Monday, August 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

സര്‍ക്കാരിന്റെ മൂക്കിനുതാഴെ ചെങ്ങറ സമരപോരാളികള്‍ക്ക് നരകയാതന

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 17, 2017, 10:51 pm IST
in Thiruvananthapuram

വിളപ്പില്‍: ”കാടിറങ്ങി വന്നത് പട്ടിണികിടന്ന് ചാകാനാണോ…? തലചായ്‌ക്കാന്‍ ഒരുപിടി മണ്ണ് ചോദിച്ച ഞങ്ങളെ കൊല്ലാക്കൊല ചെയ്യുകയാണ് സര്‍ക്കാര്‍. ഞങ്ങളും മനുഷ്യരാണ്. മൊട്ടക്കുന്നില്‍ ഭൂമി തന്ന് ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ പറ്റിച്ചു. ഒപ്പമുണ്ടെന്ന് മോഹിപ്പിച്ച കമ്മ്യൂണിസ്റ്റുകാര്‍ അധികാരത്തിലെത്തിയപ്പോള്‍ ഞങ്ങളെ മറന്നു. ഇതാണോ നാടിന്റെ നീതി…”. ചോദ്യം ചെങ്ങറ സമരത്തില്‍ വീറോടെ പൊരുതിയ ദളിതരുടേതാണ്. സെക്രട്ടേറിയറ്റിനു മുന്നിലെ സമരക്കുടിലില്‍ നിന്ന് അവരെത്തിയത് ഇല്ലായ്‌മകളുടെ ദുരിതക്കുടിലിലേക്ക്. ചെങ്ങറ ഭൂസമരത്തില്‍ പങ്കെടുത്ത പത്ത് ദളിത് കുടുംബങ്ങളാണ് പട്ടിണിയും പരിവട്ടവുമായി മൂക്കുന്നിമലയുടെ അടിവാരത്ത് കുടിലുകള്‍ കെട്ടി പാര്‍ക്കുന്നത്.

2015 ലാണ് യുഡിഎഫ് സര്‍ക്കാര്‍ ചെങ്ങറ സമരക്കാര്‍ക്ക് ഭൂമി പതിച്ചുനല്‍കാന്‍ തീരുമാനിച്ചത്. ഓരോ കുടുംബങ്ങള്‍ക്കും 25 മുതല്‍ ഒരേക്കര്‍ ഭൂമി വരെയായിരുന്നു വാഗ്ദാനം. സര്‍ക്കാര്‍ തീരുമാനത്തെ തുടര്‍ന്ന് 1,495 ദളിത് കുടുംബങ്ങള്‍ കിടപ്പാടത്തിന് നടത്തിവന്ന സമരം ഉപേക്ഷിച്ചു. എന്നാല്‍ പിന്നീടാണ് അവര്‍ക്ക് സര്‍ക്കാരിന്റെ ചതി ബോദ്ധ്യപ്പെട്ടത്. വാസയോഗ്യമല്ലാത്ത കുന്നിന്‍മുകളിലും പാറക്കൂട്ടങ്ങള്‍ക്ക് നടുവിലുമുള്ള റവന്യു പുറമ്പോക്കുകളായിരുന്നു ഇവര്‍ക്കായി സര്‍ക്കാര്‍ വീതിച്ചു നല്‍കിയത്. കണ്ണൂര്‍, കാസര്‍കോട്, ഇടുക്കി ജില്ലകളില്‍ നല്‍കിയ ഭൂമി ഏറ്റെടുക്കാന്‍ തയ്യാറാകാതെ മഹാഭൂരിപക്ഷവും ചെങ്ങറയിലേക്ക് മടങ്ങി.

പത്ത് കുടുംബങ്ങള്‍ക്ക് പള്ളിച്ചല്‍ പഞ്ചായത്തിലെ മൂക്കുന്നിമലയ്‌ക്ക് സമീപം വെള്ളൂര്‍കോണത്തുള്ള റവന്യു പുറമ്പോക്കില്‍ നിന്ന് പത്ത് സെന്റ് വീതം നല്‍കി. സമരം അവസാനിപ്പിച്ച് തലസ്ഥാന ജില്ലയില്‍ കിട്ടിയ ഭൂമിയില്‍ പാര്‍പ്പ് തുടങ്ങിക്കോ എല്ലാം ഞങ്ങള്‍ ശരിയാക്കിത്തരാമെന്ന് ഉറപ്പുനല്‍കാന്‍ ഒരുപാട് നേതാക്കളുണ്ടായിരുന്നു അന്ന്. ഈ പത്ത് കുടുംബങ്ങളും തങ്ങള്‍ക്ക് കിട്ടിയ സ്ഥലത്ത് ഒന്നരവര്‍ഷം മുമ്പ് ചെറുകുടിലുകള്‍ കെട്ടി പാര്‍പ്പ് തുടങ്ങി. ഇവരുടെ അവസ്ഥ ഇന്ന് പരിതാപകരമാണ്. ഓലയും പ്ലാസ്റ്റിക് ഷീറ്റുകളും കൊണ്ട് മറച്ചുണ്ടാക്കിയ കുടിലുകളില്‍ ദിവസങ്ങള്‍ കൂടുമ്പോഴാണ് അടുപ്പെരിയുന്നത്. വിധവകളും വൃദ്ധരും രോഗികളുമാണ് കുടുംബനാഥര്‍. ജോലിയില്ല, മറ്റ് വരുമാനങ്ങള്‍ ഒന്നുമില്ല. പട്ടിണി മാത്രം കൂട്ട്.

മൂന്നുലക്ഷം വീതം വീടുവയ്‌ക്കാന്‍ നല്‍കുമെന്ന് ഭൂമി നല്‍കുമ്പോള്‍ ഇവര്‍ക്ക് സര്‍ക്കാര്‍ ഉറപ്പുനല്‍കിയിരുന്നു. അതും പാലിക്കപ്പെട്ടില്ല. കുടിലിലുള്ളവരുടെ ദൈന്യതയറിഞ്ഞ് മാതാ അമൃതാനന്ദമയി മഠം കക്കൂസുകളും ഒരു പൊതുകിണറും ഒരുവര്‍ഷം മുമ്പ് നിര്‍മിച്ചു നല്‍കി. വേനല്‍ കടുത്തതോടെ ഈ കിണറിലിപ്പോള്‍ വെള്ളവുമില്ല.

അടച്ചുറപ്പുള്ള വീട്, വൈദ്യുതി, റേഷന്‍കാര്‍ഡ് ഇവയൊക്കെ സ്വപ്‌നം കാണുകയാണിവര്‍. തെരുവുനായ്‌ക്കളുടെ ശല്യം രൂക്ഷമായ ഇവിടെ ചെറ്റക്കുടിലില്‍ പ്രാണഭയത്തോടെയാണ് ഇവരുടെ വാസം. സര്‍ക്കാര്‍ നല്‍കിയ വാക്ക് വിശ്വസിച്ച് പലരും നാട്ടില്‍ ബന്ധുക്കള്‍ക്കൊപ്പം നിര്‍ത്തിയിരുന്ന മക്കളെ ഇവിടേക്ക് കൊണ്ടുവന്നു. ഈ കുട്ടികളെ സ്‌കൂളില്‍ ചേര്‍ക്കാന്‍ പോലും കഴിയാതെ വിധിയെ പഴിക്കുകയാണ് ഈ പാവങ്ങള്‍. ഇടതുസര്‍ക്കാര്‍ വന്നാല്‍ ദളിതരുടെ ജീവിതം പച്ചപിടിക്കുമെന്ന് ആരൊക്കെയോ ഇവരെ പറഞ്ഞുപഠിപ്പിച്ചിരുന്നു. അതൊക്കെ തങ്ങളെ കബളിപ്പിക്കാനായിരുന്നെന്ന് തിരിച്ചറിയുകയാണിവര്‍.

 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

പ്രധാനമന്ത്രി നരേന്ദ്രമോദി തുടക്കംകുറിച്ച വികസിത ഭാരതത്തിന് ലഹരിമുക്ത യുവത്വം എന്ന പ്രചരണ പരിപാടിയില്‍ പങ്കെടുത്തവര്‍ അമ്മയോടൊപ്പം
Kerala

ലഹരിക്കെതിരെ പോരാട്ടം ശക്തമാക്കണം: മാതാ അമൃതാനന്ദമയി ദേവി

Article

തപസ്വി ഓമലന്റെ സമാധി ദിനം ഇന്ന്; അടിമത്തത്തില്‍ നിന്ന് ആത്മീയ സാധനയിലേക്ക്

India

ദൽഹിയിൽ വിസ നിയമങ്ങൾ ലംഘിച്ച ആറ് ബംഗ്ലാദേശികൾ അറസ്റ്റിൽ : തടങ്കൽ കേന്ദ്രത്തിലേക്ക് അയച്ച് പോലീസ് ; ഉടൻ നാടുകടത്തും

Cricket

കാമുകിക്കൊപ്പം തിരുപ്പതി ക്ഷേത്രദര്‍ശനം നടത്തി ഹാര്‍ദിക് പാണ്ഡ്യ

World

പാകിസ്ഥാനിലെ ഖൈബർ പഖ്തൂൺഖ്വയിൽ സമാധാന റാലിക്കിടെയുണ്ടായ ചാവേർ ബോംബാക്രമണം : അഞ്ച് പോലീസുകാർ ഉൾപ്പെടെ 14 പേർ കൊല്ലപ്പെട്ടു

പുതിയ വാര്‍ത്തകള്‍

ഗ്ലാസ്‌ഗോയില്‍ കോമണ്‍വെല്‍ത്ത് ഗെയിംസിന് സമാപനം; ഭാരതം നാലാം സ്ഥാനത്തേക്ക് കുതിച്ചു; ഓസ്‌ട്രേലിയ ബഹുദൂരം മുന്നില്‍

ദുരിത പെയ്‌ത്ത് തുടരുന്നു , എല്ലാ ജില്ലകളിലും മുന്നറിയിപ്പ് ; വിവിധ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

അപ്രതീക്ഷിത സാമ്പത്തിക സ്രോതസ്സുകൾ തുറക്കപ്പെടും, തന്ത്രപരമായ തീരുമാനങ്ങളും വിജയസാധ്യതകളും: സമ്പൂർണ്ണ രാശിഫലം (03 ഓഗസ്റ്റ് 2026) – AI ജ്യോതിഷം

പൊഴിയൂർ ഉൾപ്പെടെയുള്ള തിരുവനന്തപുരത്തെ ദുരിത കേന്ദ്രങ്ങളിൽ സർക്കാരിന്റെ ഇടപെടൽ ഉണ്ടാകണം;അഡ്വ.എസ്.സുരേഷ്

ഗുജറാത്തികളില്‍ നിന്നും മലയാളി ഏറെ പഠിക്കാനുണ്ട്….മലയാളിയുടെ പൊങ്ങച്ചമെവിടെ? ഗുജറാത്തിയുടെ കരുതല്‍ എവിടെ?

ബിജു മേനോൻ ചിത്രം ‘അവറാച്ചൻ ആൻഡ് സണ്‍സ്’ -പാതി കോമഡിയും പാതി സീരിയസുമായി ബിജുമേനോന്‍ വീണ്ടും..ലക്ഷ്യം കുടുംബപ്രേക്ഷകര്‍

എഥനോള്‍ കാരണം പെട്രോളിന്റെ വില ലിറ്ററിന് 30 രൂപയോളം കുറയ്‌ക്കാന്‍ കഴിഞ്ഞു, അല്ലെങ്കില്‍ പെട്രോള്‍ വില ലിറ്ററിന് 125 ആയേനെ എന്ന് കേന്ദ്രസര്‍ക്കാര്‍

പ്രധാനമന്ത്രി മോദിയെ കളിയാക്കിയ റിപ്പോര്‍ട്ടര്‍ ടിവിയുടെ അരുണ്‍ കുമാറിനെതിരെ പെണ്‍കുട്ടി

മറ്റ് മതങ്ങൾക്കെതിരെ വെറുപ്പ് പഠിപ്പിക്കുന്ന മദ്രസകൾ എന്തിനാണ് ; സ്ത്രീകളെ ലൈംഗിക അടിമകളായി നിർത്തുന്ന മതം ഉപേക്ഷിക്കണം ; തസ്ലീമ നസ്രീൻ

ഒടുവിൽ വിജയം : ബംഗ്ലാദേശിലെ മതമൗലികവാദി സർക്കാർ തുറങ്കിലടച്ച സന്യാസി ചിന്മയ് കൃഷ്ണ പ്രഭുദാസിന് ജാമ്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.