തൃപ്രയാര്‍: പോലീസുദ്യോഗസ്ഥനെ കുത്തിപ്പരിക്കേല്‍പ്പിച്ച് ഒളിവില്‍ പോയ പ്രതി പിടിയില്‍. വലപ്പാട് സ്റ്റേഷനിലെ സിപിഒ ടി.ആര്. ഷൈനിനെ അക്രമിച്ച കേസില്‍ വട്ടപ്പരത്തി സ്വദേശി പെഡലി എന്ന പ്രണവ് (24)ആണ് പിടിയിലായത്. കൊലപാതകം ഉള്‍പ്പെടെ എട്ടോളം കേസുകളില്‍ പ്രതിയായ ഇയാളെ ബംഗളൂരുവില്‍ വെച്ച ഇരിങ്ങാലക്കുട എഎസ്പിയുടെ നേതൃത്വത്തിലുളള പ്രഥ്യേക അന്വേഷണ സംഘമാണ് പിടികൂടിയത്.
പാലപ്പെട്ടി അമ്പലത്തിലെ ഉത്സവത്തിനിടെ ഇക്കഴിഞ്ഞ രണ്ടിനാണ് അറസ്റ്റിലായ പ്രണവ് പോലിസുകാരനെ അക്രമിച്ചത്. ഇയാളുടെ നേതൃത്വത്തില്‍ ഉത്സവത്തിനിടെ കഞ്ചാവ് വില്പന നടത്തുന്നതാവി വിവരം ലഭിച്ചെത്തിയ ഷൈനിനെ കത്തിയൂരി കുത്തുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ പോലീസുകാരന് ചികിത്സക്ക് ശേഷം വിശ്രമത്തിലാണ്.
സംഭവത്തിനു ശേഷം ഒളിവില്‍ പോയ പ്രണവിനെ പിടികൂടാന്‍ ചേര്‍പ്പ് സിഐ മനോജ്കുമാറിന്റെ നേതൃത്വത്തില്‍ പ്രത്യേക സ്ക്വാഡ് രൂപീകരിച്ചിരുന്നു. കൂട്ടുപ്രതികളുടെ നീക്കവും മൊബൈല്‍ ഫോണും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി കുടുങ്ങിയത്. ബംഗളൂരുവിലെ ലേഡ്ജിലെത്തിയ പോലിസിനെ പ്രതിരോധിക്കാനും രക്ഷപ്പെടാനും ശ്രമിച്ച പ്രതിയെ വലപ്പാട് എസ്ഐ മഹേഷ് കണ്ടമ്പേത്തിന്റെ നേതൃത്വത്തിലുള്ള സംഘം കീഴ്പെടുത്തുകയായിരുന്നു. പ്രതിയെ രക്ഷപ്പെടാന്‍ സഹായിച്ചവരെ കുറിച്ച് അന്വേഷിച്ച് വരികയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: