ചേര്‍പ്പ്: മണ്ണില്‍ മറ്റൊരു ദേവലോകം തീര്‍ക്കുന്ന ആറാട്ടുപുഴ പൂരം നാളെ. ആഹഌദത്തിമിര്പ്പില് സര്വദേവതകളുമെഴുന്നള്ളിയെത്തുന്ന ദേവമേളയില്‍ ഗജവീരന്മാരുടെ പ്രൗഡിയില്‍ ആറാട്ടുപുഴ തേവരെഴുന്നള്ളുമ്പോള്‍ ഗ്രാമം പാണ്ടി, പഞ്ചാരി മേളങ്ങളുടെ ഗംഗാ-യമുനാ സംഗമഭൂമിയാകും.
ഇന്നാണ്് തറയ്ക്കല്‍ പൂരം. രാവിലെ എട്ടിന് പിടിക്കപ്പറമ്പില്‍ എഴുന്നള്ളിച്ചെല്ലുന്ന ആറാട്ടുപുഴ ശാസ്താവ് പൂരപ്പാടത്തിന് സമീപം വടക്കോട്ടു തിരിഞ്ഞ് നിലപാട് നില്ക്കും. ഈ സമയം ചാത്തക്കുടം ശാസ്താവ് പടിഞ്ഞാട്ട് ദര്‍ശനമായി നിലപാടു നില്ക്കുന്നുണ്ടാകും. ചേര്‍പ്പും ഊരകവും ഉപചാരം പറഞ്ഞു പിരിഞ്ഞാല്‍ ചാത്തക്കുടം ശാസ്താവിന് ഉപചാരം. വൈകീട്ട് ചോരഞ്ചേടത്ത് മന, കരോളിന് എളമണ്ണ് മന, ചുള്ളിമഠം എന്നിവിടങ്ങളിലെ പറയെടുപ്പിനായി ശാസ്താവ് പുറപ്പെടും. അത്താഴപൂജക്ക് ശേഷം ഗജവീരന്മാരുടെയും പാണ്ടിമേളത്തിന്റെയും അകമ്പടിയോടെ തെക്കോട്ടഭിമുഖമായി നില്ക്കും. പടിഞ്ഞാറു നിന്ന് ഊരകത്തമ്മയും തെക്കു നിന്ന് തൊട്ടിപ്പാള്‍ ഭഗവതിയും എഴുന്നള്ളും. 12 മണിക്ക് പിഷാരിക്കല്‍ കീഴോട്ടുകര മനയ്ക്കല്‍ ഇറക്കി പൂജ. തുടര്‍ന്ന് പിഷാരിക്കല്‍ ക്ഷേത്രത്തിലെത്തി ഇറക്കി എഴുന്നള്ളത്ത്. ഇന്ന് വൈകീട്ട് 6.30 ന് തറയ്ക്കല്‍ പൂരത്തിന് എഴുന്നള്ളുന്ന ശാസ്താവ് ഗജവീരന്മാരുടെയും പാണ്ടിമേളത്തിന്റെയും അകമ്പടിയോടെ തെക്കോട്ടഭിമുഖമായി നില്ക്കുമ്പോള് കൂട്ട പറ നിറയ്ക്കല്‍ ആരംഭിക്കുന്നു.
തറയ്ക്കല്‍ പൂരം കഴിഞ്ഞാല്‍ ശാസ്താവ് ഊരകത്തമ്മത്തിരുവടിക്ക് ഉപചാരം പറഞ്ഞുകൊണ്ട് മാടമ്പ് മനയിലെ പറകള്‍ സ്വീകരിച്ച് ക്ഷേത്രത്തില്‍ മടങ്ങിയെത്തും. ഏകദേശം 11 മണിയോടുകൂടി തൊട്ടിപ്പാള്‍ ഭഗവതിയോടൊപ്പം ചാത്തക്കുടം ശാസ്താവിന്റെ എഴുന്നള്ളിപ്പാണ് ആദ്യം. ഏഴാനകളുടെ അകമ്പടിയോടെ പഞ്ചാരിമേളം. തുടര്‍ന്ന് ഒരുമണിയോടുകൂടി പൂനിലാര്‍ക്കാവ്, കടുപ്പശ്ശേരി, ചാലക്കുടി കാട്ടുപിഷാരിക്കല്‍ ഭഗവതിമാര്‍ അഞ്ചാനകളുടേയും പഞ്ചാരിമേളത്തിന്റേയും അകമ്പടിയോടെ എഴുന്നള്ളുന്നു. 12 മണിയോടുകൂടി എടക്കുന്നി ഭഗവതിയുടെ എഴുന്നള്ളിപ്പ് ആരംഭിക്കുന്നു. ഒരു മണിയോടെ അന്തിക്കാട്-ചൂരക്കാട് ഭഗവതിമാര്‍ ആറാനകളുടേയും പഞ്ചാരിമേളത്തിന്റേയും അകമ്പടിയോടെ എഴുന്നള്ളും.
പൂരം ദിവസം രാവിലെ പാണികൊട്ടി ശാസ്താവിനെ പിഷാരിക്കല്‍ ക്ഷേത്രത്തില്‍ നിന്ന് തൊട്ടിപ്പാള്‍ ക്ഷേത്രത്തിലേക്ക് എഴുന്നള്ളിക്കും. തൊട്ടിപ്പാള്‍ പൂരം കഴിഞ്ഞാല്‍ ചാത്തക്കുടം ശാസ്താവിനൊപ്പം ഇടവഴിപ്പൂരം. തുടര്‍ന്ന് ചാത്തക്കുടം ശാസ്താവിനൊപ്പം ആറാട്ടുപുഴയിലേക്ക്. വൈകുന്നേരം നാല് മണിയോടെ 15 ഗജവീരന്മാരുടെ അകമ്പടിയോടെ സര്‍വാഭരണ വിഭൂഷിതനായ ശാസ്താവ് പുറത്തേക്കെഴുന്നള്ളും. 250 ലേറെ കലാകാരന്മാരുടെ പ്രാഗത്ഭ്യം മാു്രരയ്ക്കുന്ന പഞ്ചാരി മേളത്തിന്റെ താളലയം എട്ടു ദിക്കുകളെയും പ്രകമ്പനം കൊള്ളിക്കുമ്പോള്‍ ആറാട്ടുപുഴ മറ്റൊരു ദേവലോകമായി മാറും.
ആറാട്ടുപുഴ ശാസ്താവിന്റെ പാണ്ടി-പഞ്ചാരി മേളങ്ങള്‍ക്ക് പെരുവനം കുട്ടന്മാരാര് നേതൃത്വം നല്‍കും. കൊടകര ശിവരാമന്നായര് കുറുങ്കുഴലിനും കുമ്മത്ത് രാമന്‍കുട്ടിനായര്‍ കൊമ്പിലും, തലോര്‍ പീതാംബരന് വീക്കം ചെണ്ടയിലും, മണിയാംപറമ്പില്‍ മണിനായര് ഇലത്താളത്തിലും സഹപ്രമാണിമാരാകും. ആറാട്ടുപുഴ പൂരത്തിന് പഞ്ചാരിമേളവും, തറക്കല്‍ പൂരത്തിന് പാണ്ടിമേവുമാണ് അരങ്ങേറുക.
പൂരം നാളില്‍ അര്‍ദ്ധരാത്രി തൃപ്രയാര്‍ തേവര് കൈതവളപ്പിലെത്തും.പല്ലിശ്ശേരി സെന്റര്‍ മുതല്‍ കൈതവളപ്പുവരെ 11 ആനകളുടെ അകമ്പടിയോടെയുള്ള പഞ്ചവാദ്യം. തുടര്‍ന്ന് ഊരകത്തമ്മത്തിരുവടിയും വലതുഭാഗത്ത് ചേര്‍പ്പ് ഭഗവതിയും അണിനിരക്കും. പുലരുവോളം പാണ്ടിമേളം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: