ന്യൂഡൽഹി : ഇന്ത്യയിലെ പ്രൊഫഷണൽ മേഖലയിലടക്കം ഇസ്ലാമിസ്റ്റുകൾ പിടിമുറുക്കുകയാണ് . അതിന് ഏറ്റവും പുതിയ ഉദാഹരണമാണ് ഗാസിയാബാദിലെ ലോണിയിലുള്ള ആൽവി നഴ്സിംഗ് ഹോമിൽ നടന്ന സംഭവം. സാമ്പത്തികമായി ദുർബലരായ വിഭാഗങ്ങൾക്ക് താങ്ങാനാവുന്ന ചികിത്സ വാഗ്ദാനം ചെയ്തുകൊണ്ട് ഉയർന്നു വരുന്ന ചെറിയ സ്വകാര്യ ആരോഗ്യ സംരക്ഷണ കേന്ദ്രങ്ങളിലെ ഉത്തരവാദിത്തം, ധാർമ്മിക നിലവാരം, രോഗികളുടെ സുരക്ഷ എന്നിവയെക്കുറിച്ച് ഗുരുതരമായ ചോദ്യങ്ങൾ ഉയർത്തുന്ന സംഭവമാണിവിടെ ഉണ്ടായത്.
ഫെബ്രുവരി 17 നാണ് ഡൽഹി ഷാഹ്ദാരയിലെ കർദാം പുരി നിവാസിയായ നൂർ സാബ ആൽവി നഴ്സിംഗ് ഹോമിൽ ലാപ്രോസ്കോപ്പിക് കോളിസിസ്റ്റെക്ടമി (പിത്താശയ മൂത്രസഞ്ചി നീക്കം ചെയ്യൽ) നടത്തിയത്. ശസ്ത്രക്രിയയ്‌ക്ക് ശേഷം നൂർ സാബ ദിവസങ്ങൾക്കകം ആശുപത്രി വിട്ടു. എന്നാൽ രണ്ടാഴ്‌ച്ച കഴിഞ്ഞതോടെ സാബയ്‌ക്ക് ഗുരുതരമായ ശാരീരിക അസ്വസ്ഥതകൾ ഉണ്ടായി. തുടർന്ന് നൂർ സാബ അതേ നഴ്സിംഗ് ഹോമിലേക്ക് തന്നെ എത്തി.
അവിടത്തെ ഡോക്ടർമാർ മഞ്ഞപ്പിത്തം ഉണ്ടെന്ന് കണ്ടെത്തി രണ്ട് ദിവസത്തേക്ക് അഡ്മിറ്റാക്കി. എന്നാൽ മഞ്ഞപ്പിത്തത്തിന്റെ കാരണം കണ്ടെത്താനോ , സുഖപ്പെടുത്താനോ കഴിഞ്ഞില്ല. നില വഷളായതോടെ അവർ മറ്റൊരു ആശുപത്രിയിൽ ചികിത്സ തേടി. അവിടെ, നടത്തിയ പരിശോധനയിലാണ് ആൽവി നഴ്സിംഗ് ഹോമിലെ ആദ്യ ശസ്ത്രക്രിയയ്‌ക്കിടെ നൂർ സാബയുടെ ഞരമ്പ് മുറിഞ്ഞതായി കണ്ടെത്തിയത്.
ഈ പരിക്ക് പിത്തരസം നഷ്ടമാകാൻ കാരണമായി. ഇതാണ് മഞ്ഞപ്പിത്തത്തിനും മറ്റ് പ്രശ്നങ്ങൾക്കും കാരണമായത്. തുടർന്ന് സാബയ്‌ക്ക് രണ്ടാമത് ശസ്ത്രക്രിയ നടത്തി ഞരമ്പ് തുന്നിച്ചേർത്തു. സാവധാനം സാബ സുഖം പ്രാപിക്കുകയും ചെയ്തു. വീട്ടിലെത്തിയ ശേഷം ശസ്ത്രക്രിയയിൽ ഉണ്ടായ പിഴവിനെ കുറിച്ച് സംസാരിക്കാൻ സാബ ആൽവി നഴ്സിംഗ് ഹോമിൽ വീണ്ടുമെത്തി.
എന്നാൽ പിഴവ് സമ്മതിക്കുന്നതിനു പകരം സംഭവം “അല്ലാഹുവിന്റെ ഇഷ്ടം” ആണെന്ന് ന്യായീകരിക്കുകയായിരുന്നു ഡോ. നദീമും കൂട്ടാളികളും . അശ്രദ്ധ കാരണം തന്റെ ജീവൻ നഷ്ടപ്പെടാൻ സാധ്യതയുണ്ടായിരുന്നുവെന്ന് ചൂണ്ടിക്കാട്ടിയ സാബയോട് ആ മരണം പോലും “അല്ലാഹുവിന്റെ ഇഷ്ടം” ആയിരിക്കുമെന്നായിരുന്നു ഡോക്ടർ നദീം മറുപടി നൽകിയത് .പ്രശ്നം പരിഹരിക്കാൻ 1,000 രൂപ സാബയ്‌ക്ക് നൽകാനും നദീം ശ്രമിച്ചു. ഇതോടെ നദീമിനെതിരെ സബ് ഡിവിഷണൽ മജിസ്‌ട്രേറ്റിന് (എസ്ഡിഎം) ഔപചാരികമായി പരാതി നൽകിയിരിക്കുകയാണ് സാബ.
















