കുന്നംകുളം: രണ്ടാം ദിവസവും കൊലപാതകം ഭാര്യയെ വെട്ടിക്കൊന്ന് ഭാര്‍ത്താവ് പോലീസ് സ്റ്റേഷനില്‍ കീഴടങ്ങി കുന്നംകുളം ആനായ്ക്കല്‍ പനങ്ങാട്ട് പ്രതീഷ് ആണ് പ്രതി. ഭാര്യ ജിഷയാണ് കൊല്ലപ്പെട്ടത്.ഇന്നലെ ഹോം നഴ്സിനെ കൊലപ്പെടുത്തിയ ശേഷം പ്രതി സ്റ്റേഷനില്‍ കീഴടങ്ങിയ സംഭവത്തിനു പിന്നാലെയാണ് ഭര്‍ത്താവ്ഭാര്യയെ വെട്ടിക്കൊന്ന സംഭവം ഉണ്ടാകുന്നത് .പുലര്‍ച്ചെ ഒരുമണിയ്ക്കു ശേഷമാണ് സംഭവം വിദേശത്തായിരുന്ന പ്രതിഷ് രണ്ടു മാസം മുമ്പാണ് നാട്ടിലെത്തിയത് കുടുംബ പ്രശ്നങ്ങള്‍ നിലനിന്നിരുന്നു അവിഹിത ബന്ധമാണ് തര്‍ക്കങ്ങള്‍ക്ക് കാരണമെന്ന് പറയുന്നു. ഏകമകള്‍ നേഹയും ഇവരോടൊപ്പമാണ് കിടന്നിരുന്നത് ബഹളം കേട്ട് നോക്കിയ നേഹ വെട്ടുകത്തി ഉപയോഗിച്ച് ജിഷയെ വെട്ടുന്നതാണ് കണ്ടത് ഇതുകണ്ട നേഹ ബോധരഹിതയായി ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചിറളയം ബഥനി സ്കൂള്‍ ഒമ്പതാം ക്ലാസ്സ് വിദ്യാര്‍ത്ഥിയാണ് നേഹ. ബഹളം കേട്ടെത്തിയ ബന്ധുക്കള്‍ ജിഷയെ കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല ജിഷയുടെ മേല്‍ 19 വെട്ടുകളേറ്റിട്ടുണ്ട് പ്രതി സംഭവശേഷം കുന്നംകുളം സ്റ്റേഷനിലെത്തി കീഴടങ്ങി.
കുന്നംകുളം ഡി വൈ എസ് പി പി വിശ്വംബരന്, സി ഐ രാജേഷ് കെ മേനോന്. സ്പഷല് ബ്രാഞ്ച് ഡി വൈ എസ് പി കെ കെ രവീന്ദ്രന് എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്ത് തെളിവെടുപ്പ് നടത്തി. മുളകുന്നത്തുകാവ് മെഡിക്കല്‍ കോളേജില്‍ പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മൃദദേഹം ആനായക്കലില്‍ പൊതു ദര്‍ശനത്തിന് ശേഷം തൃത്താലയിലേക്ക് കൊണ്ടു പോയി. ചന്ദ്രികയാണ് ജിഷയുടെ മാതാവ്. സഹോദരങ്ങള്‍ പ്രസാദ്, ഷീജ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: