കട്ടപ്പന: കൊന്നത്തടി-തെള്ളിത്തോട്- ഇഞ്ചത്തൊട്ടി റോഡ് നിര്‍മ്മാണത്തിന്റെ മറവില്‍ വന്‍തോതില്‍ പാറ പൊട്ടിച്ച് കടത്തുന്നു. ബ്രൂസിലി മൗണ്ട് മലനിരയിടിച്ചാണ് വന്‍തോതില്‍ പാറ കടത്തുന്നത്. നാട്ടുകാരുടെ പരാതിയെത്തുടര്‍ന്ന് പാറപൊട്ടിയ്ക്കുന്നത് കൊന്നത്തടി വില്ലേജ് ഓഫീസര്‍ ഇന്നലെ നിര്‍ത്തി വെപ്പിച്ചിരിക്കുകയാണ്. പൊതുമരാമത്ത് വകുപ്പിന്റെ ഉടമസ്ഥതയിലുള്ള റോഡിന്റെ നാലര കിലോമീറ്റര്‍ പ്രദേശത്താണ് നിര്‍മ്മാണ പ്രവര്‍ത്തനം നടക്കുന്നത്.
ഇതിനായി രണ്ട് കോടി രൂപയാണ് അനുവദിച്ചിരുന്നത്. തെള്ളിത്തോട്ടില്‍ നിന്നും ഇഞ്ചിത്തോടിലേയ്ക്കുള്ള റോഡിന്റെ നിര്‍മ്മാണ പ്രവര്‍ത്തനമാണ് ഒരു മാസമായി നിര്‍മ്മാണ പ്രവര്‍ത്തനം നടന്നിരുന്നു. രണ്ടാഴ്ച മുമ്പാണ് ബ്രൂസിലിമൗണ്ടില് നിന്നും പാറപൊട്ടിയ്ക്കാന് തുടങ്ങിയത്. രാത്രികാലത്ത് ഇവിടെ നിന്നും പാററോഡില് നിന്നും കടത്തിക്കൊണ്ട് പോകുന്നുമുണ്ട്.
നിര്‍മ്മാണത്തിലിരിക്കുന്ന റോഡില്‍ നിന്നും 25 മീറ്റര്‍ മാറി സ്ഥിതിചെയ്യുന്ന ബ്രൂസിലിമൗണ്ട് ഇടിച്ച് നിരത്തുന്നതില്‍ സംശയം തോന്നിയ നാട്ടുകാരാണ് വില്ലേജ് ഓഫീസറെ വിവരം അറിയിച്ചത്.റവന്യൂ വകുപ്പ് ഉദ്യോഗസ്ഥര്‍ സംഭവത്തില്‍ വീഴ്ചവരുത്തിയതായും ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. മൈനിങ് ആന്റ് ജിയോളജി വകുപ്പും മൗനം പാലിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: