കണ്ണൂര്‍: സംസ്ഥാനബജറ്റില്‍ അനുവദിച്ച റോഡ്അനുബന്ധ പദ്ധതികളില്‍ 60 ശതമാനവും കണ്ണൂരിനാണെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി.സുധാകരന്. താഴെചൊവ്വ പുതിയ പാലത്തിന്റെ പ്രവൃത്തി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. തെക്കീബസാര്‍ ഫ്ളൈ ഓവര്‍, താഴെചൊവ്വ അണ്ടര്‍ പാസ് എന്നിവയുടെ പ്രവൃത്തി ഈ വര്‍ഷം ആരംഭിക്കും. താഴെ ചൊവ്വ നടാല്‍ റെയില്‍വെ മേല്‍പാലം, പുതിയതെരു മുതല്‍ മാഹിപ്പാലം വരെ 19 കോടി വിനിയോഗിച്ച് റോഡ് സുരക്ഷാ പദ്ധതി തുടങ്ങിയ പദ്ധതികളാണ് കണ്ണൂരില്‍ നടപ്പാക്കാനൊരുങ്ങുന്നത്. മെയ് മാസത്തില്‍ ടെണ്ടര്‍ വിളിച്ച് നവംബറോടെ പദ്ധതി ആരംഭിക്കാനാണ് ഉദ്ദേശിക്കുന്നതെന്നും മന്ത്രി പറഞ്ഞു. 128 കോടി രൂപയുടെ പദ്ധതികള്‍ ഈ വര്‍ഷം ജില്ലയില്‍ നടപ്പാക്കും. അടിസ്ഥാന സൗകര്യവികസനത്തിന് 3000 കോടിയുടെ പദ്ധതിയാണ് അഞ്ച് വര്‍ഷത്തിനിടെ ജില്ലയില്‍ നടപ്പാക്കുകയെന്നും മന്ത്രി അറിയിച്ചു.
കാസര്‍കോട് മുതല്‍ കളിയിക്കാവിള വരെ 40,000 കോടി രൂപയുടെ പദ്ധതിയും 660 കോടി മുടക്കിയുള്ള പിഡബ്ലുഡി റോഡ് വികസന പദ്ധതിയും മന്ത്രിസഭയുടെ അംഗീകാരത്തിനായി സമര്‍പ്പിച്ചിരിക്കുകയാണ്. 3000 പാലങ്ങള്‍ പരിശോധിച്ചതില്‍ 644 പാലം അപകടത്തിലാണെന്ന റിപ്പോര്‍ട്ടാണ് ലഭിച്ചിട്ടുള്ളത്. ഇവയുടെ പ്രവൃത്തിയും നടത്തണം. നിര്‍മാണത്തോടൊപ്പം 15 വര്‍ഷത്തോളം അറ്റകുറ്റപണിക്കുളള ചുമതല കൂടി നല്‍കിയാണ് ഇനി മുതല്‍ പ്രവൃത്തിക്ക് കരാര്‍ നല്‍കുക. വീടില്ലാത്ത 7 ലക്ഷം പേര്‍ക്ക് വീട്, സ്ഥലം ഇല്ലാത്തവര്‍ക്ക് സ്ഥലം തുടങ്ങിവയാണ് ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു.
സംസ്ഥാനത്ത് അടിസ്ഥാന സൗകര്യവികസനത്തിന് കൂടുതല്‍ പണം നീക്കിവയ്ക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. ഇതില്‍ ദേശീയപാത 6 വരിയാക്കുന്ന കേന്ദ്രപദ്ധതിയും ഉള്‍പ്പെടും. മലയോര ഹൈവേ, 650 കിലോമീറ്റര്‍ ദൈര്‍ഘ്യത്തില്‍ നിര്‍മ്മിക്കുന്ന തീരദേശപാത തുടങ്ങി 5 വര്‍ഷം കൊണ്ട് അടിസ്ഥാന വികസനത്തില്‍ മറ്റേത് സംസ്ഥാനത്തേയും മറി കടക്കുന്നരീതിയിലേക്ക് കേരളത്തെ മാറ്റുമെന്നും മന്ത്രിപറഞ്ഞു. പൊതുമരാമത്ത് വകുപ്പില്‍ അഴിമതിയാണെന്ന് ആരോപണമുയരാറുണ്ട്. സര്‍ക്കാറിനെ വെട്ടിലാക്കി ഖജനാവിന് ചോര്‍ച്ചയുണ്ടാക്കുന്ന ഇത്തരം ഉദ്യോഗസ്ഥരെ വച്ചു പൊറുപ്പിക്കില്ലെന്നും ഉത്തരവാദിത്തം കൃത്യമായി നിര്‍വഹിക്കുന്നവരെ എന്തുവില കൊടുത്തും സംരക്ഷിക്കുമെന്നും മന്ത്രി പറഞ്ഞു. ഇതിന് ജനങ്ങളുടെയും ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും പൂര്‍ണ സഹകരണം ഉണ്ടാകണമെന്നും മന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: