ചാലക്കുടി: വൈദ്യൂത ഉത്പാദനം വര്‍ദ്ധിപ്പിച്ച് ചാലക്കുടി പുഴയിലെ ജലനിരപ്പ് ഉയര്‍ത്തണമെന്ന ആവശ്യം കെ.എസ്.ഇ.ബി അംഗീകരിക്കാന്‍ തയ്യാറാവാത്തത് വലിയ പ്രതിസന്ധി സൃഷ്ടിക്കുന്നതായി ചാലക്കുടി പുഴ സംരക്ഷണ സമിതി .പ്രതിദിനം ഒരു ദശ ലക്ഷം ഘന മീറ്റര്‍ ജലം ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് ജലസേചന വകുപ്പ് സംസ്ഥാന വൈദ്യൂതി ബോര്‍ഡിന് കത്ത് നല്‍കിയിരുന്നു.ഇത്തരത്തില്‍ ജലം ലഭിക്കുകയാണെങ്കില്‍ അതില്‍ സെക്കന്റില്‍ 1500 ലിറ്ററോളം തുമ്പൂര്‍മുഴിയില്‍ നിന്ന് പുഴയിലേക്ക് തുറന്ന് വിട്ടു കൊണ്ട് പുഴയിലെജലവിതാനം നില നിര്‍ത്താം.ബാക്കി വരുന്ന നീരൊഴുക്ക് തുമ്പൂര്‍മുഴിയില്‍ നിന്നും വ്യത്യസ്ത നിരക്കില്‍ ഇടതു -വലതു കര കനാലുകളിലൂടെ തുറന്നു വിട്ട് ചാലക്കുടി പുഴയിലെ ജലദൗര്‍ലഭ്യം വലിയൊരു അളവ് വരെ കുറക്കാമെന്ന് പ്രതീക്ഷിച്ചിരുന്നു.എന്നാല്‍ മൂന്നിലൊന്ന് വെള്ളം മാത്രമേ ബോര്‍ഡ് നല്കിയുള്ളൂ.വൈകുന്നേരങ്ങളിലെ പീക്ക് സമയങ്ങളില്‍ അധികം നീരൊഴുക്കും പകല്‍ കുറഞ്ഞ നീരൊഴുക്കും ആണ് ഉണ്ടായിരുന്നത്.രാത്രി കാലങ്ങളില്‍ മിക്കപ്പോഴും,വൈദ്യുതി ഉത്പാദിച്ചിരുന്നില്ല.ചില ദിവസങ്ങളില്‍ പകലും വെള്ളം ഇല്ലാതിരുന്നിട്ടുണ്ട്.ഇത് ജലക്ഷാമം രൂക്ഷമാക്കുകയും ലിഫറ്റ് ഇറിഗേഷന്‍ പദ്ധതികള്‍ക്കും പ്രവര്‍ത്തനം നിര്‍ത്തി വെക്കേണ്ടി വരികയും ചെയ്തു.കണക്കന് കടവിന് മുകളില്‍ പാറക്കടവ് വരെ പുഴയില്‍ ഉപ്പു കലര്‍ന്നതും ഷട്ടര്‍ തകരാറിനൊപ്പം പുഴയിലെ നീരൊഴുക്ക് നിലച്ചതും ജലക്ഷാമം രൂക്ഷമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: