തൊടുപുഴ: നോക്കുകൂലി തര്‍ക്കത്തെ തുടര്‍ന്ന് സിഐറ്റിയു യൂണിയന് പ്രവര്‍ത്തകര്‍ ഡ്രൈവറെ മര്‍ദ്ദിച്ചതായി പരാതി. നടുക്കണ്ടം കളരിയ്ക്കല്‍ സതീഷ്കുമാറിനാണ്(40) മര്‍ദനമേറ്റത്. ഡ്രൈവര്‍ തൊടുപുഴ താലൂക്കാശുപത്രിയില്‍ ചികിത്സയിലാണ്.
ഇന്നലെ ഉച്ചയ്ക്ക് ഒന്നിനാണ് സംഭവം തൊടു
പുഴ വിമലാലയം സ്കൂളിനു സമീപം നിര്‍മ്മാണത്തിലിരിക്കുന്ന ഷോപ്പിങ് ക്ലോംപ്ലക്സിനു കമ്പിയുമായെത്തിയ ലോറിയുടെ ഡ്രൈവറാണ് സതീഷ്കുമാര്‍. സംഭവത്തെക്കുറിച്ച് സതീഷ്കുമാര്‍ പറയുന്നതിങ്ങനെയാണ്. ലോറിയിലിടിക്കുന്ന ശബ്ദം കേട്ടപ്പോഴാണ് നിര്‍ത്തിയിട്ടിരുന്ന വണ്ടിക്കരികിലേക്ക് ചെല്ലുന്നത്.
ലോറിയില്‍ നിന്നും ലോഡിറക്കുന്ന തൊഴിലാളികളെ ഒരു സംഘമാളുകള്‍ കയ്യേറ്റം ചെയ്യാന്‍ ശ്രമിക്കുന്നതാണ് കണ്ടത്. ഇതിനിടെ ലോറിയിലിടിക്കരുതെന്ന് പറഞ്ഞപ്പോള്‍ ഡ്രൈവര്‍ക്ക് നേരെയും ആക്രമകാരികളെത്തി. ലോഡിറക്കിയതിനു പണം നല്‍കണമെന്ന് ഡ്രൈവറോട് ഇവര്‍ പറഞ്ഞു. എന്നാല്‍ പണം ഇല്ലാത്തതിനാല്‍ തരാന്‍ പറ്റില്ലെന്ന് സതിഷ് അക്രമി സംഘത്തോട് പറഞ്ഞു. ഇതോടെ സ്ഥലത്ത് സംഘര്‍ഷമായി. മൂന്നംഗസംഘത്തിന്റെ നേതൃത്വത്തില്‍ മര്‍ദനം ആരംഭിച്ചതോടെ ഡ്രൈവര്‍ ഓടിരക്ഷപെടാന്‍ ശ്രമിച്ചു. ഓടുന്നതിനിടെ മുണ്ടില്‍ കാലുടക്കി സതീഷ് വീണു. ഇതിനുശേഷമാണ് അക്രമിസംഘം പിന്തിരിഞ്ഞത്. മര്‍ദനത്തെ തുടര്‍ന്ന അവശ നിലയിലായ സതീഷിനെ ലോറിയുടമയുടെ നേതൃത്വത്തിലുള്ള സംഘമാണ് ആശുപത്രിയിലെത്തിച്ചത്. അവശനിലയിലായ ഡ്രൈവര്‍ ആരോഗ്യനില വീണ്ടെടുത്തിട്ടില്ല. സംഭവത്തെക്കുറിച്ച് തൊടുപുഴ പോലീസിന് സതീഷ്കുമാര്‍ പരാ
തി നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: