കോട്ടയം: ജില്ലയില്‍ സിപിഎം കലാപത്തിന് ശ്രമിക്കുന്നു എന്ന ബിജെപിയുടെ പ്രസ്താവന ശരിവയ്ക്കുന്നതാണ് കുമരകത്തും തിരുവാര്‍പ്പിലും ഉണ്ടായിക്കൊണ്ടിരിക്കുന്ന സംഘര്‍ഷങ്ങളെന്ന് ബിജെപി ജില്ലാ കമ്മിറ്റി.
തിരുവാര്‍പ്പിലെ സിപിഎം ഓഫീസ് അക്രമിക്കുന്നതുമായി ബന്ധപ്പെട്ട് സംഘര്‍ഷം ഉണ്ടാക്കാന്‍ ബോധപൂര്‍വ്വം ശ്രമിച്ചു. ഇക്കാര്യത്തില്‍ യാതൊരുതെളിവും ലഭിക്കാത്തതുകൊണ്ടാണ് വലിയ സംഘര്‍ഷം ഒഴിവായത്. എന്നാല്‍ ബിജെപി നേതാക്കളുടെ പേരില്‍ കേസെടുക്കാന്‍ പോലീസിനുമേല്‍ സിപിഎം സമ്മര്‍ദ്ദം ചെലുത്തുകയാണ്. കുമരകത്ത് ഇന്നലെ ബിജെപി പ്രവര്‍ത്തകരെ വധിക്കാന്‍ ശ്രമിച്ചു. നിരവധി കേസുകളില്‍ പ്രതിയായ മിഥുന്(അമ്പിളി)ന്റെ നേതൃത്വത്തില്‍ 30ഓളം ക്രിമിനലുകള്‍ വാഹനങ്ങളും വീടുകളും തകര്‍ക്കുകയും ബിജു, കലേഷ്, സുഭാഷ് എന്നിവരെ ആക്രമിക്കുകയും ചെയ്തു. പോലീസ് നോക്കിനില്‍ക്കെയാണ് ആക്രമികള്‍ അഴിഞ്ഞാടിയത്.
ജില്ലയിലെ ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ ഇരുകൂട്ടരും എന്ന പദം ഉപയോഗിച്ച് ഏകപക്ഷീയ ആക്രമത്തിന് ഒത്താശ ചെയ്തു കൊടുക്കുകയാണ്. ഭരണത്തിന്റെ മറവില്‍ തുടര്‍ച്ചയായ ആക്രമങ്ങള്‍ നടത്തുന്ന ഭരണകൂട ഭീകരത നഖശിഖാന്തം എതിര്‍ക്കുമെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് എന്‍.ഹരി മുന്നറിയിപ്പ് നല്കി. സംഘര്‍ഷ പ്രദേശങ്ങളും വീടുകളും എന്‍.ഹരി, ജില്ലാ ജനറല്‍ സെക്രട്ടറിമാരായ കെ.പി.സുരേഷ്, ലിജിന്‍ ലാല്‍, ആര്‍എസ്എസ് നേതാക്കളായ എസ്.ഹരി, എം.എസ്.മനു, ബിജെപി നിയോജകമണ്ഡലം ജനറല്‍ സെക്രട്ടറി ആന്റണി അറിയില്, പഞ്ചായത്തംഗങ്ങളായ പി.കെ.സേതു, വി.എന്‍.ജയകുമാര്‍ തുടങ്ങിയവര്‍ സന്ദര്‍ശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: