തൃശൂര്‍: തൃശൂര്‍പൂരം ഉള്‍പ്പടെയുള്ള ഉത്സവാഘോഷങ്ങളുടെ നടത്തിപ്പ് സംബന്ധിച്ച് വീണ്ടും ആശങ്ക. കഴിഞ്ഞദിവസം കളക്ടറുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലുണ്ടായ തീരുമാനങ്ങള്‍ ലംഘിക്കപ്പെട്ടതോടെയാണിത്.
ഉത്രാളിക്കാവ് പൂരത്തിന്റെ എഴുന്നള്ളിപ്പിനും വെടിക്കെട്ടിനും അധികൃതര്‍ നിയന്ത്രണം ഏര്‍പ്പെടുത്തി. ഇതോടെ തൃശൂര്‍-ആറാട്ടുപുഴ പൂരങ്ങളുള്പ്പടെ ജില്ലയിലെ പ്രസിദ്ധമായ ഉത്സവാഘോഷങ്ങള്‍ സംബന്ധിച്ചെല്ലാം ആശങ്ക ഉയര്‍ന്നിട്ടുണ്ട്. കളക്ടറുടെ മുകളില്‍ ആരൊക്കെയോ സമ്മര്‍ദ്ദം ചെലുത്തുന്നുവെന്നാണ് ഈ നടപടികള്‍ വ്യക്തമാക്കുന്നതെന്ന് ഫെസ്റ്റിവെല്‍ കോഡിനേഷന്‍ കമ്മിറ്റി ഭാരവാഹികള്‍ പറഞ്ഞു. ഇത്തരം നിലപാട് തുടരുന്ന സാഹചര്യത്തില്‍ ശക്തമായ ജനകീയ സമരത്തിനൊരുങ്ങുകയാണ് ഫെസ്റ്റിവല്‍ കോഡിനേഷന്‍ കമ്മിറ്റി. വരും ദിവസങ്ങളില്‍ പൂരപ്രേമികളെയും വിവിധ ക്ഷേത്രങ്ങളിലെ സംഘാടകസമിതികളേയും സംഘടിപ്പിച്ച് ജനകീയ സമരം ആരംഭിക്കുമെന്ന് ഫെസ്റ്റിവെല്‍ കോഡിനേഷന്‍ കമ്മിറ്റി വക്താക്കള്‍ പറഞ്ഞു.
വടക്കാഞ്ചേരി: ഉത്രാളിക്കാവ് പൂരവെടിക്കെട്ട് വീണ്ടും പ്രതിസന്ധിയില്‍. കല്ക്ടര്‍ എ. കൗശികന്റെ നേതൃത്വത്തില്‍ നടന്ന ചര്ച്ചയില്ഉരുത്തിരിഞ്ഞ ധാരണകള്‍ പോലീസ്ലംഘിക്കുന്നതായിആരോപിച്ച് ദേശകമ്മിറ്റികള്‍ രംഗത്തെത്തി.
പോലീസ് ദ്രോഹനടപടികള്സ്വീകരിക്കുകയുംഉത്സവങ്ങളെ തകര്‍ക്കാന്‍ ഗൂഢപദ്ധതികള്‍ ആസൂത്രണംചെയ്യുകയാണെന്നും പൂരംകോര്ഡിനേഷന് കമ്മിറ്റി പ്രസിഡന്റ്ആരോപിച്ചു. പതിനഞ്ച് കിലോ കരിമരുന്നിനപ്പുറംകത്തിച്ചാല്കേസെടുക്കുമെന്ന്വടക്കാഞ്ചേരി പോലീസ് ഭീഷണിപ്പെടുത്തുകയാണെന്നുംഇതുമൂലംവെടിക്കെട്ട് നടത്താന്‍ കഴിയാത്ത സാഹചര്യമാണെന്നും പൂരകമ്മിറ്റികള്‍ പറയുന്നു. ഇതില്‍ പ്രതിഷേധിച്ച് പറപുറപ്പാട് ദിനമായ ഇന്ന് ഊത്രാളിക്കാവ് ക്ഷേത്രസന്നിധിയില്‍ ജനകീയക്കൂട്ടായ്മയുടെ നേതൃത്വത്തില്‍ ഏകദിന ഉപവാസസമരം നടത്തും. രാവിലെ 9.00 മുതല്‍വൈകിട്ട് 5.00 മണിവരെയാണ് ഉപവാസസമരം. അനില്അക്കരഎം.എല്‍.എ. ഉദ്ഘാടനം ചെയ്യും. ബി.ജെ.പി. ജില്ലാ പ്രസിഡന്റ് എ. നാഗേഷ്, രാഹുല്ഈശ്വര്എന്നിവര് പങ്കെടുക്കും. അതിനിടെഎ.ഡി.എം. ഇന്നലെകാലത്ത് ക്ഷേത്രത്തിലെത്തിസ്ഥലംഅളന്ന്റിപ്പോര്ട്ട്തയ്യാറാക്കി. അനുമതിക്കായിഅന്തിമശ്രമം നടത്തിവരികയാണെന്നും പൂരംകോ-ഓര്‍ഡിനേറ്റര്‍ പി.ആര്. സേതുമാധവന് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: