മയ്യഴി: പാതയോരത്തെ മദ്യശാലകള്‍ നീക്കം ചെയ്യണമെന്ന സുപ്രീം കോടതി വിധി അട്ടിമറിക്കാനുള്ള മദ്യലോബിയുടെയും പുതുച്ചേരി സര്‍ക്കാരിന്റെയും ഗൂഢാലോചനയില്‍ മാഹി മേഖലാ ബിജെപിയോഗം പ്രതിഷേധിച്ചു.
ഇത് സംബന്ധിച്ച് മുന്‍ മന്ത്രി ഇ.വത്സരാജും മാഹി കോണ്‍ഗ്രസ്സും നിലപാട് വ്യക്തമാക്കണം. സുപ്രീം കോടതി വിധിക്കെതിരെ മദ്യലോബിക്ക് വേണ്ടി പുന:പരിശോധനാ ഹര്‍ജി നല്‍കിയത് ജനങ്ങളോടുള്ള വെല്ലുവിളിയാണ്. ഇതിനുപുറമെ മാര്‍ച്ച് 31നകം മാഹിയിലെ പാതയോരത്തെ 32 മദ്യവില്പന കേന്ദ്രങ്ങള്‍ നീക്കം ചെയ്യാനുള്ള നടപടികള്‍ സ്വീകരിക്കുന്നതിന് പകരം ഇവയ്ക്ക് ലൈസന്‍സ് പുതുക്കി നല്‍കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ലൈസന്‍സ് ഫീസ് സ്വീകരിച്ചത് സര്‍ക്കാരിന്റെ കുതന്ത്രത്തിന്റെ ഭാഗവും ജനവഞ്ചനയുമാണ്. മാഹിയിലെ കോണ്‍ഗ്രസ് നേതൃത്വവും ഈ വഞ്ചനക്കൊപ്പം നില്‍ക്കുകയാണ്.
ജനാഭിലാഷത്തിനെതിരെ നില്ക്കുന്ന കോണ്‍ഗ്രസ്സ് നേതാവ് ഇ.വത്സരാജിന്റെയും കോണ്‍ഗ്രസ്സിന്റെയും തനിനിറം ജനങ്ങള്‍ തിരിച്ചറിയുന്നുണ്ട്. സര്‍ക്കാരിന്റെ നിലപാടിനെതിരെ ബിജെപി നടത്തുന്ന പ്രക്ഷോഭത്തിന്റെ ഭാഗമായി മാഹി മേഖലയിലുടനീളം പ്രചരണ ജാഥ നടത്തും. യോഗത്തില്‍ പ്രസിഡണ്ട് സത്യന് കുനിയില്‍ അധ്യക്ഷത വഹിച്ചു. കാട്ടില്‍ ശശിധരന്, പി.ടി.ദേവരാജന്‍, വി.ആഞ്ജനേയന്, കരീക്കുന്നുമ്മല്‍ സുനില്‍ എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: