Monday, August 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

വിവാദങ്ങള്‍ ചലച്ചിത്രമേളയുടെ നിറം കെടുത്തുമ്പോള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 8, 2017, 04:28 pm IST
inEntertainment

തിരുവനന്തപുരം: രാജ്യാന്തര ചലച്ചിത്രമേളയുടെ നിറംകെടുത്തിയ പ്രതിഷേധങ്ങളായിരുന്നു കഴിഞ്ഞ ഏഴ് ദിവസവും. ദേശീയഗാന വിവാദം, ഹിന്ദുവിശ്വാസത്തെ വ്രണണപ്പെടുത്തല്‍ മുതല്‍ റിസര്‍വേര്‍ഷന്‍ ചെയ്തവര്‍ക്ക് സീറ്റ് ലഭിക്കാത്തതിനുവരെയുള്ള പ്രതിഷേധങ്ങള്‍ക്ക് ചലച്ചിത്രമേള സാക്ഷിയായി. സാംസ്‌കാരിക മന്ത്രി എ.കെ.ബാലനെ വരെ സിനാമപ്രേമികള്‍ തിയേറ്ററിനുള്ളില്‍നിന്ന് പ്രതിഷേധിച്ച് പുറത്താക്കി.

മേളയുടെ മുന്നൊരുക്കം മുതല്‍ തന്നെ വിവാദങ്ങളും പ്രതിഷേധങ്ങളും പിന്തുടര്‍ന്നു. സിഡിറ്റിലെ താത്കാലിക ഉദ്യോഗസ്ഥനായിരുന്ന മഹേഷ് പഞ്ചുവിനെ മേളയ്‌ക്ക് മുന്നോടിയായി ചലച്ചിത്രഅക്കാദമി സെക്രട്ടറിയായി കൊണ്ടുവന്നതായിരുന്നു ആദ്യവിവാദം.സര്‍ക്കാര്‍ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരാകണമെന്ന നിയമം മാറ്റിമറിച്ചാണ് ഇടത്പക്ഷ സഹയാത്രികനായ മഹേഷ് പഞ്ചുവിനെ നിയമിച്ചത്. ഇത് ഏറെ പ്രതിഷേധങ്ങള്‍ക്ക് കാരണമായി.

മേള തുടങ്ങിയത് ദേശീയഗാനം നിര്‍ബന്ധമാക്കിയ സുപ്രീം കോടതി ഉത്തരവോടുകൂടിയായിരുന്നു. ദേശീയ ഗാനം തിയേറ്ററുകളില്‍ നിര്‍ബന്ധമാക്കിയതിനെതിരെ ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമല്‍ രക്ഷാധികാരിയായ കൊടുങ്ങല്ലൂര്‍ ഫിലിം സൊസൈറ്റി പ്രസിഡന്റ് സുപ്രീംകോടതിയെ സമീപിച്ചു. വിദേശികള്‍ അടക്കമുള്ളവര്‍ ഉള്ളതിനാല്‍ ദേശീയഗാനപ്രദര്‍ശനം മേളയില്‍ നിന്ന് ഒഴിവാക്കണെമെന്ന ആവശ്യത്തെ കോടതി രൂക്ഷമായി വിമര്‍ശിച്ചതും ഏറെ വിവാദമുണ്ടാക്കി. ഇതോടെ ദേശീയ ഗാനം സിനിമയുടെ തുടക്കത്തില്‍ പ്രദര്‍ശിപ്പിച്ചു. എന്നാല്‍ ചിലര്‍ ഇതിനെ എതിര്‍ത്ത് പ്രതിഷേധവുമായി രംഗത്തെത്തി. ദേശീയഗാനത്തിന് എഴുന്നേല്‍ക്കാനാകില്ലെന്ന് ശഠിച്ചു. നിശാഗന്ധിയില്‍ എഴുന്നേല്‍ക്കാതിരുന്ന ആറ് പേരെ അറസ്റ്റ് ചെയ്തതോടെ പ്രതിഷേധം ആളിക്കത്തി.

അന്‍പത്തിരണ്ട് സെക്കന്റ് എഴുന്നേല്‍ക്കാനാകില്ലെന്ന് പറഞ്ഞവര്‍ പ്രധാന വേദിയായ ടാഗോര്‍ തിയേറ്ററിനുമുന്നില്‍ പ്ലക്കാര്‍ഡുകളുമായി മണിക്കൂറുകള്‍ നിന്ന് പ്രതിഷേധിച്ചു. ആദ്യം പ്രതികരിക്കാതിരുന്ന കമല്‍ പോലീസ് നടപടിയ്‌ക്കെതിരെ തിരിഞ്ഞതോടെ പ്രതിഷേധം മേളയ്‌ക്ക് പുറത്തേക്കെത്തി. ദേശീയഗാന പ്രദര്‍ശനത്തിനെതിരെ തിരിഞ്ഞ കമലിന്റെ നടപടിയില്‍ പ്രതിഷേധിച്ച് ബിജെപി പ്രവര്‍ത്തകര്‍ കമലിന്റെ വീടിനുമുന്നില്‍ ദേശീയഗാനം ആലപിച്ച് പ്രതിഷേധിച്ചു. ഈതില്‍ പ്രിതിഷേധിച്ച് വിരലിലെണ്ണാവുന്ന സംവിധായകരും സിനിമാ പ്രവര്‍ത്തകരും ഓപ്പണ്‍ഫോറം ഹാളിനുമുന്നില്‍ പ്രതിഷേധിച്ചു. ഹിന്ദുവിശ്വാസത്തെ വ്രണപ്പെടുത്തി, ഹനുമാന്‍ സ്വാമിയെ നഗ്നനായി അപമാനിക്കുന്ന ചിത്രം കാ ബോഡിസ്‌കാപ് ചലച്ചിത്രമേളയില്‍ പ്രദര്‍ശിപ്പിച്ചു. സെന്‍സര്‍ബോര്‍ഡ് അനുമതി നിഷേധിച്ചതിനാല്‍ കോടതി ഉത്തരവിന്റെ പിന്‍ബലത്തില്‍ പ്രദര്‍ശനാനുമതി നല്‍കാമെന്ന് കമല്‍ അറിയിച്ചതായി സംവിധായന്‍ ജയന്‍ചെറിയാന്‍ തന്നെ വെളിപ്പെടുത്തി. ഇതോടെ കമലിന്റെ നിലപാടുകള്‍ക്കെതിരെ പ്രതിഷേധം ശക്തമായി.

യുവമോര്‍ച്ച പ്രവര്‍ത്തകര്‍ കലാഭവന്‍ തിയേറ്ററിനുമുന്നില്‍ കമലിന്റെ കോലം കത്തിച്ചു. ബിജെപി, വിശ്വഹിന്ദുപരിഷത്ത് തുടങ്ങിയ സംഘടനകള്‍ ചിത്രത്തിനെതിരെയും കമലിനെതിരെയും തെരുവില്‍ പ്രതിഷേധിച്ചു. ഇത് ആദ്യമായാണ് മേളയുടെ പേരില്‍ തെരുവില്‍ പ്രതിഷേധം ഉണ്ടാകുന്നത്. കാലഭവന്‍ മണിയെ ചലച്ചിത്ര അക്കാദമി ജാതിയുടെ പേരില്‍ അവഹേളിച്ചതിനാല്‍ മാക്ട ഫെഡറേഷന്‍ പ്രതിഷേധവുമായി കൈരളിക്ക് മുന്നിലെത്തി. ദളിതനായതിനാല്‍ അനുസ്മരണ പരിപാടിയില്‍ കലാഭവന്‍മണിയുടെ കുടുംബാംഗങ്ങളെ പങ്കെടുപ്പിച്ചില്ലെന്നും ഓര്‍മ്മചിത്ര പ്രദര്‍ശനത്തില്‍ സിബിമലയിലിനുവേണ്ടി ഏറെഹിറ്റായ ചിത്രങ്ങള്‍ ഒഴിവാക്കിയെന്നും ആരോപിച്ചായിരുന്നു പ്രതിഷേധം.

ഇതിനിടയില്‍ ഡിങ്കോയിസ്റ്റ് എന്ന് പറഞ്ഞെത്തിയ ന്യൂജന്‍ സംഘടനക്കാരും ദേശീയ ഗാനം ആലപിച്ചു പ്രതിഷേധിച്ചു. മറ്റ് ചിലര്‍ ദേശീയ ഗാനം പ്രദര്‍ശിപ്പിക്കുമ്പോള്‍ എഴുന്നേറ്റ് ആദരവ് കാട്ടണമെന്നാവശ്യപ്പെട്ട് പ്ലക്കാര്‍ഡുകളുമായി പ്രതിഷേധിച്ചു. റിസര്‍വേഷന്‍ ചെയ്യാനുള്ള ആപ്ലിക്കേഷന്‍ പണിമുടക്കിയതും റിസര്‍വേഷന്‍ ചെയ്തവര്‍ക്ക് സീറ്റ് കിട്ടാത്തതും പ്രതിഷേധത്തിന് കാരണമായി. മന്ത്രി എ.കെ.ബാലനും പ്രതിഷേധത്തിന്റെ ചൂടറിഞ്ഞു. ഇന്നലെ ‘നെറ്റ്’ കാണാനെത്തിയ മന്ത്രി മുന്‍കൂട്ടി റിസര്‍വേഷന്‍ ചെയ്യാത്തതിനാല്‍ തിയേറ്ററിനുള്ളില്‍ പ്രതിഷേധക്കാര്‍ സീറ്റ് നല്‍കാതെ നെട്ടോട്ടമോടിച്ചു. ഒടുവില്‍ ബാല്‍ക്കണിയില്‍ സീറ്റ് തരപ്പെടുത്തിയാണ് മന്ത്രി സിനിമ കണ്ടത്.

ജെഎന്‍യുവില്‍ വിദ്യാര്‍ത്ഥിയെ കാണാതായതിനും അന്താരാഷ്‌ട്ര വിമാനത്താവളത്തിന് മഹാരാജാവിന്റെ പേരിടാത്തതിനും വരെ മേളയില്‍ പ്രതിഷേധമുണ്ടായി. ഇങ്ങനെ പ്രതിഷേധങ്ങളുടെ മേളത്തില്‍ ഈവര്‍ഷത്തെ ചലച്ചിത്രമേള നിറംകെട്ടു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തിലെ മറ്റൊരു മതേതര ആത്മഹത്യ….ഒരിക്കലും ഇതിനെ ലവ് ജിഹാദ് എന്ന് വിളിക്കില്ല, വൃന്ദയുടെ മരണത്തെക്കുറിച്ച് കറുത്ത പരിഹാസം

Kerala

വീണ ജോര്‍ജിനെ ആയുധം ഉപയോഗിച്ച് കെഎസ്‌യു പ്രവര്‍ത്തകര്‍ ആക്രമിച്ചെന്ന കേസില്‍ തുടരന്വേഷണത്തിന് പ്രത്യേക അന്വേഷണ സംഘം

Kerala

തിരുവനന്തപുരത്ത് കാറിന് തീപ്പിടിച്ച് മരിച്ചത് വിരമിച്ച വ്യോമസേനാ കോര്‍പ്പറല്‍ ഉദ്യോഗസ്ഥന്‍

ഇര്‍ഷാദ് മഞ്ജി (ഇടത്ത്) മെഹ്ദി ഹസന്‍ (വലത്ത്)
India

ഇസ്ലാമിന്റെ പ്രശ്നമെന്തെന്ന് മെഹ്ദി ഹസന്‍, മുസ്ലിങ്ങളാണെന്ന് ഇര്‍ഷാദ് മഞ്ജി..ഓക്സ്ഫോര്‍ഡ് യൂണി. സംവാദത്തില്‍ തകര്‍ന്നടിഞ്ഞ് മെഹ്ദി ഹസന്‍

India

യുദ്ധം തീർത്ത ആഗോള പ്രതിസന്ധികൾക്കിടയിലും ജിഡിപി യിൽ ഭാരതത്തിന്റെ കുതിപ്പ്…

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

കണ്ണൂരില്‍ 15 കാരനെ കാണാനില്ലെന്ന് പരാതി

ജുഡീഷ്യല്‍ ഓഫീസറെ ഭീഷണിപ്പെടുത്തി ജാമ്യം നേടാന്‍ ശ്രമം: ‘സുപ്രീം കോടതി ജഡ്ജി’ക്ക് എട്ട് വര്‍ഷം തടവ്

ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ റേഷന്‍ കടകള്‍ക്ക് അവധി

പഞ്ചാബില്‍ കാവിക്കൊടിയേന്തിയ ജെന്‍ സീയുടെ മുന്നേറ്റം, പഞ്ചാബ് യൂണിവേഴ്സിറ്റി സ്റ്റുഡന്‍റ് കൗണ്‍സില്‍ തെരഞ്ഞെടുപ്പില്‍ എബിവിപിയ്‌ക്ക് മിന്നും ജയം

കുട്ടിക്കുരങ്ങിനെ കൊണ്ട് ചൂട് ചോറ് വാരിക്കുന്നുവെന്ന് ടി കെ ഗോവിന്ദന്‍, സിപിഎമ്മിന് അഹന്തയുടെ ഭാഷ

കാട്ടുപോത്തിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ട യുവാവിന്റെ പിതൃ സഹോദര പുത്രനും മരിച്ചു

ഗ്യാസ് സിലിണ്ടര്‍ ഡെലിവറി ജീവനക്കാര്‍ ഉപയോക്താക്കളില്‍ നിന്ന് അമിത തുക വാങ്ങിയാല്‍ കര്‍ശന നടപടി

യുവതിയെ പാതിരാത്രി ദേശീയപാതയുടെ ഉയരപ്പാതയില്‍ ഇറക്കിവിട്ട സ്വകാര്യ ബസ് ജീവനക്കാര്‍ക്കെതിരെ നടപടി

അര്‍ജന്റീന ടീമില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ച് ലയണല്‍ മെസി

മാതാ അമൃതാനന്ദമയീ മഠത്തിലെ മുതിര്‍ന്ന സന്യാസി സ്വാമി ശങ്കരാമൃതാനന്ദപുരി സമാധിയായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.