Thursday, May 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

മൃതദേഹം മണിക്കൂറുകളോളം നടുറോഡില്‍ തടഞ്ഞുവെച്ചു; പ്രശ്‌നങ്ങള്‍ക്ക് വഴിവെച്ചത് ജില്ലാ പോലീസ് മേധാവിയുടെ പിടിവാശി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 20, 2017, 02:00 am IST
in Kannur

കണ്ണൂര്‍: കഴിഞ്ഞദിവസം ധര്‍മ്മടത്ത് സിപിഎം സംഘം വെട്ടിക്കൊന്ന ബിജെപി പ്രവര്‍ത്തകന്റെ മൃതദേഹം വഹിച്ചുകൊണ്ടുളള വാഹനവ്യൂഹത്തെ തടഞ്ഞത് സിപിഎം ജില്ലാ നേതൃത്വത്തിന്റെ നിര്‍ദ്ദേശ പ്രകാരം. മൂന്ന് മണിക്കൂറോളം തടഞ്ഞുവെച്ചുകൊണ്ടാണ് പോലീസ് മൃതദേഹത്തോട് അനാദരവ് കാണിച്ചത്. പാര്‍ട്ടി നേതൃത്വത്തിന്റെ നിര്‍ദ്ദേശപ്രകാരം കണ്ണൂര്‍ എസ്പി കെ.പി.ഫിലിപ്പിന്റെ നേതൃത്വത്തിലാണ് തനികാടത്തം നടപ്പിലാക്കിയത്. പഴയബസ് സ്റ്റാന്റ് പരിസരത്ത് മൃതദേഹം പൊതുദര്‍ശനത്തിന് വെയ്‌ക്കാനുളള സംഘപരിവാര്‍ സംഘടനകളുടെ തീരുമാനത്തെ ഒരു കാരണവുമില്ലാതെ ആദ്യഘട്ടത്തില്‍ എതിര്‍ത്ത എസ്പി ഒടുവില്‍ നേതാക്കളുടെ ആവശ്യം അംഗീകരിക്കുകയായിരുന്നു. മൃതദേഹം വഹിച്ചുകൊണ്ടുളള വാഹനം പരിയാരത്തു നിന്നും വരുന്നവഴി ദേശീയപാതവഴി നഗരത്തില്‍ പ്രവേശിക്കാന്‍ അനുവദിക്കാഞ്ഞ പോലീസ് തിരികെ തലശ്ശേരിയിലേക്ക് കണ്ണൂര്‍ നഗരത്തിലൂടെ പോകുന്നതും അനുവദിക്കാതിരിക്കുകയായിരുന്നു. ജില്ലാ ആശുപത്രി റോഡ് വഴി താവക്കരയിലൂടെ ദേശീയപാതയില്‍ പ്രവേശിക്കണമെന്നും കലോത്സവം നടക്കുന്നതിനാല്‍ സ്റ്റേഡിയം ടൗണ്‍സ്‌ക്വയര്‍ വഴി പോകണമെന്നുമായിരുന്നു പോലീസിന്റെ പിടിവാശി. സിപിഎം നേതൃത്വത്തിന്റെ നിര്‍ദ്ദേശ പ്രകാരമായിരുന്നു ഇത്. പാര്‍ട്ടി ജില്ലാ സെക്രട്ടറി രാവിലെ മുതല്‍തന്നെ കണ്ണൂര്‍ നഗരത്തിലും കലോത്സവ വേദിയിലും ഉണ്ടായിരുന്നു. അതു കൊണ്ടുതന്നെ സിപിഎം നടത്തിയ കൊലപാതകം സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ നിന്നെത്തിയവരില്‍ നിന്നും മറച്ചുവെയ്‌ക്കുകയെന്ന രഹസ്യ അജണ്ടയായിരുന്നു ഇതിനു പിന്നില്‍ എന്ന് വ്യക്തമാണ്.

2.30 ഓടെ കണ്ണൂര്‍ പഴയ ബസ്സ് സ്റ്റാന്റിലെത്തിച്ച മൃതദേഹത്തില്‍ നിരവധി സംഘപരിവാര്‍ നേതാക്കളും പ്രവര്‍ത്തകരും അന്ത്യാഞ്ജലിയര്‍പ്പിച്ചു. തുടര്‍ന്ന് പഴയ ബസ്സ്റ്റാന്റില്‍ നിന്നും വിലാപയാത്ര പ്രയാണം ആരംഭിക്കാനിരിക്കേയാണ് എസ്പിയുടെ നേതൃത്വത്തിലുളള പോലീസ് സംഘം മൃതദേഹം വഹിച്ചു കൊണ്ടുളള വാഹനവ്യൂഹത്തെ തടഞ്ഞത്. യാത്ര സ്റ്റേഡിയം, മുന്‍സിപ്പല്‍ സ്‌കൂള്‍, ടൗണ്‍ സ്‌ക്വയര്‍ വഴി കാല്‍ടെക്‌സിലെ ദേശീയ പാതയില്‍ പ്രവേശിച്ചാല്‍ എന്താണ് കുഴപ്പമെന്ന നേതാക്കളുടെ ചോദ്യത്തിന് എസ്പിക്ക് ഉത്തരമുണ്ടായിരുന്നില്ല. തുടര്‍ന്ന് നേതാക്കളും പ്രവര്‍ത്തകരും നാമജപം ഉരുവിട്ടു കൊണ്ട് റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു. പോലീസ് പിടിവാശി ഉപേക്ഷിക്കാത്തതിനെ തുടര്‍ന്ന് ഉത്തരമേഖലാ ഡിഐജി ദിനേന്ദ്ര കശ്യപ് സ്ഥലത്തെത്തിയെങ്കിലും അദ്ദേഹവും എസ്പിയുടെ നടപടി അനുസരിക്കണമെന്ന് നേതാക്കളോട് നിര്‍ദ്ദേശിച്ചു. പോലീസ് നടപടി ഒരു വിധത്തിലും അംഗീകരിക്കാനാവില്ലെന്ന് നേതാക്കള്‍ അറിയിച്ചതോടെ ജില്ലാ കലക്ടര്‍ സ്ഥലത്തെത്തി മൃതദേഹം വഹിച്ചു കൊണ്ടുളള ആംബുലന്‍സും നേതാക്കളുടെ ഏതാനും വാഹനങ്ങളുടെയും യാത്ര സ്റ്റേഡിയം, മുന്‍സിപ്പല്‍ സ്‌കൂള്‍, ടൗണ്‍ സ്‌ക്വയര്‍ വഴി ദേശീയപാതയില്‍ പ്രവേശിപ്പിക്കാന്‍ അനുവദിക്കുകയുമായിരുന്നു. നേതാക്കളുമായി കലക്ടറുടെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ചയിലെ തീരുമാനത്തോടെ എസ്പിക്ക് പിടിവാശി ഉപേക്ഷിക്കേണ്ടി വന്നു. പ്രധാനവേദിയുള്‍പ്പെടെ കലോത്സവത്തിനെത്തിയ നൂറുകണക്കിനാളുകള്‍ പോലീസ് വിലാപയാത്ര തടഞ്ഞ സ്ഥലത്തേക്ക് എത്തിച്ചേര്‍ന്നത് ഏറെനേരം നഗരത്തെ ആകാംക്ഷയുടെ മുള്‍മുനയില്‍ നിര്‍ത്തി. മൃതദേഹം വഹിച്ചുളള വിലാപയാത്ര പൊതുദര്‍ശനം കഴിഞ്ഞയുടന്‍ പോലീസ് യഥാര്‍ത്ഥ വഴിയിലൂടെ തിരിച്ചുവിട്ടെങ്കില്‍ പ്രശ്‌നങ്ങളൊന്നും ഉണ്ടാകില്ലായിരുന്നു. എന്നാല്‍ ജില്ലാ പോലീസ് മേധാവിയുടെ പിടിവാശിയാണ് സ്ഥിതിഗതികള്‍ വഷളാകാന്‍ കാരണമായത്. ഇതിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

പഞ്ചാബ് കിങ്‌സിനെതിരായ മത്സരത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ ഇഷാന്‍ കിഷന്റെ ബാറ്റിങ്‌
Cricket

പഞ്ചാബിന് തുടര്‍ച്ചയായ മൂന്നാം തോൽവി സമ്മാനിച്ച് സൺറൈസേഴ്സ്

നിയുക്ത മുഖ്യമന്ത്രി സുവേന്ദു അധികാരിയുടെ പിഎ ആയ ചന്ദ്രനാഥ് രഥ് (ഇടത്ത്) സുവേന്ദു അധികാരി (വലത്ത്)
India

ബംഗാളിൽ നിയുക്ത മുഖ്യമന്ത്രി സുവേന്ദു അധികാരിയുടെ പിഎ വെടിയേറ്റ് മരിച്ചു.

India

മമതയ്‌ക്കും പിള്ളേര്‍ക്കും പണിയാകും, എന്‍കൗണ്ടര്‍ സ്പെഷ്യലിസ്റ്റായ ‘സിംഘം’ അജയ് പാല്‍ ശര്‍മ്മ ക്രമസമാധാന പാലനത്തിന് അഞ്ച് വര്‍ഷം ബംഗാളിലുണ്ടാകും

Kerala

പെടലി മന്ത്രി തോറ്റെന്ന് വീണ ജോര്‍ജ്ജിന് പരിഹാസം

Kerala

ഈ രാജ്യത്തിനു കാവൽ നിന്ന പട്ടാളക്കാർ വീരമൃത്യൂ വരിക്കുമ്പോൾ ഞങ്ങൾ കരഞ്ഞിട്ടുണ്ട് ; ഇന്ന് ഞങ്ങൾക്കിത് സന്തോഷിക്കേണ്ട സമയം ; ശോഭാ സുരേന്ദ്രൻ

പുതിയ വാര്‍ത്തകള്‍

രാജിവെയ്‌ക്കില്ലെന്ന മമതയുടെ പിടിവാശി, ബംഗാളില്‍ ഒരു ദിവസത്തെ രാഷ്‌ട്രപതി ഭരണം ഏര്‍പ്പെടുത്തേണ്ടിവരുമെന്ന് വിദഗ്ധര്‍

യുവതിയെ വെട്ടി കൊന്ന കേസില്‍ പ്രതി അതുല്‍ സത്യന് 25 വര്‍ഷം കഠിനതടവും മൂന്നര ലക്ഷം രൂപ പിഴയും

എപ്പോൾ വേണമെങ്കിലും പൊട്ടിത്തെറിക്കാം പവർ ബാങ്ക് ; ശ്രദ്ധിക്കാം ഇക്കാര്യങ്ങൾ

നദിയിൽ വീണ വ്യവസായിയെ വിഴുങ്ങി ; മുതലയുടെ വയറ്റിൽ നിന്ന് പുറത്തെടുത്തത് 2 കൈകളും 6 ജോഡി ചെരുപ്പുകളും

പാലക്കാട് നിഴല്‍ എംഎല്‍എയായി തുടരുമെന്ന് ശോഭാ സുരേന്ദ്രന്‍, അടുത്ത തെരഞ്ഞെടുപ്പില്‍ സം മുഖ്യമന്ത്രി ബിജെപിയില്‍ നിന്ന്

ഓരോ ദിവസവും ഈ നിറമുള്ള വസ്ത്രങ്ങൾ ധരിക്കൂ, ഫലം അതിശയിപ്പിക്കും!

വീട്ടിൽ തുളസിച്ചെടി ഉണ്ടോ? ലക്ഷപ്രഭു ആകാം,​ ഇങ്ങനെ ചെയ്ത് നോക്കൂ

രവീന്ദ്രനാഥ ടാഗോര്‍ (ഇടത്ത്)

രവീന്ദ്രനാഥ ടാഗോറിന്റെ ജന്മവാര്‍ഷിക ദിനം തന്നെ സത്യപ്രതിജ്ഞയ്‌ക്ക് ബിജെപി തെരഞ്ഞെടുക്കുന്നത് എന്തുകൊണ്ട്?

‘ പ്രണയം തുറന്ന് പറഞ്ഞ മഹേശ്വരിയോട് നടൻ അജിത് പറഞ്ഞ മറുപടി ‘

പ്രതിപക്ഷ ഉപനേതാവ് സ്ഥാനം ആവശ്യപ്പെടാന്‍ സിപിഐ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.