കൊട്ടാരക്കര: ഏഴുവയസ്സുകാരനെ രണ്ടാനമ്മയും അച്ഛനും സുഹൃത്തും ആശുപത്രിയില്‍ വച്ച് മര്‍ദ്ദിച്ചു. ദൃക്സാക്ഷികള്‍ അറിയിച്ചതുനസരിച്ച് പോലീസ് എത്തി അച്ഛനെ കസ്റ്റഡിയില്‍ എടുത്തു. ചെല്‍ഡ്ലൈന്‍ പ്രവര്‍ത്തകര്‍ എത്തി കുട്ടിയെ ഏറ്റെടുത്തു.
ഇന്നലെ രാവിലെ 9 മണിയോടെയാണ് കൊട്ടാരക്കര താലൂക്കാശുപത്രിയിലാണ് സംഭവം. പൂവറ്റൂര്‍ പാത്തല സ്വദേശി തുളസീധരന്‍ ആചാരിയെയാണ് പോലീസ് കസ്റ്റഡിയില്‍ എടുത്തത്. അച്ഛനും രണ്ടാനമ്മയും ചേര്‍ന്ന് കഴിഞ്ഞ രണ്ടുദിവസമായി താലൂക്കാശുപത്രിയില്‍ വച്ച് കുട്ടിയെ പലതവണ മര്‍ദ്ദിക്കുന്നത് ആശുപത്രിയിലുള്ളവര്‍ കണ്ടിരുന്നു. 9ന് രാത്രി മര്‍ദ്ദനമേറ്റ് ചികിത്സയ്ക്കായാണ് രണ്ടാനമ്മ ആശുപത്രിയില്‍ എത്തിയത്.
വെള്ളിയാഴ്ച രാത്രി തുളസീധരന്‍ ആചാരിക്ക് ഒപ്പം എത്തിയ സുഹൃത്ത് നിസ്സാരകാരണം പറഞ്ഞ് കുട്ടിയെ ചെകിട്ടത്ത് അടിക്കുന്നതായി സമീപത്തെ രോഗികളുടെ കൂട്ടിരുപ്പുകാരുടെ ശ്രദ്ധയില്‍പ്പെട്ടു. ഇന്നലെ രാവിലെ ആശുപത്രിയിലെത്തിയ അച്ഛനും പിന്നീട് രണ്ടാനമ്മയും കുട്ടിയെ അടിക്കുന്നതുകണ്ടാണ് സമീപരോഗികളുടെ കൂട്ടിരുപ്പുകാര്‍ പോലീസില്‍ വിവരമറിയിച്ചത്.
രണ്ടാനമ്മ വന്നശേഷം നിസ്സാര കാരണം പറഞ്ഞ് തന്നെ അച്ഛനും രണ്ടാനമ്മയും ചേര്‍ന്ന് മര്‍ദ്ദിച്ചിരുന്നതെന്നും ശാരീരിക പീഡനം ഉണ്ടായിരുന്നെന്നും കുട്ടി ചൈല്ഡ്ലൈന് പ്രവര്‍ത്തകരോട് പറഞ്ഞു. തുളസീധരന്‍ ആചാരിയുടെ ആദ്യഭാര്യയിലെ മകനാണ് മര്‍ദ്ദനമേറ്റ കുട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: