Monday, July 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

സര്‍ക്കാരിന്റെ മൂക്കിനുതാഴെ ചെങ്ങറ സമരപോരാളികള്‍ക്ക് നരകയാതന

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 17, 2017, 10:51 pm IST
in Thiruvananthapuram

വിളപ്പില്‍: ”കാടിറങ്ങി വന്നത് പട്ടിണികിടന്ന് ചാകാനാണോ…? തലചായ്‌ക്കാന്‍ ഒരുപിടി മണ്ണ് ചോദിച്ച ഞങ്ങളെ കൊല്ലാക്കൊല ചെയ്യുകയാണ് സര്‍ക്കാര്‍. ഞങ്ങളും മനുഷ്യരാണ്. മൊട്ടക്കുന്നില്‍ ഭൂമി തന്ന് ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ പറ്റിച്ചു. ഒപ്പമുണ്ടെന്ന് മോഹിപ്പിച്ച കമ്മ്യൂണിസ്റ്റുകാര്‍ അധികാരത്തിലെത്തിയപ്പോള്‍ ഞങ്ങളെ മറന്നു. ഇതാണോ നാടിന്റെ നീതി…”. ചോദ്യം ചെങ്ങറ സമരത്തില്‍ വീറോടെ പൊരുതിയ ദളിതരുടേതാണ്. സെക്രട്ടേറിയറ്റിനു മുന്നിലെ സമരക്കുടിലില്‍ നിന്ന് അവരെത്തിയത് ഇല്ലായ്‌മകളുടെ ദുരിതക്കുടിലിലേക്ക്. ചെങ്ങറ ഭൂസമരത്തില്‍ പങ്കെടുത്ത പത്ത് ദളിത് കുടുംബങ്ങളാണ് പട്ടിണിയും പരിവട്ടവുമായി മൂക്കുന്നിമലയുടെ അടിവാരത്ത് കുടിലുകള്‍ കെട്ടി പാര്‍ക്കുന്നത്.

2015 ലാണ് യുഡിഎഫ് സര്‍ക്കാര്‍ ചെങ്ങറ സമരക്കാര്‍ക്ക് ഭൂമി പതിച്ചുനല്‍കാന്‍ തീരുമാനിച്ചത്. ഓരോ കുടുംബങ്ങള്‍ക്കും 25 മുതല്‍ ഒരേക്കര്‍ ഭൂമി വരെയായിരുന്നു വാഗ്ദാനം. സര്‍ക്കാര്‍ തീരുമാനത്തെ തുടര്‍ന്ന് 1,495 ദളിത് കുടുംബങ്ങള്‍ കിടപ്പാടത്തിന് നടത്തിവന്ന സമരം ഉപേക്ഷിച്ചു. എന്നാല്‍ പിന്നീടാണ് അവര്‍ക്ക് സര്‍ക്കാരിന്റെ ചതി ബോദ്ധ്യപ്പെട്ടത്. വാസയോഗ്യമല്ലാത്ത കുന്നിന്‍മുകളിലും പാറക്കൂട്ടങ്ങള്‍ക്ക് നടുവിലുമുള്ള റവന്യു പുറമ്പോക്കുകളായിരുന്നു ഇവര്‍ക്കായി സര്‍ക്കാര്‍ വീതിച്ചു നല്‍കിയത്. കണ്ണൂര്‍, കാസര്‍കോട്, ഇടുക്കി ജില്ലകളില്‍ നല്‍കിയ ഭൂമി ഏറ്റെടുക്കാന്‍ തയ്യാറാകാതെ മഹാഭൂരിപക്ഷവും ചെങ്ങറയിലേക്ക് മടങ്ങി.

പത്ത് കുടുംബങ്ങള്‍ക്ക് പള്ളിച്ചല്‍ പഞ്ചായത്തിലെ മൂക്കുന്നിമലയ്‌ക്ക് സമീപം വെള്ളൂര്‍കോണത്തുള്ള റവന്യു പുറമ്പോക്കില്‍ നിന്ന് പത്ത് സെന്റ് വീതം നല്‍കി. സമരം അവസാനിപ്പിച്ച് തലസ്ഥാന ജില്ലയില്‍ കിട്ടിയ ഭൂമിയില്‍ പാര്‍പ്പ് തുടങ്ങിക്കോ എല്ലാം ഞങ്ങള്‍ ശരിയാക്കിത്തരാമെന്ന് ഉറപ്പുനല്‍കാന്‍ ഒരുപാട് നേതാക്കളുണ്ടായിരുന്നു അന്ന്. ഈ പത്ത് കുടുംബങ്ങളും തങ്ങള്‍ക്ക് കിട്ടിയ സ്ഥലത്ത് ഒന്നരവര്‍ഷം മുമ്പ് ചെറുകുടിലുകള്‍ കെട്ടി പാര്‍പ്പ് തുടങ്ങി. ഇവരുടെ അവസ്ഥ ഇന്ന് പരിതാപകരമാണ്. ഓലയും പ്ലാസ്റ്റിക് ഷീറ്റുകളും കൊണ്ട് മറച്ചുണ്ടാക്കിയ കുടിലുകളില്‍ ദിവസങ്ങള്‍ കൂടുമ്പോഴാണ് അടുപ്പെരിയുന്നത്. വിധവകളും വൃദ്ധരും രോഗികളുമാണ് കുടുംബനാഥര്‍. ജോലിയില്ല, മറ്റ് വരുമാനങ്ങള്‍ ഒന്നുമില്ല. പട്ടിണി മാത്രം കൂട്ട്.

മൂന്നുലക്ഷം വീതം വീടുവയ്‌ക്കാന്‍ നല്‍കുമെന്ന് ഭൂമി നല്‍കുമ്പോള്‍ ഇവര്‍ക്ക് സര്‍ക്കാര്‍ ഉറപ്പുനല്‍കിയിരുന്നു. അതും പാലിക്കപ്പെട്ടില്ല. കുടിലിലുള്ളവരുടെ ദൈന്യതയറിഞ്ഞ് മാതാ അമൃതാനന്ദമയി മഠം കക്കൂസുകളും ഒരു പൊതുകിണറും ഒരുവര്‍ഷം മുമ്പ് നിര്‍മിച്ചു നല്‍കി. വേനല്‍ കടുത്തതോടെ ഈ കിണറിലിപ്പോള്‍ വെള്ളവുമില്ല.

അടച്ചുറപ്പുള്ള വീട്, വൈദ്യുതി, റേഷന്‍കാര്‍ഡ് ഇവയൊക്കെ സ്വപ്‌നം കാണുകയാണിവര്‍. തെരുവുനായ്‌ക്കളുടെ ശല്യം രൂക്ഷമായ ഇവിടെ ചെറ്റക്കുടിലില്‍ പ്രാണഭയത്തോടെയാണ് ഇവരുടെ വാസം. സര്‍ക്കാര്‍ നല്‍കിയ വാക്ക് വിശ്വസിച്ച് പലരും നാട്ടില്‍ ബന്ധുക്കള്‍ക്കൊപ്പം നിര്‍ത്തിയിരുന്ന മക്കളെ ഇവിടേക്ക് കൊണ്ടുവന്നു. ഈ കുട്ടികളെ സ്‌കൂളില്‍ ചേര്‍ക്കാന്‍ പോലും കഴിയാതെ വിധിയെ പഴിക്കുകയാണ് ഈ പാവങ്ങള്‍. ഇടതുസര്‍ക്കാര്‍ വന്നാല്‍ ദളിതരുടെ ജീവിതം പച്ചപിടിക്കുമെന്ന് ആരൊക്കെയോ ഇവരെ പറഞ്ഞുപഠിപ്പിച്ചിരുന്നു. അതൊക്കെ തങ്ങളെ കബളിപ്പിക്കാനായിരുന്നെന്ന് തിരിച്ചറിയുകയാണിവര്‍.

 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഭീകരന്‍ സൈനികനായി മാറി, അവസാനം ഇന്ത്യയ്‌ക്കായി വീരമൃത്യു , ഇതാണ് ലാന്‍സ് നായിക് നാസിര്‍ അഹമ്മദ് വാനി

Kerala

ശ്വേതാമേനോനെതിരെ ജിഹാദി, അദാനി, സംഘപരിവാര്‍ ആരോപണങ്ങള്‍ ചാര്‍ത്തിയ മാലാ പാര്‍വ്വതിയുടെ ഇടത് രാഷ്‌ട്രീയപാശ്ചത്തലം ചര്‍ച്ചയാകുന്നു

India

രാജ്യത്ത് ആദ്യമായി വഖഫ് ബോർഡിൽ ഹിന്ദുക്കളെ നിയമിച്ച് മധ്യപ്രദേശ് ; മനോജ് മൽപാനിയും , അനിമേഷ് ഭാർഗവയും വഖഫ് ബോർഡിൽ

Kerala

മഞ്ചേരിയില്‍ കാല്‍വെട്ട് ഭീഷണി, കോഴിക്കോട് പരിപാടി നടത്താമെന്നേറ്റ് നൂര്‍ അബ്ദുള്‍ പിന്‍മാറി, ആരിഫ് ഹുസൈന്റെ കോയ കോളിങിനെതിരെ ജിഹാദികള്‍

മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട ശേഷം തന്‍റെ രാഷ്ട്രീയ ഗുരുവായിരുന്ന അന്തരിച്ച കോണ്‍ഗ്രസ് നേതാവ് ജി. കാര്‍ത്തികേയന്‍റെ ഭാര്യ സുരേഖയ്ക്ക് മുന്നില്‍ കണ്ണീര്‍ പൊഴിയ്ക്കുന്ന വി.ഡി. സതീശന്‍ (ഇടത്ത്)
Kerala

സതീശന്‍ തന്റെ ഗുരു ജി. കാര്‍ത്തികേയന്റെ ഭാര്യ സുരേഖയ്‌ക്ക് മുന്നില്‍ നടത്തിയത് കള്ളക്കണ്ണീരോ? എങ്കില്‍ എന്തുകൊണ്ട് മരുമകള്‍ ദിവ്യ എസ് അയ്യരെ മാറ്റി?

പുതിയ വാര്‍ത്തകള്‍

മതത്തെ അടിസ്ഥാനമാക്കിയുള്ള സാമ്പത്തിക സഹായങ്ങൾ ഇനിയില്ല ; മൂന്ന് വിവാഹം കഴിച്ചവർക്കും, കുട്ടികൾക്ക് വാക്സിനേഷൻ നൽകാത്തവർക്കും ആനുകൂല്യങ്ങളില്ല

രാമക്ഷേത്ര സംഭാവന തട്ടിപ്പിൽ എസ് പിയ്‌ക്ക് പങ്ക് ?  ടിനു യാദവ് അഖിലേഷുമായി സംസാരിച്ചത് 900 തവണ : മോഷണം പുറത്ത വന്ന ദിവസവും വിളിച്ചത് അഖിലേഷിനെ

പി‌ഒ‌കെയിൽ സംഘർഷം രൂക്ഷം : പ്രതിഷേധക്കാർക്ക് നേരെ പാക് റേഞ്ചേഴ്‌സ് വെടിയുതിർത്തു , ഒരാൾ മരിച്ചു, നിരവധി പേർക്ക് പരിക്ക്

ടിവികെ മന്ത്രി മകള്‍ക്ക് മയക്കമരുന്ന് നല്‍കിയോ? മന്ത്രി ശരതിനെ മാറ്റാന്‍ മുഖ്യമന്ത്രി വിജയിന് മേല്‍ സമ്മര്‍ദ്ദം ചെലുത്തി ഡിഎംകെ

പ്രാണപ്രതിഷ്ഠ ബഹിഷ്ക്കരിച്ചവർ ഇന്ന് രാമന് വേണ്ടി കരയുന്നു ; ബാബറി മസ്ജിദ് ഉയരണമെന്ന് വാദിച്ച നെഹ്രുവിന്റെ പിന്മുറക്കാർ ഇന്ന് ‘ തികഞ്ഞ രാമഭക്തർ ‘

പാകിസ്ഥാനിൽ 72 പേരുടെ മരണത്തിന് ഉത്തരവാദി 11 വയസ്സുള്ള ആൺകുട്ടി : ഞെട്ടിക്കുന്ന സംഭവത്തിൽ വൻ ട്വിസ്റ്റ് ; കേസ് കോടതിയിൽ പരിഗണിക്കും

തീവ്രവാദത്തെ നെഞ്ചിലേറ്റിയ പാകിസ്ഥാൻ ഒരിക്കലും നേരെയാകില്ല , ഇപ്പോൾ കൂട്ടുപിടിച്ചത് ഐസിസിനെ : ലക്ഷ്യം ഇന്ത്യയും അഫ്ഗാനിസ്ഥാനുമെന്ന് റിപ്പോർട്ട്

വി വി രാജേഷ് തിരുവനന്തപുരം നഗരത്തിന്റെ മുഖച്ഛായ മാറ്റും ; ഒരു മേയർ ഉണ്ടെന്ന ഫീൽ വന്നത് ഇപ്പോഴാണെന്ന് ഫക്രുദീൻ അലി

നുഴഞ്ഞുകയറ്റക്കാരെയും കള്ളപ്രമാണങ്ങള്‍ ചമയ്‌ക്കുന്നവരെയും പിടിക്കാന്‍ ഡിജിപിമാരുടെ യോഗം വിളിച്ച് അമിത് ഷാ, ഇന്ത്യയിലെ ചൈനക്കാരെയും പൂട്ടും

ചത്ത സമ്പദ്‍വ്യവസ്ഥയെന്ന് പറഞ്ഞപ്പോൾ മോദിയെ പുച്ഛിച്ചു : ഇന്ത്യയെപ്പോലെ വളരണമെന്ന് പറഞ്ഞത് കേട്ടതുമില്ല : രാഹുലും ,കൂട്ടരും വെറുക്കുന്നത് ഇന്ത്യയെയോ ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.