ് സുരേഷിന്റെ ചികിത്സയ്‌ക്കായി വിറ്റു. താമസം വാടകവീട്ടിലായി. ഇതിനിടെ ആശ ഒരു ആണ്‍കുഞ്ഞിന് ജന്മം നല്‍കി. കഷ്ടപ്പാടുകള്‍ നിറഞ്ഞ ജീവിതം മടുത്തിട്ടോ വേദനകള്‍ക്ക് പരിഹാരമുണ്ടാകാത്തതിനാലോ ആവണം ആശ ഏകമകന്‍ സേതുവിനെയും സുരേഷിനെയും തനിച്ചാക്കി ജീവിതത്തോട് യാത്ര പറഞ്ഞു. നാലുവര്‍ഷം മുമ്പ് അമിതമായി രക്തസമ്മര്‍ദത്തിനുള്ള ഗുളികകള്‍ കഴിച്ചാണ് ആശ ആത്മഹത്യയെ അഭയം പ്രാപിച്ചത്. അതുവരെ ആശ വീട്ടുജോലിക്കു പോയി കൊണ്ടുവരുന്ന തുച്ഛമായ വരുമാനത്തിലായിരുന്നു കുടുംബം പട്ടിണി മാറ്റിയിരുന്നത്. പിന്നീട് സുമനസുകളുടെ കാരുണ്യത്തിലായി സുരേഷിന്റെയും മകന്റെയും ജീവിതം.

മറ്റുള്ളവര്‍ക്ക് ബാധ്യതയായി കഴിയുന്നതിലും ഭേദം ഭാര്യയുടെ വഴി തിരഞ്ഞെടുക്കാന്‍ പലകുറി ആഗ്രഹിച്ചു സുരേഷ്. പക്ഷേ കിടക്കയില്‍ നിന്നൊന്ന് ചലിക്കാന്‍ പോലുമാകാത്ത സുരേഷിന് അതിനും കഴിഞ്ഞില്ല. ഒടുവില്‍ മകനെ വളര്‍ത്താന്‍ വിധിയോട് പൊരുതണമെന്ന് സുരേഷ് നിശ്ചയിച്ചു. ജില്ലാ പഞ്ചായത്ത് ഭിന്നശേഷിക്കാര്‍ക്കായി നടപ്പിലാക്കിയ കുട നിര്‍മാണ പരിശീലനത്തിന് സുഹൃത്തുക്കള്‍ സുരേഷിനെയും പങ്കെടുപ്പിച്ചു. ദിവസങ്ങള്‍ നീണ്ട പരിശീലനത്തിനൊടുവില്‍ സുരേഷ് കുട നിര്‍മാണം സ്വായത്തമാക്കി. കിടക്കയില്‍ കിടന്നുതന്നെ വര്‍ണക്കുടകള്‍ ഉണ്ടാക്കാന്‍ സുരേഷ് കഠിനാധ്വാനം നടത്തി. അതിലയാള്‍ വിജയിച്ചു.

ആദ്യമൊക്കെ ദിവസം ഒരു കുട നിര്‍മിക്കാനേ സുരേഷിന് സാധിക്കുമായിരുന്നുള്ളു. ക്രമേണ നാലും അഞ്ചും കുടകള്‍ ഉണ്ടാക്കാന്‍ തുടങ്ങി. 300 രൂപ വിപണിയില്‍ വിലയുള്ള ഒരു കുട നിര്‍മിക്കുമ്പോള്‍ 60 രൂപ കൂലിയായി കിട്ടും. ശാരീരിക അസ്വസ്ഥതകളോട് പൊരുതി ദിവസേന 300 രൂപയോളം വരുമാനമുണ്ടാക്കും കുട നിര്‍മാണത്തിലൂടെ സുരേഷ്. വീട്ടുചെലവ്, അഞ്ചാം ക്ലാസില്‍ പഠിക്കുന്ന മകന്റെ പഠനം, ചികിത്സ ഇവയൊക്കെ ഈ വരുമാനത്തില്‍ ഒതുക്കിനിര്‍ത്താനുള്ള തത്രപ്പാടിലാണ് ഇയാള്‍. വമ്പന്‍ ഓഫറുകളും കണ്ണഞ്ചിപ്പിക്കുന്ന വര്‍ണങ്ങളും ആധുനീക ടെക്‌നോളജികളും ഉപയോഗിച്ച് പടച്ചുവിടുന്ന മള്‍ട്ടി നാഷണല്‍ കമ്പനികളുടെ കുടകളോട് കിടപിടിക്കില്ലായിരിക്കും സുരേഷിന്റെ കുടകള്‍. പക്ഷേ സുരേഷിന്റെ ജീവിതം അറിയുന്ന നാട്ടുകാര്‍ക്ക് പ്രിയം ചലനമറ്റ ശരീരം തുന്നിയുണ്ടാക്കുന്ന വര്‍ണക്കുടകളോടാണ്. അവര്‍ക്കറിയാം വിധി തളര്‍ത്തിയ ജീവിതത്തിന് തണലാകുന്നത് ഈ വര്‍ണക്കുടകളാണെന്ന്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തപസ്യ അക്ഷരോത്സവം ഇന്നും നാളെയും ആലുവ വൈഎംസിഎയില്‍

India

ഐവിഎഫ്, വാടകഗർഭധാരണ കേന്ദ്രങ്ങൾ വഴി കുട്ടിക്കടത്ത്; പുതിയ നിയന്ത്രണങ്ങൾക്ക് സുപ്രീം കോടതി നീക്കം

Kerala

കേരളത്തിലെ പുരുഷന്മാരുടെ ആരോഗ്യം അപകടത്തില്‍; നാലുവർഷത്തിനിടെ 14 ശതമാനം മദ്യപാനം വർദ്ധിച്ചതായി റിപ്പോർട്ട്

ലോകകപ്പ് ഉദ്ഘാടന ചടങ്ങിനായി അമേരിക്കയിലെ ലോസ് ആഞ്ചലസില്‍ നടന്ന റിഹേഴ്‌സലുകളില്‍ നിന്ന്‌
Football

ഫിഫ ലോകകപ്പ് 2026: പ്രൗഢിയോടെ ഉദ്ഘാടന ചടങ്ങ്

Football

ഫിഫ ലോകകപ്പ് 2026: തുല്യശക്തരുടെ ഗ്രൂപ്പ് ഡി

പുതിയ വാര്‍ത്തകള്‍

ഫിഫ ലോകകപ്പ് 2026: ജര്‍മനിക്ക് ഭേദിക്കണം ഗ്രൂപ്പ് (ഇ)ചങ്ങല

ബാസ്‌കറ്റ്‌ബോള്‍ ലീഗ് കേരള: സ്റ്റാലിയന്‍സിന് ഇരട്ട വിജയം

ഫ്രഞ്ച് ഓപ്പണ്‍: മിറ ആന്‍ഡ്രീവ ഫൈനലില്‍

ഐപിഎൽ കൊച്ചി ടീം വിവാദം; തരൂരിനായി സോണിയ ഗാന്ധിയും കോൺഗ്രസ് നേതാക്കളും സമ്മർദ്ദം ചെലുത്തിയെന്ന് ലളിത് മോദി

ധനുരാശിക്കാര്‍ക്ക് അഷ്ടമഭാവത്തിലെ വ്യാഴത്തിന്റെ സാന്നിധ്യം ജീവിതത്തിൽ സുപ്രധാനമായ ചില മാറ്റങ്ങൾക്ക് വഴിതെളിക്കും

ശ്രീറാം വെങ്കട്ട് രാമന്‍ (ഇടത്ത്) സിദ്ദിഖ് കാപ്പന്‍ (വലത്ത്)

ഭീകരവാദത്തിന്റെ പേരില്‍ അറസ്റ്റിലായ സിദ്ധിക് കാപ്പന്‍ പരിശുദ്ധന്‍, ശ്രീറാം വെങ്കട്ട് രാമന്‍ വില്ലനും, പിന്നില്‍ ജിഹാദി മാധ്യമമെന്ന് ഹിന്ദു ഐക്യവേദി

അപ്രതീക്ഷിത ധനയോഗവും ആഗ്രഹിച്ച കാര്യവിജയവും നേടാം… സമ്പൂർണ്ണ രാശിഫലം (05 ജൂൺ 2026) – AI ജ്യോതിഷം

അണ്ണാമലൈ രാജിവെയ്‌ക്കില്ല, പുതിയ പാര്‍ട്ടിയും രൂപീകരിക്കില്ല: പ്രഖ്യാപനവുമായി നൈനാര്‍ രാജേന്ദ്രന്‍

രാജേഷ് എക്സ് പോര്‍ട്ട് ഉടമ രാജേഷ് മേത്ത

രാജേഷ് എക്സ്പോര്‍ട്ട്സില്‍ 15 ലക്ഷം കോടിയുടെ തട്ടിപ്പ് നടന്നെന്ന് ആരോപിച്ച് സെബി

ആനയറയിലെ സിപിഎം ഓഫീസ് ഒഴിപ്പിച്ചതോടെ മേയര്‍ രാജേഷിന് ഇരട്ടപ്പേര്…ബുള്‍ഡോസര്‍ മേയര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.