കൊച്ചി: എറണാകുളത്ത് നിന്ന് മട്ടാഞ്ചേരിയിലേക്കും ഫോര്‍ട്ട് കൊച്ചിയിലേക്കും യാത്രാബോട്ടുകള്‍ സര്‍വീസ് നടത്താത്തില്‍ വിശദീകരണം നല്‍കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്. ഫോര്‍ട്ട്കൊച്ചിയിലേക്കും മട്ടാഞ്ചേരിയിലേക്കുമുള്ള യാത്രക്കാര്‍ക്ക് ബോട്ട് സര്‍വീസ് ആശ്വാസം നല്‍കുന്നതാണെന്ന് കമ്മീഷന് ആക്റ്റിംഗ് ചെയര്മാന് പി. മോഹന്‍ദാസ് ഉത്തരവില്‍ പറഞ്ഞു.
നഗരത്തിലെ ഗതാഗതക്കുരുക്കില്‍ നിന്നുള്ള മോചനം കൂടിയാണ് ബോട്ട്സര്‍വീസ്. വിദ്യാര്‍ത്ഥികളും സര്‍ക്കാര്‍ ജീവനക്കാരും ജലഗതാഗത മാര്‍ഗ്ഗമാണ് ആശ്രയിക്കുന്നത്. നഗരസഭാ സെക്രട്ടറിയും ജില്ലാ കളക്ടറും ഒരു മാസത്തിനകം വിശദീകരണം നല്‍കണം. ഏപ്രിലില്‍ എറണാകുളത്ത് നടക്കുന്ന സിറ്റിംഗില്‍ കേസ് പരിഗണിക്കും. കൊച്ചി നഗരസഭാംഗവുമായ തമ്പി സുബ്രമഹ്ണ്യമാണ് പരാതി നല്‍കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: