Saturday, April 18, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

സര്‍ക്കാരിന്റെ മൂക്കിനുതാഴെ ചെങ്ങറ സമരപോരാളികള്‍ക്ക് നരകയാതന

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 17, 2017, 10:51 pm IST
in Thiruvananthapuram

വിളപ്പില്‍: ”കാടിറങ്ങി വന്നത് പട്ടിണികിടന്ന് ചാകാനാണോ…? തലചായ്‌ക്കാന്‍ ഒരുപിടി മണ്ണ് ചോദിച്ച ഞങ്ങളെ കൊല്ലാക്കൊല ചെയ്യുകയാണ് സര്‍ക്കാര്‍. ഞങ്ങളും മനുഷ്യരാണ്. മൊട്ടക്കുന്നില്‍ ഭൂമി തന്ന് ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ പറ്റിച്ചു. ഒപ്പമുണ്ടെന്ന് മോഹിപ്പിച്ച കമ്മ്യൂണിസ്റ്റുകാര്‍ അധികാരത്തിലെത്തിയപ്പോള്‍ ഞങ്ങളെ മറന്നു. ഇതാണോ നാടിന്റെ നീതി…”. ചോദ്യം ചെങ്ങറ സമരത്തില്‍ വീറോടെ പൊരുതിയ ദളിതരുടേതാണ്. സെക്രട്ടേറിയറ്റിനു മുന്നിലെ സമരക്കുടിലില്‍ നിന്ന് അവരെത്തിയത് ഇല്ലായ്‌മകളുടെ ദുരിതക്കുടിലിലേക്ക്. ചെങ്ങറ ഭൂസമരത്തില്‍ പങ്കെടുത്ത പത്ത് ദളിത് കുടുംബങ്ങളാണ് പട്ടിണിയും പരിവട്ടവുമായി മൂക്കുന്നിമലയുടെ അടിവാരത്ത് കുടിലുകള്‍ കെട്ടി പാര്‍ക്കുന്നത്.

2015 ലാണ് യുഡിഎഫ് സര്‍ക്കാര്‍ ചെങ്ങറ സമരക്കാര്‍ക്ക് ഭൂമി പതിച്ചുനല്‍കാന്‍ തീരുമാനിച്ചത്. ഓരോ കുടുംബങ്ങള്‍ക്കും 25 മുതല്‍ ഒരേക്കര്‍ ഭൂമി വരെയായിരുന്നു വാഗ്ദാനം. സര്‍ക്കാര്‍ തീരുമാനത്തെ തുടര്‍ന്ന് 1,495 ദളിത് കുടുംബങ്ങള്‍ കിടപ്പാടത്തിന് നടത്തിവന്ന സമരം ഉപേക്ഷിച്ചു. എന്നാല്‍ പിന്നീടാണ് അവര്‍ക്ക് സര്‍ക്കാരിന്റെ ചതി ബോദ്ധ്യപ്പെട്ടത്. വാസയോഗ്യമല്ലാത്ത കുന്നിന്‍മുകളിലും പാറക്കൂട്ടങ്ങള്‍ക്ക് നടുവിലുമുള്ള റവന്യു പുറമ്പോക്കുകളായിരുന്നു ഇവര്‍ക്കായി സര്‍ക്കാര്‍ വീതിച്ചു നല്‍കിയത്. കണ്ണൂര്‍, കാസര്‍കോട്, ഇടുക്കി ജില്ലകളില്‍ നല്‍കിയ ഭൂമി ഏറ്റെടുക്കാന്‍ തയ്യാറാകാതെ മഹാഭൂരിപക്ഷവും ചെങ്ങറയിലേക്ക് മടങ്ങി.

പത്ത് കുടുംബങ്ങള്‍ക്ക് പള്ളിച്ചല്‍ പഞ്ചായത്തിലെ മൂക്കുന്നിമലയ്‌ക്ക് സമീപം വെള്ളൂര്‍കോണത്തുള്ള റവന്യു പുറമ്പോക്കില്‍ നിന്ന് പത്ത് സെന്റ് വീതം നല്‍കി. സമരം അവസാനിപ്പിച്ച് തലസ്ഥാന ജില്ലയില്‍ കിട്ടിയ ഭൂമിയില്‍ പാര്‍പ്പ് തുടങ്ങിക്കോ എല്ലാം ഞങ്ങള്‍ ശരിയാക്കിത്തരാമെന്ന് ഉറപ്പുനല്‍കാന്‍ ഒരുപാട് നേതാക്കളുണ്ടായിരുന്നു അന്ന്. ഈ പത്ത് കുടുംബങ്ങളും തങ്ങള്‍ക്ക് കിട്ടിയ സ്ഥലത്ത് ഒന്നരവര്‍ഷം മുമ്പ് ചെറുകുടിലുകള്‍ കെട്ടി പാര്‍പ്പ് തുടങ്ങി. ഇവരുടെ അവസ്ഥ ഇന്ന് പരിതാപകരമാണ്. ഓലയും പ്ലാസ്റ്റിക് ഷീറ്റുകളും കൊണ്ട് മറച്ചുണ്ടാക്കിയ കുടിലുകളില്‍ ദിവസങ്ങള്‍ കൂടുമ്പോഴാണ് അടുപ്പെരിയുന്നത്. വിധവകളും വൃദ്ധരും രോഗികളുമാണ് കുടുംബനാഥര്‍. ജോലിയില്ല, മറ്റ് വരുമാനങ്ങള്‍ ഒന്നുമില്ല. പട്ടിണി മാത്രം കൂട്ട്.

മൂന്നുലക്ഷം വീതം വീടുവയ്‌ക്കാന്‍ നല്‍കുമെന്ന് ഭൂമി നല്‍കുമ്പോള്‍ ഇവര്‍ക്ക് സര്‍ക്കാര്‍ ഉറപ്പുനല്‍കിയിരുന്നു. അതും പാലിക്കപ്പെട്ടില്ല. കുടിലിലുള്ളവരുടെ ദൈന്യതയറിഞ്ഞ് മാതാ അമൃതാനന്ദമയി മഠം കക്കൂസുകളും ഒരു പൊതുകിണറും ഒരുവര്‍ഷം മുമ്പ് നിര്‍മിച്ചു നല്‍കി. വേനല്‍ കടുത്തതോടെ ഈ കിണറിലിപ്പോള്‍ വെള്ളവുമില്ല.

അടച്ചുറപ്പുള്ള വീട്, വൈദ്യുതി, റേഷന്‍കാര്‍ഡ് ഇവയൊക്കെ സ്വപ്‌നം കാണുകയാണിവര്‍. തെരുവുനായ്‌ക്കളുടെ ശല്യം രൂക്ഷമായ ഇവിടെ ചെറ്റക്കുടിലില്‍ പ്രാണഭയത്തോടെയാണ് ഇവരുടെ വാസം. സര്‍ക്കാര്‍ നല്‍കിയ വാക്ക് വിശ്വസിച്ച് പലരും നാട്ടില്‍ ബന്ധുക്കള്‍ക്കൊപ്പം നിര്‍ത്തിയിരുന്ന മക്കളെ ഇവിടേക്ക് കൊണ്ടുവന്നു. ഈ കുട്ടികളെ സ്‌കൂളില്‍ ചേര്‍ക്കാന്‍ പോലും കഴിയാതെ വിധിയെ പഴിക്കുകയാണ് ഈ പാവങ്ങള്‍. ഇടതുസര്‍ക്കാര്‍ വന്നാല്‍ ദളിതരുടെ ജീവിതം പച്ചപിടിക്കുമെന്ന് ആരൊക്കെയോ ഇവരെ പറഞ്ഞുപഠിപ്പിച്ചിരുന്നു. അതൊക്കെ തങ്ങളെ കബളിപ്പിക്കാനായിരുന്നെന്ന് തിരിച്ചറിയുകയാണിവര്‍.

 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ഐ സി യു തുണികൊണ്ടു മറച്ച് മറച്ചതില്‍ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷന്‍

Kerala

‘ സംഘിയും, ഹിന്ദുവുമൊക്കെ ഉണർന്നല്ലോ ‘ ; ഹിന്ദു വിശ്വാസങ്ങളെ മുറുകെ പിടിച്ച് സംസാരിച്ച ഉണ്ണിമുകുന്ദനെതിരെ ഇടത്- ജിഹാദി സംഘങ്ങൾ

India

ഹോര്‍മുസ് കടലിടുക്കില്‍ ഭാരതത്തിന്റെ കപ്പലുകള്‍ക്ക് നേരെ ഇറാന്‍ വെടിയുതിര്‍ത്തു, ഇറാന്‍ അംബാസഡറെ വിളിച്ചു വരുത്തി വിദേശ മന്ത്രാലയം

World

ഹോര്‍മുസ് കടലിടുക്ക് വീണ്ടും ഇറാന്‍ അടച്ചു; അമേരിക്കയുടെ നാവിക ഉപരോധം പിന്‍വലിക്കാത്തതുകൊണ്ടെന്ന് വിശദീകരണം

Kerala

ലോണ്‍ ആപ്പുകാരുടെ ഭീഷണിയെ തുടര്‍ന്ന് യുവാവിനെ കാണാതായെന്ന് പരാതി, സംഭവം കോഴിക്കോട്

പുതിയ വാര്‍ത്തകള്‍

നോയിഡ കലാപത്തിന്റെ മുഖ്യസൂത്രധാരൻ ആദിത്യ ആനന്ദ് തമിഴ്‌നാട്ടിൽ നിന്ന് അറസ്റ്റിൽ ; ആദിത്യയ്‌ക്ക് തീവ്ര ഇടതുപക്ഷ സംഘടനയുമായി ബന്ധം

അധിനിവേശകര്‍ അവരുടെ പ്രവൃത്തികളെ ന്യായീകരിക്കുന്ന രീതിയില്‍ ചരിത്രം എഴുതി: ഭാരതചരിത്രത്തെ പുനഃപരിശോധിക്കണമെന്ന് ഗവര്‍ണര്‍

കണ്ണൂരില്‍ സുഹൃത്തിനെ തലക്കടിച്ച് വീഴ്‌ത്തി രക്ഷപ്പെടാനുളള ശ്രമത്തിനിടെ യുവാവ് ട്രെയിന്‍ തട്ടി മരിച്ചു

യോഗിയെ വിറപ്പിച്ചുവെന്ന തലക്കെട്ടില്‍ മാധ്യമവും മീഡിയവണ്ണും പ്രചരിപ്പിക്കുന്ന വീഡിയോയുടെയും ഗ്രാഫിക്സിന്‍റെയും ചിത്രം (ഇടത്ത്)

നോയിഡയിലെ തൊഴിലാളികള്‍ യോഗി ആദിത്യനാഥിനെ വിറപ്പിച്ചുവെന്ന് മാധ്യമം ദിനപത്രം; വിറച്ചത് ജയിലിലായ സിഐടിയു നേതാക്കളെന്ന് മറുപടി

‘ മുസ്ലീങ്ങൾ അല്ലാത്തവരും ഖുറാൻ വായിക്കണം , അള്ളാഹുവിന്റെ അനുഗ്രഹം ലഭിച്ചാൽ നിങ്ങൾക്കും ഇസ്ലാമിൽ വിശ്വസിക്കാം ‘ ; മുംതാസ്

ടോയ് കാർ ഉപയോഗിച്ച് വൻ സ്ഫോടനങ്ങൾ നടത്താനുള്ള പദ്ധതി തടഞ്ഞ് ദൽഹി പോലീസ്; നാല് ഭീകരർ അറസ്റ്റിൽ

കലാപത്തിന് പിന്നിൽ ഉണ്ടായിരുന്ന 203 കരാറുകാരുടെ ലൈസൻസുകൾ റദ്ദാക്കി യോഗി സർക്കാർ ; കരിമ്പട്ടികയിൽ പെടുത്തി

ജാൻ അബുദാബി, ബിന്ദുവേണു

മാലി മാധവൻ നായർ ബാലപുരസ്കാര സമർപ്പണം ഏപ്രിൽ 23ന്

10 മില്യൺ കാഴ്ചക്കാരെയും പിന്നിട്ട് നിഖിൽ- ഭരത് കൃഷ്ണമാചാരി പാൻ ഇന്ത്യൻ ചിത്രം സ്വയംഭൂവിലെ “വാ വാ വീരവ” ഗാനം

വേനല്‍ക്കാലം: ജ്യൂസ് കടകളിലും കുപ്പിവെള്ളത്തിലും പ്രത്യേക പരിശോധന, 510 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.