Saturday, June 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

വിലാപയാത്ര തടഞ്ഞ സംഭവം പച്ചക്കളളവുമായി സിപിഎം മുഖപത്രം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 20, 2017, 10:53 pm IST
in Kannur

കണ്ണൂര്‍: കഴിഞ്ഞദിവസം സിപിഎമ്മുകാര്‍ വെട്ടിക്കൊന്ന ധര്‍മ്മടത്തെ ബിജെപി പ്രവര്‍ത്തകന്‍ സന്തോഷിന്റെ മൃതദേഹം വഹിച്ചുകൊണ്ടുളള വാഹനം തടഞ്ഞ സംഭവവുമായി ബന്ധപ്പെട്ട് പച്ചക്കളളവുമായി സിപിഎം മുഖ പത്രം രംഗത്ത്. വ്യാഴാഴ്ച ഉച്ചയോടെയായിരുന്നു കണ്ണൂര്‍ പഴയ ബസ് സ്റ്റാന്റ് പരിസരത്ത് പൊതുദര്‍ശനത്തിനുവെച്ച ശേഷം വിലാപയാത്രയായി തലശ്ശേരിയിലേക്ക് കൊണ്ടുപോകാന്‍ ശ്രമിക്കവെ പോലീസ് തടഞ്ഞത്. സിപിഎം ജില്ലാ നേതൃത്വത്തിന്റെ നിര്‍ദ്ദേശ പ്രകാരം കണ്ണൂര്‍ എസ്പി കെ.എ.ഫിലിപ്പ് വിലാപയാത്രയെ മണിക്കൂറുകളോളം തടഞ്ഞുവെയ്‌ക്കുകയായിരുന്നു.

സംഭവവുമായി പുലബന്ധമില്ലാത്ത കാര്യങ്ങളാണ് പത്രത്തിലൂടെ പ്രചരിപ്പിച്ചത്. ബിജെപി പ്രവര്‍ത്തകനെ കൊന്ന് ജില്ലയില്‍ ഭീകരാവസ്ഥ സൃഷ്ടിക്കുകയും മൃതദേഹവും വഹിച്ചു കൊണ്ടുളള ആംബുലന്‍സിനെ പോലും തടഞ്ഞു നിര്‍ത്തുകയും ചെയ്തതു വഴി കേരളീയ സമൂഹത്തിലും കലോത്സവത്തില്‍ പങ്കെടുക്കാന്‍ കണ്ണൂരിലെത്തിച്ചേര്‍ന്ന സംസ്ഥാനത്തിന്റെ നാനാഭാഗങ്ങളില്‍ നിന്നും എത്തിയ ജനങ്ങളില്‍ നിന്നും ഒറ്റപ്പെട്ട സിപിഎം മുഖം രക്ഷിക്കാനാണ് മുഖപത്രത്തിലൂടെ പച്ചക്കളളം പടച്ചുവിട്ടിരിക്കുന്നത്. മൃതദേഹം വഹിച്ചു കൊണ്ടുളള ജാഥ രണ്ടു തവണ കലോത്സവത്തിന്റെ മുഖ്യവേദിയിലേക്ക് ഇടിച്ചു കയറ്റിയെന്നും മറ്റുമുളള നട്ടാല്‍ പൊടിക്കാത്ത നുണകളാണ് ‘നേരിനെ അറിയാന്‍ നേരത്തെ അറിയാന്‍’ എന്ന പരസ്യവാചകവുമായി ഇറങ്ങുന്ന പാര്‍ട്ടി പത്രം എഴുതിവിട്ടിരിക്കുന്നത്.

കലോത്സവം അലങ്കോലപ്പെടുത്താന്‍ ആര്‍എസ്എസ് ഭീകരത എന്ന പേരിലാണ് ഇന്നലെ ഒന്നാം പേജില്‍ തീര്‍ത്തും അടിസ്ഥാനരഹിതമായ വാര്‍ത്ത പ്രസിദ്ധീകരിച്ചത്. കലോത്സവം നടക്കുന്ന വേദികളുടെ നാലയലത്ത് ബിജെപിയുടെ പ്രതിഷേധ പ്രകടനമോ വിലാപയാത്രയോ കടന്നു പോയിട്ടില്ല. പ്രകടനം പഴയ ബസ് സ്റ്റാന്റ് പരിസരത്തു തന്നെ പോലീസ് തടഞ്ഞിരുന്നു. അവിടെവെച്ച് യാതൊരു പ്രകോപനവുമില്ലാതെ പ്രകടനത്തില്‍ പങ്കെടുത്തവരെ പോലീസ് ടിയര്‍ഗ്യാസ് ഉപയോഗിച്ചും ലാത്തി പ്രയോഗിച്ചും അക്രമിക്കുകയായിരുന്നു. വിലാപ യാത്രയുടെ ഭാഗമായി മൃതദേഹം വഹിച്ച വാഹനവും നേതാക്കളുടെ രണ്ട് വാഹനവും മാത്രമാണ് മുഖ്യവേദിക്ക് മുന്നിലൂടെ പോയത്. നിരവധി പോലീസ് വാഹനങ്ങളുടെ അകമ്പടിയോടെ ഡിവൈഡറുളള പാതയില്‍ ഒന്നാം വേദിയുടെ പ്രധാന ഗേറ്റിന്റെ മറുവശത്തു കൂടെ ഡിവൈഡറിന് അപ്പുറത്തു കൂടി പോയ വാഹനം പ്രധാന വേദിക്ക് മുന്നിലൂടെ ഓടിച്ചു കയറ്റിയെന്നൊക്കെ എഴുതിയ പാര്‍ട്ടി പത്രത്തിന്റെ കളളത്തരം ഏത് കണ്ണൂപൊട്ടനും മനസ്സിലാക്കാവുന്നതേയുളളൂ. പലയിടത്തും മത്സരാര്‍ത്ഥികളെ ബിജെപി പ്രവര്‍ത്തകര്‍ തടഞ്ഞുവെന്ന നുണയും പാര്‍ട്ടിപത്രം വേണ്ടക്കാ അക്ഷരത്തില്‍ നിരത്തിയിട്ടുണ്ട്. 1200ല്‍ അധികം മാധ്യമപ്രവര്‍ത്തകരുളള നഗരത്തില്‍ ഒരൊറ്റ മാധ്യമ പ്രവര്‍ത്തകനും കാണാത്ത സംഭവം പാര്‍ട്ടി പത്രത്തിന് മാത്രം എവിടെ നിന്ന് കിട്ടിയെന്നത് കുപ്രചരണത്തിന്റെ മറ്റൊരുമുഖമാണ് കാണിക്കുന്നത്. അക്രമം നേതാക്കളുടെ നേതൃത്വത്തിലാണെന്നും മാധ്യമ പ്രവര്‍ത്തകരേയും അക്രമിച്ചുവെന്നും പത്രം പറയുന്നു. മാത്രമല്ല എന്‍ജിഒ യൂനിയന്‍ ഓഫീസിനു നേരെ ബോംബേറ് നടത്തിയെന്ന കളളപ്രചാരണവും പാര്‍ട്ടിപത്രത്തില്‍ എഴുതിയിട്ടുണ്ട്. വീട്ടില്‍ക്കയറി ബിജെപി പ്രവര്‍ത്തകനെ വെട്ടിക്കൊന്നിട്ട് ആര്‍എസ്എസ് പ്രതിക്കൂട്ടില്‍ എന്ന രീതിയിലുളള പച്ചക്കളളവും പത്രത്തിലുണ്ട്. ദേശീയ-അന്തര്‍ദേശീയ മാധ്യമങ്ങളൊന്നടങ്കം വളരെ വാര്‍ത്താ പ്രാധാന്യത്തോടെ ഏഷ്യയിലെ ഏറ്റവും വലിയ കലാമാമാങ്കം ജനങ്ങള്‍ക്ക് മുന്നിലെത്താന്‍ കണ്ണൂരിലെത്തിയിരിക്കുന്ന വേളയില്‍ കണ്ണൂരിലെ ജനസമൂഹത്തിനാകെ അപമാനം വരുത്തിവെയ്‌ക്കുന്ന തരത്തില്‍ കൊലപാതകം നടത്തി ലോകം മുഴുവന്‍ സിപിഎമ്മിന്റെ അസഹിഷ്ണുതയറിഞ്ഞതോടെ സ്വയം പരിഹാസ്യരായ പാര്‍ട്ടി നേതൃത്വം പൊതുസമൂഹം പാര്‍ട്ടിക്കെതിരായി എന്ന് തിരിച്ചറിഞ്ഞതോടെ വളരെ ആസൂത്രിതമായി പാര്‍ട്ടി മുഖപത്രത്തെ കൂട്ടുപിടിച്ച് കളളപ്രചരണവുമായി രംഗത്തെത്തിയതെന്ന് വ്യക്തം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

നടന്‍ വിജയ് (ഇടത്ത്) മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍ (വലത്ത്)
India

വിജയിനെ വെല്ലുവിളിക്കാന്‍ സ്റ്റാലിന്‍ തന്നെ തമിഴ്നാട്ടിലെ ട്രിച്ചി ഈസ്റ്റിലെ ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നു; മത്സരിക്കാന്‍ തൃഷയെ ഇറക്കുമോ?

India

‘ ഇന്ത്യക്കാരിയായി ഈ മണ്ണിൽ മരിച്ചാൽ മതി ‘ ; ഇന്ത്യൻ പൗരത്വത്തിന് വേണ്ടി യുഎസ് പൗരത്വം ഉപേക്ഷിക്കാൻ തയ്യാറായി 94 കാരി

India

എഫ് സിആര്‍എ എന്ത് വിധവും തടയാന്‍ സ്റ്റാലിനടുത്തേക്ക് തെരഞ്ഞെടുപ്പിന് മുന്‍പ് വന്ന ക്രിസ്ത്യന്‍ സംഘത്തിന്റെ വീഡിയോ വൈറല്‍

India

ഉദ്ധവ് താക്കറേയുടെ പാര്‍ട്ടി പൂര്‍ണ്ണമായും തകരുന്നോ? ഉദ്ധവ് താക്കറെയുടെ 15-16 എംഎൽഎമാർ ഉടൻ ഷിൻഡെ വിഭാഗത്തിൽ ചേരുമെന്ന് സഞ്ജയ് നിരുപം

India

ഇന്ത്യൻ സൈന്യത്തിൽ ഹിന്ദുവൽക്കരണം ; കരസേനാ മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദി ജഗന്നാഥ ക്ഷേത്രം സന്ദർശിച്ചതിൽ ഹാലിളകി ദി വയർ

പുതിയ വാര്‍ത്തകള്‍

എസ് ബിഐ ബാങ്കില്‍ നിന്നും വ്യാജരേഖകള്‍ കാണിച്ച് തട്ടിയെടുത്ത 1266 കോടി ഉപയോഗിച്ച് ദുബായില്‍ വാങ്ങിയ 31 കോടിയുടെ കെട്ടിടങ്ങള്‍ കണ്ടുകെട്ടി (ഇടത്ത്)

ശ്രീകാന്ത് ഭാസിക്കും എഒപിഎല്‍ കമ്പനിയ്‌ക്കും എതിരെ കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ഇഡി സ്വത്തുക്കള്‍ കണ്ടുകെട്ടുന്നു

ഫിലിപ്പീന്‍സില്‍ ശക്തമായ ഭൂചലനം

ഇനി പൊതുമുതൽ നശിപ്പിക്കുന്നവരുടെ ഏഴ് തലമുറയും പാപ്പരാകും ; മുഴുവൻ സ്വത്തും കണ്ടുകെട്ടി വിൽക്കുമെന്ന് സുവേന്ദു അധികാരി

എഫ് സിആര്‍എ ഭേദഗതി അത്യാവശ്യമെന്ന് കാര്യകാരണസഹിതം വിവരിക്കുന്ന കുറിപ്പ് വൈറല്‍

ഇസ്ലാമിലേയ്‌ക്ക് മതം മാറുന്നവരെ പ്രോത്സാഹിപ്പിക്കാൻ വിജയ് സർക്കാരിന്റെ പുതിയ നീക്കം ; ആനുകൂല്യങ്ങൾക്ക് തടയിട്ട് മദ്രാസ് ഹൈക്കോടതി

മൂവാറ്റുപുഴയാറ്റില്‍ അമ്മയുടെയും കുഞ്ഞിന്റെയും മൃതദേഹങ്ങള്‍

കൊല്ലത്ത് കട്ടമരം മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു

ആദ്യ ട്വന്റി-20യില്‍ ഇന്ത്യയെ ഞെട്ടിച്ച് അയര്‍ലന്‍ഡ്

ഗായിക അവനി അര്‍ബുദവുമായി പോരാടുമ്പോള്‍;…കാൻസർ എനിക്ക് നഷ്ടങ്ങളല്ല, നേട്ടങ്ങളാണ് സമ്മാനിച്ചതെന്ന് അവനി

കോഴിക്കോട് പെണ്‍കുട്ടി ഉള്‍പ്പെടെ 3 സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ കാണാതായി, കര്‍ണാടകയിലേക്ക് കടന്നെന്ന് സംശയം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.