ചേര്‍ത്തല: കണ്ടമംഗലം ശ്രീ രാജരാജേശ്വരി മഹാദേവി ക്ഷേത്രത്തില്‍ ശ്രീകോവില്‍, ശിവക്ഷേത്രം, നമസ്ക്കാര മണ്ഡപം എന്നിവയുടെ താഴികക്കുടങ്ങല് ഭക്തിനിര്‍ഭരമായ അന്തരീക്ഷത്തില്‍ പ്രതിഷ്ഠിച്ചു. ദേവിയേയും പരമശിവനെയും പ്രതിഷ്ഠിച്ച് ശ്രീകോവിലും ശിവകോവിലും ഇന്ന് ഭക്തജനങ്ങള്‍ക്ക് സമര്‍പിക്കും.
രാവിലെ 10.30ന് കാരുമാത്ര വിജയന് തന്ത്രിയുടേയും ജിതിന് ഗോപാല്‍ തന്ത്രിയുടേയും മുഖ്യകാര്‍മ്മികത്വത്തിലാണ് പ്രതിഷ്ഠാകര്മ്മങ്ങള് നടക്കുന്നത്. ഉച്ചയ്ക്ക് 12ന് നടക്കുന്ന ക്ഷേത്രസമര്‍പ്പണ സമ്മേളനം എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് ഉദ്ഘാടനം ചെയ്യും. സംഘാടക സമിതി ചെയര്മാന് കെ.പി നടരാജന് അദ്ധ്യക്ഷനാകും.
ശിവഗിരി മഠത്തിലെ സ്വാമി പ്രകാശാനന്ദ ക്ഷേത്രസമര്‍പ്പണം നിര്‍വഹിക്കും. ശാന്തിഗിരി ആശ്രമം ഓര്‍ഗനൈസിങ് സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി അനുഗ്രഹ പ്രഭാഷണം നടത്തും. മന്ത്രി പി.തിലോത്തമന്, കെ.സി വേണുഗോപാല്‍ എംപി, അര്‍ത്തുങ്കല്‍ ബസിലിക്ക റെക്ടര്‍, ക്രിസ്റ്റഫര്‍ എം അര്‍ത്ഥശ്ശേരി എന്നിവര്‍ സംസാരിക്കും.
വൈകിട്ട് അഞ്ചിന് ദേവീസ്തോത്ര സംഗീതം, 6.30ന് ഡോ. എന്‍. ഗോപാലകൃഷ്ണന്റെ പ്രഭാഷണം, 8.30ന് ചേര്‍ത്തല ലാല്ജിയും സംഘവും അവതരിപ്പിക്കുന്ന മുരളീരവം എന്നിവ നടക്കും. പ്രതിഷ്ഠാ ചടങ്ങുകളുടെ ഭാഗമായി കെഎസ്ആര്‍ടിസി ചേര്‍ത്തല ഡിപ്പോയില്‍ നിന്നും പ്രത്യേക ബസ് സര്‍വീസുകള്‍ കണ്ടമംഗലം ക്ഷേത്രം വഴിയുണ്ടാകും.
വാഹന പാര്‍ക്കിങിനും വിപുലമായ സംവിധാനം ഒരുക്കിയിട്ടുണ്ടെന്ന് ദേവസ്വം പ്രസിഡന്റ് പി.ഡി ഗഗാറിനും സെക്രട്ടറി രാമചന്ദ്രന് കൈപ്പാരിശ്ശേരിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: