Friday, June 5, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

വരണ്ടുണങ്ങി ജലസംഭരണികള്‍, ജനം കുടിനീരിനായി പരക്കം പായുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 24, 2017, 11:20 pm IST
in Thiruvananthapuram

വിളപ്പില്‍: കരമനയാറും നെയ്യാറും ജലസമൃദ്ധി പകര്‍ന്ന മലയോരഗ്രാമങ്ങള്‍ ഇന്ന് കടുത്ത വരള്‍ച്ചയുടെ പിടിയില്‍. നെയ്യാര്‍, അരുവിക്കര, പേപ്പാറ ജലസംഭരണികള്‍ ഗ്രാമത്തിനും നഗരത്തിനും ഒരുപോലെ കുടിവെള്ളം എത്തിച്ചിരുന്നു. ഈ ജലസംഭരണികളെല്ലാം വരണ്ടുണങ്ങി മരുഭൂമിയായി. പല ഡാമുകളുടെയും വൃഷ്ടിപ്രദേശങ്ങള്‍ കുട്ടികള്‍ കളിക്കളങ്ങളാക്കി.

വറ്റിവരണ്ട നെയ്യാറില്‍നിന്ന് നഗരത്തിലേക്ക് കുടിവെള്ളമെത്തിക്കാന്‍ കൊണ്ടുപിടിച്ച ശ്രമം നടക്കുന്നു. അരുവിക്കരഡാമിലേക്ക് പൈപ്പ് ഇടുന്നതിനുള്ള ചാലുകീറല്‍ ദിവസങ്ങളായി നടക്കുന്നു. കാപ്പുകാട് നിന്ന് കുമ്പിള്‍മൂട് തോടുവരെയുള്ള അരകിലോമീറ്റര്‍ ദൂരത്തേക്ക് പൈപ്പിടീല്‍ പുരോഗമിക്കുന്നു.

പൈപ്പ് ഇടാനുള്ള ചാല് മണ്ണുമാന്തി യന്ത്രം ഉപയോഗിച്ചാണ് രൂപപ്പെടുത്തുന്നത്. ഇതോടൊപ്പം കാടും പടര്‍പ്പും മാലിന്യവും മൂടിക്കിടക്കുന്ന കുമ്പിള്‍മൂട് തോട് വൃത്തിയാക്കലും ആരംഭിച്ചിട്ടുണ്ട്. മണ്‍വെട്ടിയും പിക്കാസും ഉപയോഗിച്ച് ആളുകള്‍ ചെയ്യുന്ന ഈ ജോലികള്‍ക്ക് പ്രതീക്ഷിച്ചത്ര വേഗമില്ല.

ജോലികള്‍ യുദ്ധകാലാടിസ്ഥാനത്തിലെന്ന് അവകാശപ്പെടുമ്പോഴും പമ്പ് ചെയ്യുന്ന ജലം നഷ്ടപ്പെടാതെ കുമ്പിള്‍മൂട് തോടുവഴി അണിയിലക്കടവിലേക്കും ശേഷം അരുവിക്കര പമ്പിംഗ് സ്റ്റേഷനിലേക്കും എത്തിക്കാനാകുമെന്ന പ്രതീക്ഷ അധികൃതര്‍ക്കില്ല. കാപ്പുകാട് മുതല്‍ അരുവിക്കര റിസര്‍വോയര്‍ ആരംഭിക്കുന്ന അണിയിലക്കടവ് വരെ ഒമ്പത്കിലോമീറ്ററുണ്ട്. ഇതില്‍ അരകിലോമീറ്റര്‍ പൈപ്പ് സ്ഥാപിച്ചുകഴിഞ്ഞാല്‍ ശേഷിക്കുന്ന എട്ടര കിലോമീറ്റര്‍ തോട്ടിലൂടെയാണ് ജലം ഒഴുക്കിക്കൊണ്ട് പോകേണ്ടത്. ബണ്ടുകള്‍ പൊട്ടിയ, കയ്യേറ്റത്തിലൂടെ മിക്കപ്രദേശങ്ങളിലും കുപ്പിക്കഴുത്തുപോലായാണ് കുമ്പിള്‍മൂട് തോട്. കട്ടികൂടിയ പ്ലാസ്റ്റിക് ഷീറ്റുകൊണ്ട് പൊതിഞ്ഞാല്‍ തോട്ടിലൂടെ ഒഴുകുന്ന ജലം അല്‍പ്പം പോലും നഷ്ടപ്പെടില്ലെന്ന് വിദഗ്ധാഭിപ്രായമുണ്ടായിരുന്നു. ഇതിന് ഒരു കോടിയോളം രൂപ ചെലവുണ്ടാകുമെന്നതിനാല്‍ തുടക്കത്തില്‍ തന്നെ ഉപേക്ഷിച്ചു. പകരം തോട്ടില്‍ വിള്ളലുള്ള ഭാഗങ്ങള്‍ സിമന്റ് ഉപയോഗിച്ച് അടയ്‌ക്കാനാണ് തീരുമാനം. ഇത് ഫലപ്രദമാണോ എന്നത് കണ്ടുതന്നെ അറിയണം.

ദിവസേന പത്തുകോടി ലിറ്റര്‍ വെള്ളം നെയ്യാറില്‍ നിന്ന് ഊറ്റാനാണ് ജലവകുപ്പ് ലക്ഷ്യമിടുന്നത്. ഇത് നെയ്യാറിനെ ആശ്രയിക്കുന്ന നിരവധി ശുദ്ധജല വിതരണപദ്ധതികളെ പ്രതികൂലമായി ബാധിക്കും. അതുകൊണ്ടുതന്ന പ്രാദേശികമായുണ്ടാകുന്ന എതിര്‍പ്പുകളെ സര്‍ക്കാരിന് നേരിടേണ്ടിവരും. എതിര്‍പ്പ് ശക്തമായാല്‍ അവശ്യസാധനം കൊണ്ടുപോകുന്നതിനുള്ള നിയമം പ്രയോഗിക്കാനാണ് സര്‍ക്കാര്‍ തീരുമാനമെന്നറിയുന്നു. മാലിന്യവും ചേറും നിറഞ്ഞ് അരുവിക്കരഡാമിന്റെ സംഭരണശേഷി കുറഞ്ഞതാണ് ജലം അധികമായി ശേഖരിക്കുന്നതിന് തടസം. പേപ്പാറഡാമില്‍ കരുതിയിരുന്ന ജലം അരുവിക്കരയിലേക്ക് ഒഴുക്കിയായിരുന്നു പമ്പിംഗ് നടത്തിയിരുന്നത്. സംഭരണം നടക്കാതായതോടെ ദിനംപ്രതി ലക്ഷക്കണക്കിന് ജലം അരുവിക്കരയില്‍ നിന്ന് പാഴായിക്കൊണ്ടിരുന്നു. കടുത്ത വേനലില്‍ നഗരത്തില്‍ കുടിവെള്ളത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തിയപ്പോഴും അരുവിക്കരയില്‍ പാഴാക്കല്‍ തുടര്‍ന്നു. ഒടുവില്‍ പേപ്പാറായില്‍ നിന്ന് ഒഴുക്കിവിടാന്‍ വെള്ളമില്ലാതായപ്പോഴാണ് ഭരണകൂടം ഉണര്‍ന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തപസ്യ അക്ഷരോത്സവം ഇന്നും നാളെയും ആലുവ വൈഎംസിഎയില്‍

India

ഐവിഎഫ്, വാടകഗർഭധാരണ കേന്ദ്രങ്ങൾ വഴി കുട്ടിക്കടത്ത്; പുതിയ നിയന്ത്രണങ്ങൾക്ക് സുപ്രീം കോടതി നീക്കം

Kerala

കേരളത്തിലെ പുരുഷന്മാരുടെ ആരോഗ്യം അപകടത്തില്‍; നാലുവർഷത്തിനിടെ 14 ശതമാനം മദ്യപാനം വർദ്ധിച്ചതായി റിപ്പോർട്ട്

ലോകകപ്പ് ഉദ്ഘാടന ചടങ്ങിനായി അമേരിക്കയിലെ ലോസ് ആഞ്ചലസില്‍ നടന്ന റിഹേഴ്‌സലുകളില്‍ നിന്ന്‌
Football

ഫിഫ ലോകകപ്പ് 2026: പ്രൗഢിയോടെ ഉദ്ഘാടന ചടങ്ങ്

Football

ഫിഫ ലോകകപ്പ് 2026: തുല്യശക്തരുടെ ഗ്രൂപ്പ് ഡി

പുതിയ വാര്‍ത്തകള്‍

ഫിഫ ലോകകപ്പ് 2026: ജര്‍മനിക്ക് ഭേദിക്കണം ഗ്രൂപ്പ് (ഇ)ചങ്ങല

ബാസ്‌കറ്റ്‌ബോള്‍ ലീഗ് കേരള: സ്റ്റാലിയന്‍സിന് ഇരട്ട വിജയം

ഫ്രഞ്ച് ഓപ്പണ്‍: മിറ ആന്‍ഡ്രീവ ഫൈനലില്‍

ഐപിഎൽ കൊച്ചി ടീം വിവാദം; തരൂരിനായി സോണിയ ഗാന്ധിയും കോൺഗ്രസ് നേതാക്കളും സമ്മർദ്ദം ചെലുത്തിയെന്ന് ലളിത് മോദി

ധനുരാശിക്കാര്‍ക്ക് അഷ്ടമഭാവത്തിലെ വ്യാഴത്തിന്റെ സാന്നിധ്യം ജീവിതത്തിൽ സുപ്രധാനമായ ചില മാറ്റങ്ങൾക്ക് വഴിതെളിക്കും

ശ്രീറാം വെങ്കട്ട് രാമന്‍ (ഇടത്ത്) സിദ്ദിഖ് കാപ്പന്‍ (വലത്ത്)

ഭീകരവാദത്തിന്റെ പേരില്‍ അറസ്റ്റിലായ സിദ്ധിക് കാപ്പന്‍ പരിശുദ്ധന്‍, ശ്രീറാം വെങ്കട്ട് രാമന്‍ വില്ലനും, പിന്നില്‍ ജിഹാദി മാധ്യമമെന്ന് ഹിന്ദു ഐക്യവേദി

അപ്രതീക്ഷിത ധനയോഗവും ആഗ്രഹിച്ച കാര്യവിജയവും നേടാം… സമ്പൂർണ്ണ രാശിഫലം (05 ജൂൺ 2026) – AI ജ്യോതിഷം

അണ്ണാമലൈ രാജിവെയ്‌ക്കില്ല, പുതിയ പാര്‍ട്ടിയും രൂപീകരിക്കില്ല: പ്രഖ്യാപനവുമായി നൈനാര്‍ രാജേന്ദ്രന്‍

രാജേഷ് എക്സ് പോര്‍ട്ട് ഉടമ രാജേഷ് മേത്ത

രാജേഷ് എക്സ്പോര്‍ട്ട്സില്‍ 15 ലക്ഷം കോടിയുടെ തട്ടിപ്പ് നടന്നെന്ന് ആരോപിച്ച് സെബി

ആനയറയിലെ സിപിഎം ഓഫീസ് ഒഴിപ്പിച്ചതോടെ മേയര്‍ രാജേഷിന് ഇരട്ടപ്പേര്…ബുള്‍ഡോസര്‍ മേയര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.