വാഷിംഗ്ടൺ: യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ സൈബർ ആക്രമണം നടത്തിയതുമായി ബന്ധപ്പെട്ടു യുഎസ് പുറത്താക്കിയ 35 റഷ്യൻ നയതന്ത്രജ്‌ഞർ രാജ്യംവിട്ടു.
വാഷിംഗ്ടൺ ഡിസിയിലെ റഷ്യൻ എംബസി, സാൻഫ്രാൻസിസ്കോയിലെ കോൺസുലേറ്റ് എന്നിവിടങ്ങളിലെ ഉദ്യോഗസ്‌ഥരാണ് റഷ്യയിലേക്ക് മടങ്ങിയത്. നയതന്ത്രജ്‌ഞരെ പുറത്താക്കിയ യുഎസ് 72 മണിക്കൂറിനകം രാജ്യംവിടണമെന്നു നിർദേശിച്ചിരുന്നു.
ഡെമോക്രാറ്റിക് പാർട്ടിയുടെ ഇ മെയിലുകൾ ചോർത്തിയതിനു പിന്നിൽ റഷ്യയാണെന്ന് ആരോപണം ഉയർന്നിരുന്നു. ഇതേക്കുറിച്ച് യുഎസ് ഇന്റലിജൻസ് വകുപ്പ് നൽകിയ റിപ്പോർട്ടിന്റെ അടിസ്‌ഥാനത്തിലാണ് ഒബാമ ഭരണകൂടം റഷ്യക്കെതിരെ നടപടി എടുത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: