Sunday, August 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

വെള്ളാപ്പള്ളി കോളേജ് ആക്രമണം; ഒന്‍പത് പേര്‍ അറസ്റ്റില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 17, 2017, 08:54 pm IST
inAlappuzha

പിടിയിലായത് എസ്എഫ്‌ഐ, ഡിവൈഎഫ്‌ഐ നേതാക്കള്‍

മാവേലിക്കര: കട്ടച്ചിറ വെള്ളാപ്പള്ളി നടേശന്‍ കോളേജ് അടിച്ചു തകര്‍ത്ത കേസില്‍ പ്രതികളായ ഒന്‍പത് എസ്എഫ്‌ഐ, ഡിവൈഎഫ്‌ഐ നേതാക്കളെ വള്ളികുന്നം എസ്‌ഐ വി.ആര്‍. ജഗദീഷിന്റെ നേതൃത്വത്തില്‍ അറസ്റ്റു ചെയ്തു. എസ്എഫ്‌ഐ ജില്ലാ പ്രസിഡന്റ് വെട്ടിയാര്‍ കല്ലിമേല്‍ മണ്ണത്തുംപാട്ട് അരുണ്‍ (28), ജില്ലാ കമ്മറ്റിയംഗം കറ്റാനം ശ്രീനന്ദനത്തില്‍ അനന്ദു (23), മാവേലിക്കര ഏരിയ സെക്രട്ടറി തഴക്കര അക്ഷയ് നിവാസില്‍ അക്ഷയ് (20), ഏരിയ കമ്മറ്റിയംഗങ്ങളായ കോഴഞ്ചേരി പുല്ലാട് പടിഞ്ഞാറേതില്‍ വീട്ടില്‍ അര്‍ജുന്‍ (23), കണ്ണനാകുഴി പണിക്കവീട്ടില്‍ വടക്കേതില്‍ വിഷ്ണു (20), ചുനക്കര കരിമുളയ്‌ക്കല്‍ വലിയകുഴി വിളയില്‍ സച്ചു (22), എന്‍ജിനിയറിംഗ് കോളേജ് സംഘടന ജില്ലാ കമ്മറ്റിയംഗം ഭരണിക്കാവ് ഗോകുലം അഖില്‍ഷാജി (23), ഡിവൈഎഫ്‌ഐ കറ്റാനം മുന്‍ മേഖലാ സെക്രട്ടറി എബിവില്ലയില്‍ സിബി വര്‍ഗീസ് (27), ഭരണിക്കാവ് മുന്‍ മേഖലാ സെക്രട്ടറി ഓലകെട്ടിയമ്പലം ജയഭവനത്തില്‍ ജയകുമാര്‍ (41) എന്നിവരാണ് അറസ്റ്റിലായത്.

ആക്രമണത്തില്‍ ചെങ്ങന്നൂര്‍ ഡിവൈഎസ്പി കെ.ആര്‍. ശിവസുതന്‍പിള്ള ഉള്‍പ്പെടെ നാല് പോലീസുകാര്‍ക്കും പരിക്കേറ്റിരുന്നു. പോലീസിനെ ആക്രമിച്ച് കൃത്യനിര്‍വഹണം തടസ്സപ്പെടുത്തി, കോളേജിനു നേര്‍ക്ക് ആക്രമണം നടത്തി തുടങ്ങിയ വകുപ്പുകളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.

കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്റു ചെയ്തു. എസ്എഫ്‌ഐ സംസ്ഥാന നേതാക്കള്‍ ഉള്‍പ്പെടെ 300 എസ്എഫ്‌ഐ-ഡിവൈഎഫ്‌ഐക്കാര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. ബാക്കിയുള്ള പ്രതികള്‍ക്കായുള്ള അന്വേഷണം ഊര്‍ജ്ജിതമാക്കിയതായും പോലീസ് പറഞ്ഞു.

ഈ മാസം പത്തിനായിരുന്നു ആക്രമണം. ഒന്‍പതിന് പുലര്‍ച്ചെ കോളജിലെ രണ്ടാം വര്‍ഷ മെക്കാനിക്കല്‍ വിദ്യാര്‍ത്ഥി തിരുവനന്തപുരം കിളിമാനൂര്‍ പുതിയകാവ് പാര്‍പ്പിടം വീട്ടില്‍ ആര്‍ഷ രാജ് (19) കോളേജ് ഹോസ്റ്റലില്‍ ആത്മഹത്യയ്‌ക്കു ശ്രമിച്ചു. ഇതിനു പിന്നില്‍ മാനേജ്‌മെന്റിന്റെ പീഡനമാണെന്ന് ആരോപിച്ച് എസ്എഫ്‌ഐ സംസ്ഥാന പ്രസിഡന്റ് ജെയ്‌ക്ക് സി തോമസ്, സെക്രട്ടറി എം.വിജിന്‍ എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ മാര്‍ച്ചാണ് അക്രമാസക്തമായത്.

കേസ് ദുര്‍ബലപ്പെടുത്താന്‍ പോലീസ് ശ്രമം: മാനേജ്‌മെന്റ്

മാവേലിക്കര: കോളേജ് അടിച്ചുതകര്‍ത്ത സംഭവത്തില്‍ കേസ് ദുര്‍ബലപ്പെടുത്താന്‍ പോലീസിന്റെ ഭാഗത്ത് നിന്ന് നീക്കം നടക്കുന്നതായി കോളേജ് മാനേജ്‌മെന്റ് ആരോപിച്ചു. അമ്പതോളം ആക്രമികള്‍ കോളേജ് അടിച്ചു തകര്‍ത്ത സമയത്ത് നൂറോളം പോലീസ് ഉദ്യോഗസ്ഥരാണ് ഇവിടെ ഉണ്ടായിരുന്നത്.

പോലീസ് ഇടപെട്ടിരുന്നെങ്കില്‍, കോടതി സംരക്ഷണം നല്‍കണമെന്ന് ഉത്തരവുള്ള കോളേജില്‍ ആക്രമണം നടത്താന്‍ ആക്രമികള്‍ക്ക് കഴിയില്ലായിരുന്നു. പോലീസും സമരക്കാരും തമ്മിലുള്ള ധാരണയാണ് ആക്രമണത്തിന് ഇടയാക്കിയത്.

മുന്നൂറോളം എസ്എഫ്‌ഐക്കാരാണ് ആക്രമണം നടത്തിയതെന്നുള്ള എഫ്‌ഐആര്‍ പോലീസ് മനപ്പൂര്‍വ്വം കെട്ടിച്ചമച്ചതാണ്. കോളേജിലെ സിസി ടിവി ക്യാമറയില്‍ നിന്ന് ലഭിച്ചിട്ടുള്ള ചിത്രങ്ങള്‍ ഇത് വ്യക്തമാക്കുന്നു. യഥാര്‍ത്ഥ പ്രതികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാന്‍ ഈ ദൃശ്യങ്ങള്‍ ഉപയോഗപ്പെടുത്തുമെന്നും പോലീസിന്റെ അനാസ്ഥക്കെതിരെ നിയമ പോരാട്ടം നടത്തുമെന്നും മാനേജ്‌മെന്റ് അറിയിച്ചു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മെസ്സി തട്ടിപ്പ്: രണ്ടു സ്ഥാപനങ്ങളിൽ നിന്ന് 206 കോടിയിലേറെ പണം സ്പോൺസറുടെ അക്കൗണ്ടിലെത്തി, കേന്ദ്ര ഏജൻസിയുടെ അന്വേഷണം വേണമെന്ന് ജിഎസ്ടി വകുപ്പ്

Astrology

പ്രശസ്തിയും ആദരവും പതിന്മടങ്ങ് വർദ്ധിക്കും, ബിസിനസ്സ് തീരുമാനങ്ങളും വ്യക്തിത്വ വികാസവും: സമ്പൂർണ്ണ രാശിഫലം (23 ഓഗസ്റ്റ് 2026)

Cricket

ഓര്‍മകളില്‍ കോഹ്‌ലിയുടെ ബ്രേക്ക് ത്രൂ; ഗില്‍ ആന്‍ഡ് കമ്പനി ഇന്ന് കൊളംബോയില്‍

India

സിംഗപ്പൂരിലേക്ക് പുറപ്പെട്ട ചരക്ക് കപ്പല്‍ ഒഡീഷ്യ തീരത്ത് മുങ്ങി; കപ്പലില്‍ 24 ജീവനക്കാര്‍, രക്ഷാപ്രവർത്തനം തുടരുന്നു

Main Article

ഡബ്ല്യുടിഒ വ്യാപാര നയ അവലോകനം; ലോകം ശ്രദ്ധിച്ചത് ഭാരതത്തെ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

കാലടി സംസ്‌കൃത സര്‍വകലാശാലയില്‍ വനിതാ വിസിയുടെ ശവസംസ്‌കാരം നടത്തി എസ്എഫ്‌ഐയുടെ സമരം

പ്രതിഷേധത്തിന്റെ അധമ മാര്‍ഗങ്ങള്‍

ചെറുകിട സംരംഭങ്ങളിലൂടെ ശാക്തീകരണം

ശുകമുനിയും ഭാഗവതവും

വേദസ്വരൂപം

രാവണ വധത്തിനു ശേഷം മടങ്ങുമ്പോള്‍ രാമന്‍ പ്രതിഷ്ടിച്ച ശിവക്ഷേത്രം : ഹനുമാന് ഇവിടെ ഉള്ള സ്ഥാനത്തെ കുറിച്ചറിയാം

പ്രധാനമന്ത്രിയുടെ ജന്മദിനം, മുഖ്യമന്ത്രിയായതിന്റെ 25-ാം വാര്‍ഷികം; ഒരു മാസത്തെ സേവാ സങ്കല്‍പ് അഭിയാനുമായി ബിജെപി

ശ്രീ പള്ളിയറ ദേവീക്ഷേത്രം ചിലന്തിയമ്പലം ആയതിന് പിന്നില്‍: ലോകത്തിൽ ചിലന്തിയെ ആരാധിക്കുന്ന ഏകക്ഷേത്രത്തെ അറിയാം

ദേശീയ അദ്ധ്യാപക അവാര്‍ഡ് നേടിയ സുനില്‍കുമാറും കുടുംബവും

കെ.പി. സുനില്‍കുമാറിന് ദേശീയ അദ്ധ്യാപക പുരസ്‌കാരം

ഭാരതവിരുദ്ധ കാഴ്ചപ്പാടുള്ള രാജ്യത്തെ മാധ്യമങ്ങള്‍ക്ക്‌ വിദേശ ഫണ്ടിങ്; നിയന്ത്രിക്കുന്നത് കോണ്‍ഗ്രസ് വക്താവിന്റെ ഭാര്യ

നാല് വയസിന് താഴെ കുട്ടികള്‍ക്ക് ഫിക്സഡ് ഡോസ് കോമ്പിനേഷന്‍ മരുന്നുകള്‍ കേന്ദ്രം വിലക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.