Sunday, May 3, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

സല്‍ഭരണത്തിന്റെ വിശേഷങ്ങള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 31, 2017, 09:37 pm IST
in Vicharam

കേരളത്തിലെ കമ്മ്യൂണിസ്റ്റുകാരുടെ കര്‍മ്മവീരശൂരാവലിയില്‍ സല്‍ഭരണം എന്നതിന്റെ അര്‍ത്ഥം സെല്‍ഭരണം എന്നാണ്. 1957 നുശേഷം പലതവണ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും അതിന്റെ സഹകക്ഷികളും സഖ്യമുണ്ടാക്കി സല്‍ഭരണം നടത്താന്‍ ഭരണത്തിലേറുകയും സെല്‍ഭരണം നടത്തി ഇറങ്ങിപ്പോവുകയും ചെയ്തു.

1957-ല്‍ കേരളം ഭരിച്ച ഇന്ത്യയിലെ ആദ്യത്തെ കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍തന്നെയാണ് സെല്‍ഭരണം എന്ന സംജ്ഞ സംഭാവനചെയ്തത്. സല്‍ഭരണക്കാരുടെ സെല്‍ഭരണം എന്നത് മലയാളത്തിലെ പഴഞ്ചൊല്ലായിത്തീര്‍ന്നിരിക്കുന്നു. ഈ പഴഞ്ചൊല്ലിനു നല്ല കതിര്‍ക്കനം വച്ച കമ്യൂണിസ്റ്റ് ഭരണമാണ് കഴിഞ്ഞ ഏഴ് മാസമായി കേരളത്തില്‍ നടക്കുന്നത്.

കേരളത്തില്‍ ഇടക്കിടെ സെല്‍ഭരണം നടക്കുന്ന വേളകളിലാണ് സോവിയറ്റ് റഷ്യ അടക്കമുള്ള ലോകത്തെ കമ്മ്യൂണിസ്റ്റ് രാഷ്‌ട്രങ്ങള്‍ പൊളിഞ്ഞുപോയത്. 2017-ല്‍ കേരളത്തില്‍ നിലവിലുള്ള സെല്‍ഭരണത്തിന്റെ തണലില്‍ കേരളത്തിലെ കമ്മ്യൂണിസ്റ്റുകാര്‍ 1917-ല്‍ നടന്ന ഒക്‌ടോബര്‍ വിപ്ലവത്തിന്റെ നൂറ്റാണ്ട് കൊണ്ടാടാന്‍ ഒരുങ്ങുകയാണ്.

ലോകത്ത് പൊളിഞ്ഞുപോയ കമ്മ്യൂണിസത്തിന്റെ പേരില്‍ കേരളത്തില്‍ നിലനില്‍ക്കുന്ന അസംബന്ധമാണ് കമ്മ്യൂണിസ്റ്റു പാര്‍ട്ടിയും അതിന്റെ ഭരണവും. എങ്ങനെയെല്ലാമോ കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക് കേരളത്തിലെ പാവപ്പെട്ട ജനങ്ങളില്‍ നല്ലൊരു വിഭാഗത്തെ സ്വപ്‌നങ്ങളുടെ തടവറയിലിടാന്‍ കഴിഞ്ഞു. സ്വപ്‌നങ്ങളുടെ തടവറയില്‍ ഒരുപക്ഷേ ജീവപര്യന്തം അകപ്പെട്ടുപോയ ദരിദ്രജനങ്ങളാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ആദ്യത്തെ മൂലധനം. ഈ മൂലധനം തകര്‍ന്നുകൊണ്ടിരിക്കുന്ന ദയനീയമായ കാഴ്ചയാണ് കേരളത്തിലും പശ്ചിമബംഗാളിലുമൊക്കെ കാണുന്നത്.

കേരളത്തിലെ ഇന്നത്തെ ഇടതുപക്ഷ ഗവണ്മെന്റ് ഒരു പരസ്യത്തിന്റെ സൃഷ്ടിയാണെന്നു പറഞ്ഞാല്‍ ആരും ചിരിക്കുകയൊന്നും വേണ്ട. എല്‍ഡിഎഫ് വരും എല്ലാം ശരിയാകും എന്ന ആ പഴയ പരസ്യം മലയാളികളാരും മറന്നിട്ടില്ല. ആ പരസ്യത്തിനെന്തോ ഒരു മാസ്മരികശക്തിയുണ്ടായിരുന്നു. ആ പരസ്യം എല്‍ഡിഎഫിന് വോട്ടുകള്‍ റാഞ്ചിക്കൊണ്ടു വരികയായിരുന്നു. കൊച്ചിയിലെ ഒരു ഇവന്റ് മാനേജ്‌മെന്റ് കമ്പനിയാണ് പരസ്യമുണ്ടാക്കി പ്രചരിപ്പിച്ചത്. ആരുടെ ചെലവിലാണ് പരസ്യം ഉണ്ടാക്കിയതെന്നൊന്നും നമുക്കറിഞ്ഞുകൂടാ. ഞങ്ങളുടെ പാര്‍ട്ടിയെക്കുറിച്ച് നിങ്ങള്‍ക്കൊന്നും അറിഞ്ഞുകൂട എന്നല്ലേ പിണറായി വിജയന്‍ പറയാറുള്ളത്. എന്നാല്‍ ആ പരസ്യം വിജയംകൊയ്‌തെടുക്കുകയും പിണറായി വിജയന്‍ മുഖ്യമന്ത്രിയാവുകയും ചെയ്തു.

പരസ്യം വാഗ്ദാനം ചെയ്തതുപോലെ ഒന്നും ശരിയായില്ല. ഇ.പി. ജയരാജയന്‍ മന്ത്രിസഭയില്‍നിന്നു പുറത്താവുകയും എം.എം. മണി മന്ത്രിയാവുകയും ചെയ്തു. കൂട്ടത്തില്‍ ഒരു രഹസ്യം പറയട്ടെ. അഞ്ജു ബോബി ജോര്‍ജ് പ്രാര്‍ത്ഥിച്ച പള്ളി പലരും കണ്ടുപിടിച്ചുകഴിഞ്ഞു. സാംസ്‌കാരിക വകുപ്പുകൂടി കിട്ടിയെങ്കില്‍ നന്നെന്ന് എം.എം. മണി ആശിക്കുന്നുണ്ടുപോലും. സംഭവങ്ങള്‍ ഇങ്ങനെയൊക്കെ അങ്ങ് നീങ്ങുന്നു. ചില മന്ത്രിമാരുടെ വകുപ്പുകള്‍ മാറുകയും ഐഎഎസുകാര്‍ പലരും ചുവട് മാറുകയും ചെയ്തു. ഏതാണ്ടൊരു ഇടതുപക്ഷ സഹയാത്രികനായിരുന്ന ചീഫ് സെക്രട്ടറി വിജയാനന്ദ് മുഖ്യമന്ത്രിക്ക് വെറുക്കപ്പെട്ടവനായി മാറിപ്പോയി.

സെന്‍ട്രല്‍ കമ്മിറ്റിയും പൊളിറ്റ് ബ്യൂറോയും തിരുവനന്തപുരത്തുവന്ന് യോഗംകൂടുകയും സ്റ്റാര്‍ ഹോട്ടലുകളില്‍ താമസിക്കുകയും ചെയ്തു. ഗീതാ ഗോപിനാഥ് ഇടയ്‌ക്കിടെ ഹാര്‍വാഡില്‍നിന്നു വിളിക്കുന്നു. കേരളത്തില്‍ വെള്ളവുമില്ല. കറന്റുമില്ല. പച്ചക്കറിയുമില്ല. രാഷ്‌ട്രപതിയുടെ റിപ്പബ്ലിക് ദിനപോലീസ് മെഡലുകള്‍ കേരളത്തിന് ഇത്തവണ കിട്ടിയില്ല. മുഖ്യമന്ത്രി കൈകാര്യം ചെയ്യുന്ന ആഭ്യന്തരവകുപ്പായിരുന്നു മെഡലുകള്‍ കിട്ടേണ്ട പോലീസുകാരുടെ പേരുകള്‍ കേന്ദ്ര ആഭ്യന്തരവകുപ്പിന് എത്തിക്കേണ്ടിയിരുന്നത്. പേരുകള്‍ അവിടെ എത്താന്‍ താമസിച്ചുപോയി.

ഐഎഎസ്- ഐപിഎസ് ചേരിപ്പോര് മുറുകിക്കൊണ്ടിരുന്ന ദിനങ്ങളില്‍ ആഭ്യന്തര വകുപ്പ് മയങ്ങിപ്പോയതുകൊണ്ടാവാം മെഡല്‍ കിട്ടേണ്ട പോലീസുകാരുടെ പേരുകള്‍ കേന്ദ്ര ആഭ്യന്തര വകുപ്പിലേക്കെത്തിക്കാന്‍ കഴിയാതായിപ്പോയത്. റിപ്പബ്ലിക് ദിനത്തിനു മെഡല്‍ കിട്ടേണ്ടവരെയൊക്കെ രാഷ്‌ട്രപതി സ്വാതന്ത്ര്യദിനത്തിന് പരിഗണിക്കുമെന്നു വിചാരിച്ചു സമാധാനിക്കാം. കേരളത്തിലെ പോലീസുകാര്‍ക്ക് മുഖ്യമന്ത്രിയുടെ പോലീസ് മെഡല്‍ മതി എന്നു പാര്‍ട്ടിയും പട്ടക്കാരും തീരുമാനിച്ചതാണോ എന്നാരറിഞ്ഞു. പോലീസ് മെഡല്‍ കിട്ടാത്തത് കേന്ദ്ര അവഗണനയാണെന്നു പറഞ്ഞുപിടിപ്പിക്കാന്‍ സാദ്ധ്യതയില്ല.

വിജയന്റെ സര്‍ക്കാര്‍ പലതരം ശാപങ്ങളും ഏറ്റുവാങ്ങിയിട്ടുണ്ട്. ആദ്യത്തെ ശാപം അച്യുതാനന്ദന്റേതുതന്നെയാണ്. അച്യുതാനന്ദനെവച്ച് തെരഞ്ഞെടുപ്പ് ജയിച്ചപ്പോള്‍ മുഖ്യമന്ത്രിക്കസേരയിലേക്കു നടന്നടുക്കാനുള്ള പാലം പാര്‍ട്ടി വലിച്ചുകളഞ്ഞു. അഞ്ജു ബോബി ജോര്‍ജും നന്നായി ശപിച്ചുകാണും. എന്തിനു പറയുന്നു, ഇ.പി. ജയരാജനും പിണറായി മന്ത്രിസഭയെ ശപിച്ചുകാണും.

കാലത്തെ കാല്‍ച്ചുവട്ടിലാക്കി നടക്കുന്ന പിണറായി വിജയന്‍ എന്ന കമ്മ്യൂണിസ്റ്റുകാരനെ മനസ്സിലാക്കാന്‍ പാര്‍ട്ടിയുടെ കാലാള്‍പ്പടയ്‌ക്കു കഴിയുന്നില്ല. ഐഡിയോളജിയും അണികളും മാത്രമുണ്ടായതുകൊണ്ട് ശക്തനായ കമ്യൂണിസ്റ്റുകാരനെ വാര്‍ത്തെടുക്കാന്‍ കഴിയുമോ? പിണറായി വിജയന്‍ കൂലങ്കഷമായി ആലോചിക്കുന്നു. മുഖ്യമന്ത്രി വിജയനുവേണ്ടി നളിനി നെറ്റൊയും ബ്രിട്ടാസും ഗീതാഗോപിനാഥും സി.എം. രവീന്ദ്രനും ലക്ഷ്മിനായരും ദിനേശനും പ്രഭാവര്‍മ്മയും ആലോചിക്കുന്നു. ഇവരുടെയെല്ലാം ആലോചനകള്‍ക്കിടയിലും സിപിഎം കൊടിക്കീഴിലെ കേരളജനത കമ്യൂണിസത്തില്‍ നിന്നകലുകയാണ്. ഈ ജനതയ്‌ക്ക് നേതാക്കളുടെ ജീവിതരീതിയും പാര്‍ലമെന്ററി വ്യാമോഹവും കുടുംബസ്‌നേഹവും ഇഷ്ടപ്പെടുന്നില്ല.

നേതാക്കന്മാരുടെ മുതലാളിത്ത ദൗര്‍ബല്യങ്ങള്‍ ജനങ്ങള്‍ അമര്‍ഷത്തോടെ കാണുന്നു. ഈ ജനങ്ങള്‍ വെറുക്കപ്പെട്ട അണികളായി മാറിനില്‍ക്കാന്‍ വെമ്പുന്നു. കമ്യൂണിസ്റ്റ് ഐഡിയോളജി ഐക്യമുന്നണികളില്‍ കിടന്ന് കത്തിക്കരിഞ്ഞുകൊണ്ടിരിക്കുന്നു. ഇങ്ങനെയൊരു ചിത്രത്തിന്റെ കലാമൂല്യമുള്ള ആര്‍ട്ട് ഇന്‍സ്റ്റലേഷനാണ് പിണറായി വിജയന്റെ കേരള ഭരണം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നഷ്ട സ്വര്‍ണം കണ്ടെത്താനാകാതെ എസ്‌ഐടി; ശബരിമല സ്വര്‍ണക്കൊള്ളയില്‍ അന്വേഷണം ഇതര സംസ്ഥാന ക്ഷേത്രങ്ങളിലേക്കും

Kerala

ലഫ്. ജനറല്‍ വിജയ് നായര്‍ ഇന്‍ഫന്‍ട്രി സ്‌കൂള്‍ കമാന്‍ഡന്റ്

Main Article

ഡോളര്‍ വിമുക്ത വ്യാപാരവും ആത്മനിര്‍ഭര ഭാരതവും; ഊര്‍ജ സുരക്ഷയില്‍ ഭാരതത്തിന്റെ നയതന്ത്ര വിജയം

Kerala

കേരളം ഭരണം ആര്‍ക്ക്? നിയമസഭാ തെരഞ്ഞെടുപ്പ് ഫലത്തിന് ഒരുനാള്‍ മാത്രം

Kerala

കുമാരനാശാന്‍ പിറന്ന മണ്ണില്‍ മീന്‍ചന്ത; പ്രതിഷേധം കനക്കുന്നു

പുതിയ വാര്‍ത്തകള്‍

പ്രതിസന്ധിക്കിടെയും ജിഎസ്ടിയില്‍ ചരിത്ര നേട്ടം; ഏപ്രിലില്‍ 2.43 ലക്ഷം കോടി

ജിഎസ്ടിയും ചെക്ക് പോസ്റ്റുകളുടെ അവസാനവും സ്മാര്‍ട്ട് ഗതാഗത യുഗത്തിന്റെ തുടക്കം

മാറാട് കൂട്ടക്കൊലയുടെ 23-ാം വാര്‍ഷികത്തോടനുബന്ധിച്ച് മാറാട് അരയസമാജം പരിസരത്ത് നടന്ന ശ്രദ്ധാഞ്ജലി പരിപാടിയില്‍ ആര്‍എസ്എസ് ഉത്തര കേരളം പ്രാന്ത സഹകാര്യവാഹ്
പി.പി. സുരേഷ്ബാബു പുഷ്പാര്‍ച്ചന നടത്തുന്നു

മാറാട് നല്‍കുന്ന പാഠം ഇസ്ലാമിക ഭീകരതയുടെ കേരളത്തിലേക്കുള്ള വരവ്: എ.പി. അഹമ്മദ്

പുനരുദ്ധാരണം നടക്കുന്ന കൂവോട് ശ്രീമേലോംമുറ്റം ശ്രീകൃഷ്ണക്ഷേത്രം

നാടിനെ ഭക്തിസാന്ദ്രമാക്കുന്ന ശ്രീകൃഷ്ണ ക്ഷേത്രം

ജീവിതത്തിന്റെ അര്‍ത്ഥം തേടുന്ന മനസ്

സംഘര്‍ഷങ്ങള്‍ക്കിടയിലെ പുതിയ ലോകക്രമം; ശങ്കരദര്‍ശനവും ഭാരതവും ലോകസമാധാനവും

അദ്വൈതം: സാമൂഹിക ഐക്യത്തിനും സുസ്ഥിര ഭാവിക്കുമുള്ള ഭാരത സന്ദേശം

ഇന്ത്യയുടെ 39000 കോടിയുടെ പരീക്ഷണം, കാരണം ഭാവിയുദ്ധമെന്നാല്‍ റഫാലോ ബ്രഹ്മോസോ മാത്രമല്ല, ആളില്ലാ ആകാശവിമാനം മുഖ്യം…

ഹിന്ദു പെണ്‍കുട്ടി നേഹ സുരത്രോണിന്റെ പ്രഖ്യാപനത്തില്‍ ഞെട്ടി അമേരിക്ക;”ഞങ്ങള്‍ ഹിന്ദുക്കള്‍ ആരേയും മതപരിവര്‍ത്തനം ചെയ്യാറില്ല”.

നോയിഡ തൊഴിലാളി സമരത്തില്‍ യോഗി അറസ്റ്റ് ചെയ്ത തൊഴിലാളികളെ വിട്ടയയ്ക്കണമെന്ന് ആവശ്യപ്പെട്ട് എം.എ. ബേബിയുടെ നേതൃത്വത്തില‍് നടക്കുന്ന സമരം (ഇടത്ത്) രാഹുല്‍ ഗാന്ധി ചൈനയുമായി കോണ്‍ഗ്രസ്-കമ്മ്യൂണിസ്റ്റ് പാര്‍ട്ടി കരാര്‍ ഒപ്പുവെയ്ക്കുന്നു. സോണിയയും ഷീ ജിന്‍ പിങ്ങും പിന്നില്‍ (വലത്ത്)

ഇടതും കോണ്‍ഗ്രസും വീണ്ടും ചൈനാ ചാരന്മാരായി പ്രവര്‍ത്തിക്കുമ്പോള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.