പൊളിക്കാന്‍ സര്‍ക്കാര്‍ ശ്രമംതൃശൂര്: ശമ്പളം തടഞ്ഞ് കോഫിബോര്‍ഡ് ജീവനക്കാരോട് സര്‍ക്കാരിന്റെ പകവീട്ടല്‍. ഇന്ത്യന്‍ കോഫി ബോര്‍ഡ് ഭരണസമിതി പിടിച്ചെടുക്കാനുള്ള സിപിഎം നീക്കത്തിനെതിരെ സമരം ചെയ്യുന്ന കോഫിഹൗസ് ജീവനക്കാരുടെ മാര്‍ച്ച് മാസത്തെ ശമ്പളം തടഞ്ഞു. കോഫിബോര്‍ഡിന്റെ ബാങ്ക് അക്കൗണ്ടുകളെല്ലാം സര്‍ക്കാര്‍ മരവിപ്പിച്ചു. സര്‍ക്കാരിന്റെ ദ്രോഹനടപടിയിലും തളരാതെ ജീവനക്കാര്‍ സമരവുമായി മുന്നോട്ടുപോവുകയാണ്.
കോഫിഹൗസുകള്‍ തുറന്നു പ്രവര്‍ത്തിക്കുന്നുണ്ട്. കോഫിബോര്‍ഡ് ആസ്ഥാനത്ത് ഭരണമേറ്റെടുക്കാന്‍ എത്തിയ അഡ്മിനിസ്ട്രേറ്ററെ ഇന്നലെയും ജീവനക്കാര്‍ തടഞ്ഞു.
ശമ്പളം നല്‍കാതെയും നിയമനടപടികളില്‍ കുരുക്കിയും ജീവനക്കാരുടെ സമരത്തെ തകര്‍ക്കാനാണ് സര്‍ക്കാര്‍ ശ്രമം. എന്നാല്‍ സിഐടിയു ഒഴികെയുള്ള എല്ലാ തൊഴിലാളി യൂണിയനുകളും സിപിഎം ഒഴികെ എല്ലാപാര്‍ട്ടികളും ജീവനക്കാര്‍ക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. കോഫിബോര്‍ഡ് പിടിച്ചെടുക്കാന്‍ ഒരുമാസത്തിലേറെയായി സിഐടിയു – സിപിഎം നടത്തുന്ന ശ്രമം വിജയിച്ചിട്ടില്ല. അതിനിടെ സമരം ചെയ്യുന്ന ജീവനക്കാരെ കൈകാര്യം ചെയ്യുമെന്ന് സിഐടിയു ജില്ലാസെക്രട്ടറി യു.പി.ജോസഫ് കഴിഞ്ഞദിവസം പറഞ്ഞതും വിവാദമായിട്ടുണ്ട്. ഒരുദിവസം കൊണ്ട് ഈ സമരം അവസാനിപ്പിക്കാന്‍ തങ്ങള്‍ക്കറിയാം എന്നായിരുന്നു ജോസഫിന്റെ ഭീഷണി. ഇത്തരം ഭീഷണികള്‍ കൊണ്ടൊന്നും ജീവനക്കാരുടെ സമരത്തെ തകര്‍ക്കാനാവില്ലെന്ന് സമരസമിതി ഭാരവാഹികള്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: