തൃശൂര്‍: ഉത്സവങ്ങളും പൂരങ്ങളും നടത്താന്‍ സര്‍ക്കാരിന്റെയും രാഷ്ട്രീയ നേതാക്കളുടേയും ദയാദാക്ഷിണ്യങ്ങള്‍ക്കായി ഓടിനടക്കേണ്ട ഗതികേടുണ്ടാക്കിയതില്‍ കേരള ക്ഷേത്രസംരക്ഷണസമിതി പ്രതിഷേധിച്ചു.
ഹര്‍ത്താലുകള്‍കൊണ്ട് പൊതുജനം പൊറുതിമുട്ടിക്കൊണ്ടിരിക്കുന്ന കാലഘട്ടത്തില്‍ പരമ്പരാഗത ഉത്സവങ്ങള്‍ നടത്തുന്നതിന് അധികാരകേന്ദ്രങ്ങളുടെ സഹകരണവും ചുമതലയും ബോധ്യപ്പെടുത്താന്‍ പൊതുമനസ്സാക്ഷിയെ ഉണര്‍ത്താന്‍ മറ്റൊരു ഹര്‍ത്താലല്ലാതെ മാര്‍ഗ്ഗമില്ലെന്ന സാഹചര്യമൊരുക്കിയതിന്റേയും ഉത്തരവാദിത്വം സര്‍ക്കാരിനും ഇക്കാര്യത്തില്‍ ഞാണിന്മേല്ക്കളി നടത്തുന്ന മന്ത്രിമാര്‍ക്കും രാഷ്ട്രീയ നേതൃത്വങ്ങള്‍ക്കുമാണ്. പ്രശ്നങ്ങള്‍ക്ക് പരിഹാരമുണ്ടാക്കാന്‍ മന്ത്രിസഭാതലത്തില്‍ ചെയ്യാവുന്നത് അധികം വൈകാതെ ചെയ്യണം. ക്രമസമാധാനനിലയും പൊതുജനസുരക്ഷയും ഉറപ്പുവരുത്തേണ്ടത് സംസ്ഥാന സര്‍ക്കാരിന്റെ ചുമതലയാണെന്നിരിക്കെ എക്സ്പ്ലോസീവ് ആക്ട് പ്രകാരമുള്ള കേന്ദ്രസര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ക്ക് തക്ക ഉറപ്പുനല്‍കുകയാണ് സംസ്ഥാന സര്‍ക്കാര്‍ ചെയ്യേണ്ടത്. സമിതി ജില്ലാപ്രസിഡണ്ട് എ.പി.ഭരത്കുമാര്‍ പ്രസ്താവനയില്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: