കുറവിലങ്ങാട്: ചരിത്രം പേറുന്ന കുറവിലങ്ങട് മര്‍ത്ത്മറിയം ഫൊറോനപ്പള്ളിയില്‍ ഓശാനയുടെ പുണ്യവുമായി ആയിരങ്ങള്‍ പങ്കെടുത്ത തമുക്ക്‌നേര്‍ച്ച നടന്നു. നൂറ്റാണ്ടുകളായി കളത്തൂര്‍ നിവസികളാണ് ്‌നേര്‍ച്ച ഉണ്ടാക്കുന്നത്. ഓശാന ഞായറാഴ്ച പള്ളിയിലേക്ക് തമുക്കുണ്ടാക്കി നല്‍കാമെന്ന് കളത്തൂര്‍ കരക്കാരുടെ നേര്‍ച്ചയെ തുടര്‍ന്നാണത് ഇതിനുതുടക്കം.
ആയില്യം തിരുനാള്‍ ബാലരാമവര്‍മ്മ തിരുവിതാംകൂര്‍ ഭരിച്ചിരുന്ന കാലത്ത് ഒരു പൊലീസ് ഉദ്യോഗസ്ഥന്റെ ദുഷ്പ്രവര്‍ത്തികളില്‍നിന്നും രക്ഷ പ്രാപിക്കുന്നതിനായിരുന്നു നേര്‍ച്ച. 1874 ലെ ദുഃഖശനിയാഴ്ച കളത്തൂരില്‍ പൊലീസ് സ്ത്രികള്‍ക്കും കുട്ടികള്‍ക്കുംനേരെ അതിക്രമംകാട്ടി. സംഭവം നിയമനടപടിയിലേക്ക് നീങ്ങിയപ്പോള്‍ കേണല്‍ മണ്‍റോ കളത്തൂരിലെത്തി അന്വഷണം നടത്തിയതായി ചരിത്രം പറയുന്നു. കേസ് നടത്തിപ്പന്റെ കാലത്താണ് കളത്തൂര്‍ നിവാസികള്‍ പള്ളിയിലേക്ക് നേര്‍ച്ച നേര്‍ന്നത്. കളത്തൂര്‍ കരയിലെ വിവാഹിതരായ പുരുഷന്‍മാരില്‍ ആള്‍ക്ക് ഒന്നിന് 100 ചെറുപഴം, ആറ് തേങ്ങാ ചിരണ്ടിയത,് ഇടങ്ങഴി അരി വറുത്തുപെടിച്ചത്, ശര്‍ക്കര, എന്നിങ്ങനെയാണ് നേര്‍ച്ചയുടെ വിഭവമായി ഓരോ പുരുഷനും നല്‍കണം. വലിയആഴ്ചയിലെ ഓശാനദിവസം ഇവ പള്ളിയിലെത്തിക്കണം. കളത്തുര്‍ നിവാസികളായ കമ്മറ്റിക്കാരണ് നേര്‍ച്ചതയ്യാറാക്കുന്നത്. ഇതിനായി നൂറ്റാണ്ടളായി ഉപയോഗിക്കുന്ന വലിയ മരത്തോണി, എട്ട് നാക്കുള്ള ചിരവ, വലിയ വാര്‍പ്പുകള്‍, ചെമ്പുള്‍, വല്ലം, തുഴ, എന്നിവ ഉപയോഗിക്കും. പതിറ്റാണ്ടുകളായി പിന്തുടരുന്ന ആചാരാനുഷ്ഠാനങ്ങള്‍ ചിട്ടതെറ്റിക്കാതെയാണ് ഇപ്പോഴും പിന്തുടരുന്നത്.
ഓശാന ദിനമായ ഞായറാഴ്ച രാവിലെ അഞ്ചരമുതല്‍ പള്ളിയില്‍ തുരുക്കര്‍മ്മങ്ങളാരംഭിച്ചു. ആയിരങ്ങളാണ് ചടങ്ങുകളില്‍ സംബന്ധിച്ചത്. വികാരി റവ. ഡോ. ജോസഫ് തടത്തില്‍, സഹവികാരിമാരായ ഫാ. പോള്‍പാറപ്ലാക്ക്, ഫാ.ജോര്‍ജ് എട്ടുപറയില്‍ എന്നിവര്‍ ചടങ്ങുകളില്‍ സഹകാര്‍മ്മികരായി. സെഹിയോന്‍ ഊട്ട്ശാലയില്‍ നിന്ന് കുരുത്തോലകളുമായി പള്ളിയിലേക്ക് പ്രദക്ഷിണവും നടന്നു. ഉച്ചയ്‌ക്ക് 12ന് റവ. ഡോ. ജോസഫ് തടത്തില്‍ ആവദിച്ചതോടെ നേര്‍ച്ച വിതരണം തുടങ്ങി.
















