പേരൂര്‍ക്കട: നഗരം കുടിവെള്ളമില്ലാതെ വലയുമ്പോഴും പേരൂര്‍ക്കട വാട്ടര്‍ അതോറിറ്റിക്ക് നിസ്സംഗത മാത്രം. പേരൂര്‍ക്കട സെക്ഷന്‍ പരിധിയില്‍ കുടപ്പനക്കുന്ന്, ഇരപ്പുകുഴി, ഭഗത്സിംഗ് നഗര്‍, വിപി തമ്പി ലൈന്‍, പാതിരിപ്പള്ളി, ചൂഴമ്പാല, അമ്പഴംകോട് തുടങ്ങി നിരവധി സ്ഥലങ്ങളിലാണ് പൈപ്പുപൊട്ടി വെള്ളം പാഴാകുന്നത്. പൈപ്പിലൂടെയുള്ള വിതരണത്തിന് നിയന്ത്രണമുള്ളതിനാല്‍ ജലം പാഴാകുന്നത് അറിയുന്നില്ലെന്നും അറ്റകുറ്റപ്പണി നടത്താന്‍ കഴിയുന്നില്ലെന്നുമാണ് വാട്ടര്‍അതോറിറ്റിയുടെ മുടന്തന്‍ വാദം.
അരുവിക്കരയില്‍ നിന്നുവരുന്ന വെള്ളം പേരൂര്‍ക്കടയിലേക്കും മണ്‍വിളയിലേക്കും രണ്ടു പ്രധാനപൈപ്പുകളിലൂടെ തിരിഞ്ഞു പോകുന്നു. പേരൂര്‍ക്കടയിലേക്കു വരുന്ന പൈപ്പ് ലോ അക്കാദമിക്കു സമീപത്തെ കൂറ്റന്‍ ടാങ്കില്‍ സംഭരിക്കപ്പെടുന്നു. ഇവിടെനിന്ന് കുടപ്പനക്കുന്നിലേക്കും ഹാര്വിപുരത്തേക്കും പമ്പുചെയ്യുന്നു. കുടപ്പനക്കുന്ന് ജലസംഭരണിയില്‍നിന്നുള്ള വെള്ളമാണ് പാതിരിപ്പള്ളി, ചൂഴമ്പാല, മഠത്തുനട ഭാഗങ്ങളിലെത്തുന്നത്. പത്തോളം സ്ഥലങ്ങളില്‍ ഇപ്പോഴും കണ്ടുപിടിക്കാത്ത പൊട്ടലുകളുണ്ട്. കാലാവധി കഴിഞ്ഞ കാസ്റ്റ് അയണ്‍ പൈപ്പും എസി പൈപ്പുമാണ് പേരൂര്‍ക്കടയുടെ ശാപം. പൈപ്പുകള്‍ മാറ്റാത്തതിനാല്‍ അമ്പലമുക്ക് ജംഗ്ഷനില്‍ അടുത്തിടെയുണ്ടായ പൊട്ടല്‍ വലിയ വിവാദമായിരുന്നു
പ്രതികരിക്കാൻ ഇവിടെ എഴുതുക: