Sunday, May 3, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

അപകടങ്ങള്‍ മാടിവിളിക്കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 31, 2017, 09:41 pm IST
in Vicharam

സര്‍ക്കാര്‍ അനുമതിയോടെ ആണോ എന്ന് അറിയില്ല. റോഡിന്റെ ഇരുവശങ്ങളിലും യാത്രക്കാര്‍ക്കും വാഹനങ്ങള്‍ക്കും മാര്‍ഗതടസ്സവും അപകടങ്ങളും വരുത്തുന്ന ബാനറുകളും പരസ്യബോര്‍ഡുകളും സ്ഥാപിക്കുന്നു. റോഡിന്റെ സൈഡുകളിലും ടെലിഫോണ്‍ പോസ്റ്റ്, ഇലക്ട്രിക്കല്‍ പോസ്റ്റ് എന്നിവയുടെ മുകളിലും പരസ്യബോര്‍ഡുകള്‍ യഥേഷ്ടം തൂക്കിയിട്ടിരിക്കുന്നു. റോഡുകളും പോസ്റ്റുകളും തറവാട്ട് സ്വത്ത് എന്നപോലെ മറ്റുള്ളവര്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാക്കി സ്വന്തമാക്കുന്നു.

പൊതുസ്ഥലങ്ങള്‍ കൈയേറി സ്ഥാപിച്ച ബോര്‍ഡുകളും ബാനറുകളും ബില്‍ഡിങ്ങുകളും എടുത്ത് മാറ്റി ഒരു അടിച്ച് തളി നടത്താന്‍ മുന്‍ മുഖ്യമന്ത്രി അച്യുതാനന്ദന്‍ ഒരിക്കല്‍ ശ്രമിച്ചു. ജനങ്ങള്‍ അതിനെ രണ്ടു കൈയും നീട്ടി സ്വീകരിച്ചുവെങ്കിലും രാഷ്‌ട്രീയ പാര്‍ട്ടികള്‍ എതിര്‍ത്ത് അവ പാതി വഴിയില്‍ ഉപേക്ഷിക്കേണ്ടി വന്നു.

റോഡിലേക്ക് ഇറക്കി കെട്ടിയ, ജനങ്ങള്‍ക്ക് ദുരിതമുണ്ടാക്കുന്ന പരസ്യബോര്‍ഡുകള്‍ എടുത്ത് മാറ്റാന്‍ നടപടി വേണം. രാഷ്‌ട്രീയ പാര്‍ട്ടികള്‍ സ്വന്തം താല്‍പര്യങ്ങള്‍ മറന്ന് ജനോപകാരപ്രദമായ പ്രവൃത്തികളോട് സഹകരിക്കണം. ഇക്കാര്യത്തില്‍ പൊതുമരാമത്തും തദ്ദേശ ഭരണകൂടവും എത്രയും പെട്ടെന്ന് നടപടിയെടുക്കണം.

ഒ.പി. നമ്പീശന്‍, മഞ്ചേരി

ഗാന്ധിവധം അന്വേഷിച്ചാല്‍ കുടുങ്ങുക ആര്‍എസ്എസ് വിരുദ്ധര്‍

1948 മുതല്‍ ആര്‍എസ്എസിനെതിരെ ആവര്‍ത്തിച്ച് പ്രയോഗിച്ച് വായ്‌ത്തല മടങ്ങിയ ഗാന്ധി വധത്തിന്റെ കെട്ടുകഥയുമായി കെ.അരവിന്ദാക്ഷന്റെ ലേഖനം മാതൃഭൂമി ദിനപത്രത്തില്‍ (നിരന്തരം വധിക്കപ്പെടുന്ന ഗാന്ധി, മാതൃഭൂമി, ജനു. 31).

ലേഖനത്തില്‍ പറഞ്ഞിട്ടുള്ളതുപോലെ ഗാന്ധിജിയെ വധിച്ചത് തങ്ങളല്ലെന്ന് ആര്‍എസ്എസിനും സംഘപരിവാറിനും ആരെയും വിശ്വസിപ്പിക്കാന്‍ പ്രത്യേകം ശ്രമിക്കണ്ട കാര്യമില്ല. കാരണം ഗാന്ധിജിയുടെ വധത്തില്‍ ആര്‍എസ്എസിന് ഒരു പങ്കുമില്ലെന്ന് കണ്ട് 1949 ല്‍ തന്നെ അന്നത്തെ സര്‍ക്കാര്‍ സംഘത്തിനുമേല്‍ ഏര്‍പ്പെടുത്തിയ നിരോധനം പിന്‍വലിച്ചതാണ്. പല അന്വേഷണ കമ്മീഷനുകളും ആ വസ്തുത സ്ഥിരീകരിച്ചിട്ടുള്ളതുമാണ്. അക്കാര്യം അപവാദ പ്രചാരണങ്ങള്‍ കൊണ്ട് നിരന്തരം ഗാന്ധിജിയെ വധിക്കുന്നവര്‍ ഓര്‍ക്കണം.

ഗാന്ധിജിയെ വധിച്ചത് ആര്‍എസ്എസ് ആണെന്നുള്ളതിന് ചര്‍വ്വിതചര്‍വണം ചെയ്യാത്ത പുതിയ വല്ല തെളിവുകളും ഉണ്ടങ്കില്‍ ലേഖകന്‍ ഹാജരാക്കണം. അല്ലാതെ വൈരനിര്യാതനബുദ്ധിയോടെ ഗാന്ധിജിയെ വധിച്ചത് ആര്‍എസ്എസ് ആണെന്ന് ആവര്‍ത്തിച്ചു പറഞ്ഞതുകൊണ്ടു മാത്രം സത്യം സത്യമല്ലാതാകുകയില്ലല്ലോ.

ലേഖകന്‍ സൂചിപ്പിച്ചതു പോലെ 1934 മുതല്‍ 1948 ജനുവരി വരെ ആറു തവണ ഗാന്ധിജിക്കു നേരെ വധശ്രമമുണ്ടായിട്ടുണ്ടെങ്കില്‍ ആ കാലയളവില്‍ അതിനെക്കുറിച്ച് യാതൊരന്വേഷണവും ബ്രിട്ടീഷ് സര്‍ക്കാരോ 1947 ആഗസ്റ്റ് 15 ന് അധികാരമേറ്റ ഭാരത സര്‍ക്കാരോ നടത്തി വധശ്രമത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചവരെ പിടിക്കാതിരുന്നതെന്തുകൊണ്ടാണ്? അങ്ങനെ ചെയ്തിരുന്നുവെങ്കില്‍ ഗാന്ധി വധം തീര്‍ച്ചയായും തടയാമായിരുന്നില്ലേ? ഇരുസര്‍ക്കാരും ആ ദിശയില്‍ അന്വേഷണം നടത്താതിരുന്നതിന്റെ രഹസ്യം എന്താണ്? ജനുവരി 30ന് ഗാന്ധിജിയെ വധിച്ച സ്ഥലത്തു വച്ചുതന്നെ നാഥുറാം ഗോഡ്‌സെയെ പിടിച്ചതാണല്ലോ. ഉടനെതന്നെ ഘാതകന്‍ ഹിന്ദുമഹാസഭക്കാരനായ ഗോഡ്‌സേ ആണന്ന് സര്‍ക്കാര്‍ പ്രഖ്യാപിക്കാതിരുന്നത് എന്തുകൊണ്ടാണ്?

വൈക്കം മുഹമ്മദ് ബഷീര്‍ ഒരിക്കല്‍ പ്രസംഗിച്ചതായി ഇങ്ങനെ രേഖപ്പെടുത്തിയിരിക്കുന്നു: ”രണ്ടുമൂന്ന് ദിവസത്തേക്ക് വെടിവെച്ചത് ആരാണെന്ന് പറഞ്ഞിരുന്നില്ല. ഗാന്ധിജിയുടെ മരണവൃത്താന്തം കേട്ട് കുറേയധികം മുസ്ലിം വീടുകളും പീടികകളും തീവെക്കുകയും കുറെ മുസ്ലിംകളെ കൊല്ലുകയും ചെയ്തിട്ടുണ്ട്.” ബഷീര്‍ പറഞ്ഞത് സത്യമെങ്കില്‍ ആ രണ്ടു മൂന്ന് ദിവസങ്ങളില്‍ എന്ത് ആലോചനയാണ് നടന്നിട്ടുള്ളത്? അതോ ആര്‍എസ്എസിനെ കുരുക്കാനും നിരോധിക്കാനുമുള്ള ഗൂഢാലോചനയാണോ ആ ദിവസങ്ങളില്‍ നടത്തിയത്?

ഗാന്ധി വധത്തില്‍ ആര്‍എസ്എസിന് ഉത്തരവാദിത്വമില്ല എന്നു തെളിഞ്ഞിട്ടുള്ളത് മാത്രം പോര. ആരൊക്കെയാണ് ആ മഹാപാതകത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചതെന്നും ലോകം അറിയണം. അതിനാലാണ് ഗാന്ധിവധത്തെക്കുറിച്ച് ഇനിയും അന്വേഷണം വേണമെന്ന് പറയുന്നത്.

ആര്‍.ഗോപാലകൃഷ്ണന്‍ നായര്‍, ഏറ്റുമാനൂര്‍

ട്രേഡ് യൂണിയനുകള്‍ എല്ലാം കാണണം

കേരളത്തിലെ ട്രേഡ് യൂണിയനുകള്‍ പ്രബുദ്ധതയുടെ കാര്യത്തില്‍ രാജ്യത്തിനാകെ മാതൃകയാണെന്നാണ് പൊതുവായുള്ള ധാരണ. ജനങ്ങളെ ബാധിക്കുന്ന പ്രശ്‌നങ്ങളില്‍ ജനപക്ഷത്ത് അവര്‍ നിലയുറപ്പിക്കുന്നു. പക്ഷേ ഈയിടെ ട്രേഡ് യൂണിയനുകളുടെ ജനപക്ഷ ചായ്‌വ് കുറഞ്ഞുപോയതായി സംശയം.

പെരിയാര്‍ എത്രയോ നാളുകളായി നിറംമാറി ഒഴുകുന്നു. ഏഴുദിനങ്ങളില്‍ ഏഴുനിറത്തില്‍ ഒഴുകുന്നുവെന്ന് ആലങ്കാരികമായി പറയാം. മീനുകള്‍ ചത്തു പൊങ്ങുന്നത് വാര്‍ത്തയല്ല; കാരണം അതു നിത്യേനയെന്നോണം സംഭവിക്കുന്നു. പക്ഷേ അതിന് കാരണക്കാരായ കമ്പനികള്‍ക്കെതിരെ ഫലപ്രദമായി പ്രതികരിക്കാന്‍ ട്രേഡ് യൂണിയനുകള്‍ക്ക് കഴിയുന്നില്ല.

ഒരുപക്ഷേ മനുഷ്യര്‍ പെരിയാറില്‍ ചത്തുപൊങ്ങുമ്പോള്‍ അവര്‍ പ്രതികരിച്ചേക്കും.

ഹൈക്കോടതിയില്‍ മാധ്യമപ്രവര്‍ത്തകരെ തടയുന്നതിനെതിരെ സംയുക്ത ട്രേഡ് യൂണിയന്‍ പ്രതിഷേധം നടന്നു. നോട്ടുനിരോധനത്തിനെതിരെയും ട്രേഡ് യൂണിയനുകള്‍ സംയുക്ത പ്രതിഷേധ പ്രകടനം നടത്തുന്നു.

ലക്ഷക്കണക്കിന് ജനങ്ങള്‍ക്ക് കുടിവെള്ളം നല്‍കുന്ന പെരിയാറിനെ വിഷവെള്ളം തുറന്നുവിട്ട് മലിനീകരിക്കുന്നതിനെതിരെ ഒരു സംയുക്ത പ്രതിഷേധം എന്തേ നടത്താത്തത്?

കെ.വി. സുഗതന്‍, ആലപ്പുഴ

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നഷ്ട സ്വര്‍ണം കണ്ടെത്താനാകാതെ എസ്‌ഐടി; ശബരിമല സ്വര്‍ണക്കൊള്ളയില്‍ അന്വേഷണം ഇതര സംസ്ഥാന ക്ഷേത്രങ്ങളിലേക്കും

Kerala

ലഫ്. ജനറല്‍ വിജയ് നായര്‍ ഇന്‍ഫന്‍ട്രി സ്‌കൂള്‍ കമാന്‍ഡന്റ്

Main Article

ഡോളര്‍ വിമുക്ത വ്യാപാരവും ആത്മനിര്‍ഭര ഭാരതവും; ഊര്‍ജ സുരക്ഷയില്‍ ഭാരതത്തിന്റെ നയതന്ത്ര വിജയം

Kerala

കേരളം ഭരണം ആര്‍ക്ക്? നിയമസഭാ തെരഞ്ഞെടുപ്പ് ഫലത്തിന് ഒരുനാള്‍ മാത്രം

Kerala

കുമാരനാശാന്‍ പിറന്ന മണ്ണില്‍ മീന്‍ചന്ത; പ്രതിഷേധം കനക്കുന്നു

പുതിയ വാര്‍ത്തകള്‍

പ്രതിസന്ധിക്കിടെയും ജിഎസ്ടിയില്‍ ചരിത്ര നേട്ടം; ഏപ്രിലില്‍ 2.43 ലക്ഷം കോടി

ജിഎസ്ടിയും ചെക്ക് പോസ്റ്റുകളുടെ അവസാനവും സ്മാര്‍ട്ട് ഗതാഗത യുഗത്തിന്റെ തുടക്കം

മാറാട് കൂട്ടക്കൊലയുടെ 23-ാം വാര്‍ഷികത്തോടനുബന്ധിച്ച് മാറാട് അരയസമാജം പരിസരത്ത് നടന്ന ശ്രദ്ധാഞ്ജലി പരിപാടിയില്‍ ആര്‍എസ്എസ് ഉത്തര കേരളം പ്രാന്ത സഹകാര്യവാഹ്
പി.പി. സുരേഷ്ബാബു പുഷ്പാര്‍ച്ചന നടത്തുന്നു

മാറാട് നല്‍കുന്ന പാഠം ഇസ്ലാമിക ഭീകരതയുടെ കേരളത്തിലേക്കുള്ള വരവ്: എ.പി. അഹമ്മദ്

പുനരുദ്ധാരണം നടക്കുന്ന കൂവോട് ശ്രീമേലോംമുറ്റം ശ്രീകൃഷ്ണക്ഷേത്രം

നാടിനെ ഭക്തിസാന്ദ്രമാക്കുന്ന ശ്രീകൃഷ്ണ ക്ഷേത്രം

ജീവിതത്തിന്റെ അര്‍ത്ഥം തേടുന്ന മനസ്

സംഘര്‍ഷങ്ങള്‍ക്കിടയിലെ പുതിയ ലോകക്രമം; ശങ്കരദര്‍ശനവും ഭാരതവും ലോകസമാധാനവും

അദ്വൈതം: സാമൂഹിക ഐക്യത്തിനും സുസ്ഥിര ഭാവിക്കുമുള്ള ഭാരത സന്ദേശം

ഇന്ത്യയുടെ 39000 കോടിയുടെ പരീക്ഷണം, കാരണം ഭാവിയുദ്ധമെന്നാല്‍ റഫാലോ ബ്രഹ്മോസോ മാത്രമല്ല, ആളില്ലാ ആകാശവിമാനം മുഖ്യം…

ഹിന്ദു പെണ്‍കുട്ടി നേഹ സുരത്രോണിന്റെ പ്രഖ്യാപനത്തില്‍ ഞെട്ടി അമേരിക്ക;”ഞങ്ങള്‍ ഹിന്ദുക്കള്‍ ആരേയും മതപരിവര്‍ത്തനം ചെയ്യാറില്ല”.

നോയിഡ തൊഴിലാളി സമരത്തില്‍ യോഗി അറസ്റ്റ് ചെയ്ത തൊഴിലാളികളെ വിട്ടയയ്ക്കണമെന്ന് ആവശ്യപ്പെട്ട് എം.എ. ബേബിയുടെ നേതൃത്വത്തില‍് നടക്കുന്ന സമരം (ഇടത്ത്) രാഹുല്‍ ഗാന്ധി ചൈനയുമായി കോണ്‍ഗ്രസ്-കമ്മ്യൂണിസ്റ്റ് പാര്‍ട്ടി കരാര്‍ ഒപ്പുവെയ്ക്കുന്നു. സോണിയയും ഷീ ജിന്‍ പിങ്ങും പിന്നില്‍ (വലത്ത്)

ഇടതും കോണ്‍ഗ്രസും വീണ്ടും ചൈനാ ചാരന്മാരായി പ്രവര്‍ത്തിക്കുമ്പോള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.