തിരുവനന്തപുരം: സ്വശ്രയ സ്ഥാപനങ്ങള്‍ കച്ചവടകേന്ദ്രങ്ങളായി മാറിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. നിയന്ത്രണങ്ങളും മാനദണ്ഡങ്ങളും ഇല്ലാതെയാണ് സംസ്ഥാനത്ത് സ്വാശ്രയ കോളേജുകള്‍ തുടങ്ങുന്നതും പ്രവര്‍ത്തിക്കുന്നതും മുഖ്യമന്ത്രി പറഞ്ഞു. പൊതുവിദ്യാലയ സംരക്ഷണയജ്ഞം തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്തു സംസാരിക്കവെയാണ് മുഖ്യമന്ത്രി സ്വാശ്രയ സ്ഥാപനങ്ങള്‍ക്കെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ചത്.
സ്വാശ്രയ കോളജുകള്‍ തുടങ്ങിയ എ.കെ.ആന്റണിയുടെ നടപടി സദുദ്ദേശപരമായിരുന്നു. എന്നാല്‍ ഇപ്പോള്‍ ആന്റണിപോലും നിശിതമായി വിമര്‍ശിക്കുന്ന സ്ഥിതിയായി.കേരളത്തിലെ പൊതു വിദ്യാലയങ്ങള്‍ക്ക് 50 മുതല്‍ 100 വര്‍ഷത്തെ പഴക്കമുണ്ട്.
പൊതു വിദ്യാലയത്തില്‍ നിന്ന് പഠിച്ച് നല്ല നിലയ്ക്ക് ഉയര്‍ന്നു വന്ന ആളുകള്‍ അടക്കം ഇത്തരം സ്വാശ്രയ സ്ഥാപനങ്ങളില്‍ പഠിച്ചാലേ ഗുണം ലഭിക്കൂ എന്ന നിലപാട് സ്വീകരിക്കുന്ന അവസ്ഥയാണെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: