മൂന്നാര്‍: മൂന്നാര്‍ കേറ്ററിങ് കോളേജിലെ രണ്ട് വിദ്യാര്‍ത്ഥികള്‍ കഞ്ചാവുമായി എക്സൈസിന്റെ പിടിയിലായി. കേറ്ററിങ് കോളേജിലെ രണ്ടാംവര്‍ഷ വിദ്യാര്‍ത്ഥികളായ കണ്ണൂര്‍ തളിപ്പറമ്പ് എരുവേരി കഴുമ്പില്‍ നികേഷ് കെ എസ്(22), തിരുവനന്തപുരം നെയ്യാറ്റിന്‍കര കൊല്ലയില്‍ ഉദയന്‍കുളങ്ങര സത്യശ്രീനിലയത്തില് മനുശ്രീധര് (19) എന്നിവരാണ് പിടിയിലായത്. ബോഡിമെട്ട് ചെക്ക് പോസ്റ്റില്‍ നിന്നും ഇന്നലെ ഉച്ചയോടെയാണ് വിദ്യാര്‍ത്ഥികള്‍ പിടിയിലാകുന്നത്.
ഇവരില്‍ നിന്നും 55 ഗ്രാം കഞ്ചാവും, സഞ്ചരിച്ചിരുന്ന സ്കൂട്ടറും പിടിച്ചെടുത്തിട്ടുണ്ട്. മൂന്നാര്‍ കേറ്ററിങ് കോളേജിലെ നിരവധി കുട്ടികള്‍ കഞ്ചാവിന് അടിമകളാണെന്ന് പ്രതികള്‍ പറഞ്ഞു. കോളേജ് അധികൃതരുടെ ശ്രദ്ധയില്‍പ്പെടാതെ മതില്‍ചാടി കമ്പം തേനി ഭാഗങ്ങളില്പ്പോയാണ് കഞ്ചാവ് വാങ്ങുന്നതെന്നും ഇവര്‍ എക്സൈസ് സംഘത്തോട് പറഞ്ഞു.
അടിമാലി നാര്‍ക്കോട്ടിക് എന്‍ഫോഴ്സ്മെന്റ് സ്ക്വാഡിലെ എക്സൈസ് ഇന്‍സ്പെക്ടര്‍ എം എസ് ജനീഷും സംഘവും ബോഡിമെട്ട് എക്സൈസ് ചെക്ക്പോസ്റ്റിലെ ജീവനക്കാരും ചേര്‍ന്ന് സംയുക്തമായി നടത്തിയ പരിശോധനയിലാണ് പ്രതികള്‍ പിടിയിലാവുന്നത്. പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: